ഗള്‍സ് സ്കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താന്‍, ആ രണ്ട് പെണ്‍കുട്ടികള്‍ ഒരേസമയം തന്നെ പ്രണയിച്ചിരുന്നു…, വിവാഹം കഴിക്കാനുള്ള മൂഡ് തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നും സുബി സുരേഷ്
ഗള്‍സ് സ്കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താന്‍, ആ രണ്ട് പെണ്‍കുട്ടികള്‍ ഒരേസമയം തന്നെ പ്രണയിച്ചിരുന്നു…, വിവാഹം കഴിക്കാനുള്ള മൂഡ് തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നും സുബി സുരേഷ്
ഗള്‍സ് സ്കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താന്‍, ആ രണ്ട് പെണ്‍കുട്ടികള്‍ ഒരേസമയം തന്നെ പ്രണയിച്ചിരുന്നു…, വിവാഹം കഴിക്കാനുള്ള മൂഡ് തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നും സുബി സുരേഷ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരേ സമയം രണ്ട് പേര് തന്നെ പ്രണയിച്ചിരുന്നുവെന്നാണ് സുബി പറയുന്നത്. ഗേള്‍സ് സ്കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താന്‍. അവിടുത്തെ രണ്ട് കുട്ടികള്‍ക്ക് തന്നോട് പ്രണയമായിരുന്നെന്നും അവര്‍ പറഞ്ഞു. ആശയും സുലേഖയും അതായിരുന്നു പേര്.
പത്താം ക്ലാസിലായിരുന്നപ്പോള്‍ ഞാന്‍ സ്കൂള്‍ ലീഡര്‍ കൂടിയായിരുന്നു. പിടി പിരീഡില്‍ അവര്‍ കളിക്കാനൊന്നും പോകാതെ ജനലിലൂടെ തന്നെയിങ്ങനെ നോക്കിയിരിക്കും അന്ന് തനിക്കത് ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ പനി വന്ന് പത്ത് പതിനഞ്ച് ദിവസം താന്‍ സ്കൂളില്‍ പോയില്ല. അതുകഴിഞ്ഞ് ചെന്നപ്പോള്‍ അവര്‍ ഓടിവന്ന് തന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. സുഖമില്ലായിരുന്നെന്ന് താന്‍ മറുപടി പറഞ്ഞു.
പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമായെന്നും ഒരു ഫോട്ടോ ഉണ്ടെങ്കില്‍ തരാമോ കൈയില്‍ വയ്ക്കാനായിട്ടെന്നും അവര്‍ ചോദിച്ചു. അങ്ങനെയാണ് അവര്‍ക്ക് എന്നോട് പ്രേമമാണെന്ന് മനസ്സിലായതെന്നും സുബി പറഞ്ഞു. വിവാഹത്തെ കുറിച്ചും സുബി തുറന്ന് പറഞ്ഞിരുന്നു.
തന്റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്.
തന്റെ ജീവിതത്തിലേക്ക് വരുന്ന ആള് തന്നെക്കാള്‍ ഏറെ തന്റെ കുടുംബത്തെ സ്നേഹിക്കുന്നയാള് ആവണം എന്നാണ് തനിക്ക്. അതിനാണ് താന്‍ ഏറ്റവും മുന്‍ഗണന കൊടുക്കുന്നത്. യു എസില്‍ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. എന്നാല്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സുബി പറഞ്ഞു.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...