Connect with us

ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം… മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അവരെ കുറ്റം പറഞ്ഞിട്ടില്ല; പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി

general

ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം… മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അവരെ കുറ്റം പറഞ്ഞിട്ടില്ല; പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി

ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം… മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അവരെ കുറ്റം പറഞ്ഞിട്ടില്ല; പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി

നടൻ ദിലീപിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നും കൈതപ്രം തുറന്നടിച്ചു.

പിന്നീട് അടുത്തിടെ മഞ്ജുവിനെക്കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. സല്ലാപം സിനിമയുടെ സെറ്റിൽ മഞ്ജു ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി പോയെന്നാണ് കൈതപ്രം പറഞ്ഞത്. പ്രൊഡക്ഷൻ മാനേജരായ പയ്യനൊപ്പമാണ് മഞ്ജു പോയത്. അവൻ പ്രൊഡ്യൂസറാണെന്ന് മഞ്ജു തെറ്റിദ്ധരിച്ച് കാണും. മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം അന്ന് വെളിപ്പെടുത്തി. സഫാരി ടിവിയിലെ പ്രോഗ്രാമിൽ വെച്ചായിരുന്നു പരാമർശം. വിവാദമായോടെ ഈ ഭാഗം ചാനൽ നീക്കുകയും ചെയ്തു.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ സോഷ്യൽ മീഡിയ ഉണ്ടാക്കിയതാണെന്ന് കൈതപ്രം പറയുന്നു.

ഒരു അഭിമുഖത്തിൽ അപ്പോഴുള്ള മൂഡിൽ ഞാൻ പറഞ്ഞിരിക്കാം. പക്ഷെ അത്കൊണ്ട് ജന്മം മുഴുവൻ ഇവരോട് വിരോധമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഒരിക്കലും ഇല്ല. ദിലീപുമായും പൃഥിരാജുമായില്ല. മഞ്ജുവിനെ പറ്റി ഞാനേതോ അഭിമുഖത്തിൽ പറഞ്ഞെന്ന് പറഞ്ഞ് ഭയങ്കര ബഹളം
എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്. ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം. മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അന്നെന്തോ സന്ദർഭവശാൽ സല്ലാപത്തിലെ എന്തോ കാര്യം പറഞ്ഞു. അല്ലാതെ ഞാൻ ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ മോളതിന് ക്ഷമിക്കട്ടെ,’ കൈതപ്രം പറഞ്ഞു.

More in general

Trending

Recent

To Top