News
സ്റ്റാർ മാജിക് ഡയറക്ടര്‍ അത് ചെയ്തില്ല.. എല്ലാം മനഃപൂർവം; ചാനലുകാര്‍ വിളിച്ചില്ല എങ്കില്‍ ബിനു അടിമാലിയൊക്കെ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരും, പക്ഷെ എൻ്റെ കാര്യം അങ്ങനെയല്ല; സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു !
സ്റ്റാർ മാജിക് ഡയറക്ടര്‍ അത് ചെയ്തില്ല.. എല്ലാം മനഃപൂർവം; ചാനലുകാര്‍ വിളിച്ചില്ല എങ്കില്‍ ബിനു അടിമാലിയൊക്കെ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരും, പക്ഷെ എൻ്റെ കാര്യം അങ്ങനെയല്ല; സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു !
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ആസ്വാദനത്തിന് നിരവധി പരിപാടികൾ ഉണ്ട്. കോമെഡിക്ക് കോമെഡി പാട്ടിനു പാട്ട് ഡാൻസിന് ഡാൻസ്. അത്തരത്തിൽ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ടെലിവിഷന്‍ ഷോ ആണ് സ്റ്റാര്‍ മാജിക്. ഇടക്കാലത്ത് ഒന്ന് നിന്നു പോയി എങ്കിലും പൂര്‍ണ ശക്തിയോടെ ഷോ തിരിച്ചെത്തി.
പഴയ സ്റ്റാര്‍ മാജിക്കില്‍ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചത് സനൂഹമാധ്യമങ്ങൾ അടക്കം സംസാരവിഷയമാക്കിയ ഒന്നാണ്. അതേസമയം, അത് തന്നെ മനപൂര്‍വ്വം ചൊറിഞ്ഞതാണ് എന്ന് സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുകയാണ് . പുതുതായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്.
സ്റ്റാര്‍ മാജിക് എന്ന് ഷോയില്‍ എന്റെ പുതിയ സിനിമയിലെ ‘പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ജീവിതം’ എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് ചൊറിയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാന്‍ പറ്റില്ല, മനപൂര്‍വ്വം ചെയ്തതാണ്.
അവര് പറഞ്ഞ കാര്യത്തിന് ഞാന്‍ വിശദീകരണം നല്‍കാന്‍ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാന്‍ ഉപയോഗിച്ചു. ചിലപ്പോള്‍ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു.
സ്റ്റാര്‍ മാജിക് നല്ല എന്റര്‍ടൈനിങ് ആയ പ്രോഗ്രാം തന്നെയാണ്. എനിക്ക് അതില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല. പക്ഷെ ചിലപ്പോള്‍ കൈവിട്ടു പോയേക്കാം. എന്നാല്‍ തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നു. അത് ചെയ്തില്ല. അല്ലെങ്കില്‍ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നു. അതും ചെയ്തില്ല. അതുകൊണ്ട് ആണ് ഞാന്‍ പറഞ്ഞത് മനപൂര്‍വ്വമാണ് എന്ന്.
എനിക്ക് മിമിക്രിക്കാരോട് ഒരു ദേഷ്യവും ഇല്ല, എന്നാല്‍ അതില്‍ ചിലര്‍ എന്നെ മനപൂര്‍വ്വം ചൊറിയാന്‍ വരാറുണ്ട്. 2017 ല്‍ ഒരു ഷോയില്‍ അത് പോലെ ഒരു ദുരനുഭവം ഉണ്ടായിരുന്നു. അതുകൊണ്ട് ഈ ഷോയിലേക്ക് വിളിച്ചപ്പോള്‍ തന്നെ എനിക്ക് താത്പര്യ കുറവ് ഉണ്ടായിരുന്നു. താത്പര്യമില്ല, മിമിക്രിക്കാര്‍ ചൊറിയും എന്ന് പറഞ്ഞപ്പോള്‍, സന്തോഷ് പണ്ഡിറ്റിനെ ചൊറിയാനുള്ള പ്രോഗ്രാം അല്ല ഇത് എന്ന് ്അവര്‍ പറഞ്ഞു.
നൂറ് മിമിക്രിക്കാരില്‍ ഒന്നോ രണ്ടോ പേരാണ് വിഷമുള്ളത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകാര്‍ വിളിക്കുന്നത് കൊണ്ട് ആണ് അവര്‍ ജീവിച്ചു പോകുന്നത്. ചാനലുകള്‍ വേണ്ട എന്ന് പറഞ്ഞാല്‍ ഇവര്‍ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരും. എനിക്ക് ആ ഗതികേടില്ല.
ചാനലുകാരെ നോക്കിയല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററില്‍ ഇറക്കിയില്ല എങ്കില്‍, അതിന് ഞാന്‍ വേറെ മാര്‍ഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയത്. എന്നാല്‍ മിമിക്രിക്കാര്‍ മറ്റൊരു നടന്‍ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണ്. അതുകൊണ്ട് പരിതി വിട്ടുള്ള അഹങ്കാരം നല്ലതല്ല- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
about santhosh pandit
