Connect with us

അവരെന്നെ അറ്റാക്ക് ചെയ്യും…. എല്ലാഭാഗത്ത് നിന്നും ആക്രമണം ഉണ്ടാവും! പ്രേക്ഷകരുടെ ആഗ്രഹം പോലെ ഭാഗ്യ ലക്ഷ്മി പുറത്തേക്കോ?

Malayalam

അവരെന്നെ അറ്റാക്ക് ചെയ്യും…. എല്ലാഭാഗത്ത് നിന്നും ആക്രമണം ഉണ്ടാവും! പ്രേക്ഷകരുടെ ആഗ്രഹം പോലെ ഭാഗ്യ ലക്ഷ്മി പുറത്തേക്കോ?

അവരെന്നെ അറ്റാക്ക് ചെയ്യും…. എല്ലാഭാഗത്ത് നിന്നും ആക്രമണം ഉണ്ടാവും! പ്രേക്ഷകരുടെ ആഗ്രഹം പോലെ ഭാഗ്യ ലക്ഷ്മി പുറത്തേക്കോ?

ബിഗ് ബോസ് സീസൺ മൂന്നിൽ വികാരഭരിതമായ ഒരുപാട് രംഗങ്ങൾക്ക് ആണ് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. അതിൽ ഏറ്റവും വികാരഭരിതമായ ഒരു രംഗമാണ് 37 ആം ദിവസം നടന്നത്. മത്സരാര്ഥിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് മരിച്ചുവെന്നവാർത്തയാണ് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.

ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവ് രമേശിന്റെ വിയോഗവാർത്ത കേട്ടത്. നാട്ടിൽ പോകണമെന്നുണ്ടോ എന്ന് ബിഗ്ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാൽ തങ്ങൾ വിവാഹ മോചിതരാണ്. അതിനാൽ തന്നെ അവിടെ പോയാൽ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾചെയ്യേണ്ട കാര്യങ്ങളാണ് അവിടെ ഇപ്പോൾ പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൂടാതെ മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. നാളെ അതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ബിഗ് ബോസ് മറുപടി നൽകിയത്.

പിന്നീട് എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് രമേശിന്റെ രോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞുരുന്നു.കിഡ്നിക്ക് കുഴപ്പമായിരുന്നെന്നും താൻ വരാൻ നേരം അൽപം സീരിയസ് ആയിരുന്നെന്നും ഹൗസ് അംഗങ്ങളേട് പറഞ്ഞു. താൻ ഒരു കിഡ്ണി നൽകാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് കണ്ടത്. മറ്റുളളവർ ഭാഗ്യലക്ഷ്മിയെ സാമാധാനിപ്പിച്ച് കൂടെ തന്നെയുണ്ടായിരുന്നു.

പിന്നീട് നാട്ടിലേയ്ക്ക് തിരിച്ച് പോകണമെന്ന് സന്ധ്യയോട് ഭാഗ്യലക്ഷ്മി പറയുന്നുണ്ടായിരുന്നു. നിർത്തുന്നോ എന്ന് സന്ധ്യ ചോദിക്കുന്നു. അത്കൊണ്ട് എന്താണ് ലാഭമെന്നും സന്ധ്യ ചോദിക്കുന്നു. ഇത് ഇപ്പോൾ പുറത്ത് എല്ലാവരും അറിഞ്ഞു കാണും. താൻ ഇവിടെ തുടർന്നാൽ സോഷ്യൽ മീഡിയയിലൂടെ ആളുകൾ ആറ്റക്ക് ചെയ്യും. എല്ലാഭാഗത്ത് നിന്നും ആക്രമണം വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പിന്നീട് ഇതിനെ കുറിച്ച് കിടിലൻ ഫിറോസിനോട് ഇതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അൽപം അകലെ മാറിയിരുന്ന ഫിറോസിനെ അടുത്തേയ്ക്ക് വിളിച്ചാണ് ഭാഗ്യലക്ഷ്മി അഭിപ്രായം ആരാഞ്ഞത്. പുറത്തുള്ളവർ വലിച്ച് കീറി ഉടുക്കും കുറെ ഓൺലൈൻ മാധ്യമങ്ങൾ അങ്ങനെ എഴുതും ഇങ്ങനെ എഴുതുമെന്ന് ഊഹിച്ചൂടെ.


അവർക്ക് എന്തൊക്കെ അറിയേണ്ട. ഡിവോഴ്സ്ഡ് ആണോ എന്ന് അറിയേണ്ടേ, ചേച്ചി അവിടെ ചെന്നാൽ ഏത് രീതിയിലാകും ട്രീറ്റ് ചെയ്യുമെന്നുള്ളത് അറിയേണ്ട, ചേച്ചിയുടെ മാനസികാവസ്ഥ പോലും അറിയേണ്ട. സെൻസേഷൻ മാത്രം അറിഞ്ഞാൽ മതി. ഇനി ചേച്ചി അവിടെ പോയി എന്ന് ഇരിക്കട്ടെ. എന്ത് ചെയ്യും അവിടെ പോയിട്ടെന്നും ഫിറോസ് ചോദിക്കുന്നു. അവിടെ പോയിട്ട് കാര്യമെന്നുമില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നെ പോകുന്നത് എന്തിനാണെന്ന് സന്ധ്യയും ഫിറോസും ഒരുമിച്ച് ചോദിക്കുന്നുണ്ട്.

2014 ൽ ആണ് ഭാഗ്യലക്ഷ്മി വിവാഹ മോചിതയായത്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് 2014 ൽ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയത്. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്.രണ്ടു മക്കളാണ് ഇവർക്കുള്ളത്.

More in Malayalam

Trending

Recent

To Top