Connect with us

ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്, തൃശ്ശൂരിലെ സെറ്റില്‍ വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു;ശശി കലിം​ഗയെക്കുറിച്ച്‌ ഡ്രൈവറുടെ തുറന്നുപറച്ചില്‍

Malayalam

ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്, തൃശ്ശൂരിലെ സെറ്റില്‍ വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു;ശശി കലിം​ഗയെക്കുറിച്ച്‌ ഡ്രൈവറുടെ തുറന്നുപറച്ചില്‍

ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്, തൃശ്ശൂരിലെ സെറ്റില്‍ വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു;ശശി കലിം​ഗയെക്കുറിച്ച്‌ ഡ്രൈവറുടെ തുറന്നുപറച്ചില്‍

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ശശി തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിൽ വളരെ വേഗം സ്ഥാനം കണ്ടെത്തുകയായിരുന്നു നടന്‍ ശശി കലിംഗ.

കോമഡി മാത്രമല്ല തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോട് കൂടി മികവുറ്റതാക്കാൻ കഴിയുമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കൊടുക്കുകയും ചെയ്തു.

സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശശി കലിംഗയുടെ മരണവാർത്ത സിനിമ ലോകത്തിന് ഏറെ നഷ്ട്ടം തന്നെയായിരുന്നു. 2020 ഏപ്രില്‍ 7നായിരുന്നു കലിംഗ ശശി വിടവാങ്ങിയത്.

ഇപ്പോൾ ഇതാ ശശി കലിംഗയെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന രജീഷിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധനേടുന്നു. ‘ആരോഗ്യം വെച്ച്‌ നോക്കുകയാണെങ്കില്‍ അദ്ദേഹം കുറച്ച്‌ കൂടെ ജീവിക്കേണ്ടയാളായിരുന്നു, പെട്ടെന്ന് ദൈവം വിളിച്ചു, പെട്ടെന്ന് പോയെന്ന്’ രജിഷ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയായിരുന്നു രജീഷിന്റെ തുറന്നു പറച്ചില്‍.

രജീഷിന്റെ വാക്കുകൾ

‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയ്ക്കിടയിലാണ് കൂടുതല്‍ പരിചയപ്പെട്ടത്. സെറ്റില്‍ വന്നാല്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. സിനിമയുടെ പാക്കപ്പിനിടയിലായിരുന്നു പോരുന്നോ, എന്റെ കൂടെ ഡ്രൈവറും മാനേജരുമായെന്ന് ചോദിച്ചത്.

എനിക്കൊരു ടൂറിസ്റ്റ് ബസും കാര്യങ്ങളുമൊക്കെയുണ്ട്, നോക്കട്ടെയെന്നായിരുന്നു മറുപടി കൊടുത്തത്. പിന്നീട് ഫോണിലൊക്കെ വിളിച്ച്‌ സംസാരിക്കാറുണ്ടായിരുന്നു. രജിയെന്നാണ് എന്നെ വിളിക്കാറുള്ളത്. എനിക്കെന്റെ അനിയനായാണ് തോന്നുന്നത്. സേട്ടുവെന്ന് വിളിക്കുമ്ബോള്‍ എനിക്ക് നീ സുഹൃത്തിനെപ്പോലെയായിപ്പോവും, അത് വേണ്ടെന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു.

ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്. മദ്യപിക്കാറുണ്ടായിരുന്നു അദ്ദേഹം. ഞാന്‍ വന്നതിന് ശേഷമൊക്കെ കുറച്ചിരുന്നു. ഞാന്‍ വഴക്ക് പറയാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കുമെന്നാണ് പറയാറുള്ളത്. അളവ് കുറച്ചിരുന്നു.

ചേച്ചിയൊക്കെ പറയുമായിരുന്നു. തൃശ്ശൂരിലെ ഒരു സെറ്റില്‍ വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു. ശ്രദ്ധിക്കണമെന്ന് അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു. നാട്ടിലെത്തി ചെക്കപ്പ് നടത്താന്‍ പറഞ്ഞിരുന്നു. ഇനി മദ്യപിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടില്‍ നിന്നും പുറത്ത് പോവാറുണ്ടായിരുന്നു. രഹസ്യമായി കഴിക്കാന്‍ പോവുകയായിരുന്നു. ടിവിയിലൂടെയായിരുന്നു ശശിയേട്ടന്‍ പോയെന്ന് അറിഞ്ഞത്. ലോക് ഡൗണ്‍ സമയത്തായിരുന്നതിനാല്‍ അവിടേക്ക് എത്താന്‍ പാടുപെട്ടിരുന്നു’ വെന്നുമായിരുന്നു രജീഷ് സേട്ടു പറഞ്ഞു

More in Malayalam

Trending

Recent

To Top