Connect with us

മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു,വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയത് ; മനസ്സ് തുറന്ന് ശ്രീലത നമ്പൂതിരി!

Actress

മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു,വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയത് ; മനസ്സ് തുറന്ന് ശ്രീലത നമ്പൂതിരി!

മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു,വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയത് ; മനസ്സ് തുറന്ന് ശ്രീലത നമ്പൂതിരി!

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടി ശ്രീലത നമ്പൂതിരി. അടൂർഭാസി – ശ്രീലത കൂട്ടുകെട്ട് മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ജോഡി ആയിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ഇപ്പോള്‍ മിനിസ്‌ക്രീനിൽ സജീവമായിരിക്കുന്നത്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് ശ്രീലതയിപ്പോള്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്.

. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കും ശ്രീലത എത്തിയിരുന്നു. അഭിനയത്തിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ശ്രീലത പങ്കുവെച്ചിരുന്നു. അമ്മ മ്യൂസിക് ടീച്ചറായിരുന്നു, അങ്ങനെയാണ് ഞാനും പാടിത്തുടങ്ങിയതെന്ന് ശ്രീലത പറഞ്ഞിരുന്നു. പാട്ടും അഭിനയവും മാത്രമല്ല കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സിലും സജീവമായിരുന്നു താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടിക്കാലത്ത് തന്നെ അഭിനയത്തില്‍ സജീവമായിരുന്നു.

നാടകത്തിനായി ഒത്തിരി സ്ഥലങ്ങളിലേക്ക് പോയിരുന്നു. മെലിഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നതിനാല്‍ വിശപ്പിനുള്ള മരുന്നൊക്കെ കഴിച്ചിരുന്നു. കെപിഎസിയിലായിരുന്നു അന്ന്. അങ്ങനെയാണ് തടി വെച്ചത്. വിശക്കുന്നുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും ഉണര്‍ത്തുമായിരുന്നു. അതിന് ശേഷമായാണ് സിനിമയില്‍ അവസരം ലഭിച്ചത്.

കുറേ പേര്‍ കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് തന്നെ കുറെ പ്രാരാബ്ധമുണ്ട്. അതിന്റെ കൂടെ ഇതുംകൂടെ എടുത്ത് തലയില്‍ വെക്കേണ്ടല്ലോയെന്നാണ് എന്റെ ചിന്ത. രവികുമാറിന്റെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചിരുന്നു. രവിയും എവിടെയെത്തിയിട്ടില്ല, ഞാനും എത്തിയിട്ടില്ല. ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു പറഞ്ഞത്.

ഡോക്ടര്‍ കാലടി നമ്പൂതിരിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ആരാധകനായി കൂടെക്കൂടിയതാണ് അദ്ദേഹം. ആ സിനിമയില്‍ ഞാനൊരു അന്തര്‍ജനവും അദ്ദേഹം ഒരു നായരുമായിരുന്നു. ഞാനൊരു പാട്ടുപാടി അദ്ദേഹത്തെ വളയ്ക്കുന്നതൊക്കെയുണ്ട്. എന്റെയൊരു കച്ചേരി കേള്‍ക്കാനായി അദ്ദേഹം എത്തിയിരുന്നു. മുന്നില്‍ത്തന്നെയുണ്ടായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് കഴിഞ്ഞ് പോവാന്‍ നേരത്ത് ഞാന്‍ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നു.

ഇതെന്തോ പണിയാവുന്ന ലക്ഷണമുണ്ടെന്നായിരുന്നു സുകുമാരി പറഞ്ഞത്.നമുക്കങ്ങ് കെട്ടിയാലെന്തായെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വേറെ ഏതേലും ബന്ധമുണ്ടോയെന്ന് ചോദിച്ചിരുന്നു. ദുബായ്ക്കാരനുമായി ബന്ധമുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോഴാണ് സഹോദരന്റെ അഡ്രസ് കൊടുത്തത്. അദ്ദേഹത്തോട് എഴുതി ചോദിച്ചിരുന്നു.അവരുടെ വീട്ടില്‍ നമ്മളെ കയറ്റുന്നില്ലെന്ന് അറിയാമായിരുന്നു. അദ്ദേഹം ബ്രാഹ്‌മണനാണ്. ഗുരുവായൂര്‍ തൊഴാന്‍ കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു.

കല്യാണം രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ അങ്ങോട്ട് കയറ്റിയില്ല. വീടിനടുത്തൊരു വാടക വീടെടുത്തു. പിന്നീടാണ് വീട്ടില്‍ കയറ്റിയത്. ആ സമയത്താണ് ഞാന്‍ ബ്രാഹ്‌മണയായത്. മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയതെന്നും ശ്രീലത നമ്പൂതിരി പറഞ്ഞിരുന്നു. ചിക്കൻ കഴിച്ചാലും മീൻ കഴിക്കരുതെന്നും മീന് ഭയങ്കരമായ നാറ്റമാണെന്നുമായിരുന്നു ഭർത്താവ് പറയാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top