Actor
ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ
ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ
നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണ്. ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് ധര്മ്മജന് ബോള്‍ഗാട്ടി എത്തിയേക്കുമെന്നാണ് വിവരം. ഇപ്പോള്‍ ധര്മ്മജന് വിജയാശംകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ താരവും അദ്ദേഹത്തിന്റെ സുഹൃത്തുമായ രമേഷ് പിഷാരടി.
ധര്മജന് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നുവെന്നും പിഷാരടി പറഞ്ഞു. എന്‍.സി.പി പോഷകസംഘടനയായ കലാ സംസ്കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്. അതെ സമയം ധർമജനെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ കെ.പി.സി.സിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും അയച്ച കത്ത് വ്യാജമാണെന്ന് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികൾ അറിയിച്ചു.ധർമജൻ നല്ലൊരു കലാകാരനാണ്, അയാൾ സ്ഥാനാർഥിയായി വന്നാൽ എതിർക്കേണ്ട ആവശ്യമില്ല. കെ.പി.സി.സി ജയസാധ്യതയുള്ള സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.
അത് ആരായാലും അവരുടെ വിജയത്തിനുവേണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂർണ പിന്തുണ നൽകുമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയിലും ധർമജൻ ബാലുശ്ശേരിയിൽ മൽസരിക്കുന്നതിനെതിരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മണ്ഡലം പ്രസിഡൻറ് വി.സി. വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കേണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തൻറെ ഒപ്പിട്ട പരാതി വ്യാജമാണെന്നും മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് കൺവീനറുമായ നിസാർ ചേലേരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
malayalam