Connect with us

സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഡിമ്പലിന്റെ കഥയിലെ പൊരുൾ ഇതാ!

Malayalam

സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഡിമ്പലിന്റെ കഥയിലെ പൊരുൾ ഇതാ!

സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഡിമ്പലിന്റെ കഥയിലെ പൊരുൾ ഇതാ!

ബിഗ് ബോസ് സീസൺ 3 യിലെ ഏറ്റവും വലിയ പ്രത്യേകത കൂടുതലും പുതുമുഖങ്ങളാണെന്നതാണ്. എന്നിരുന്നാലും ഒറ്റ ദിവസം കൊണ്ട് മത്സരാർത്ഥികൾക്ക് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. ഒരാഴ്ച്ചക്കകത്ത് തന്നെ ആർമി ഗ്രൂപ്പുകളും ഫാൻ പേജുകളും വരെ ഉണ്ടായി. ഈ സീസൺ ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ഡിമ്പൽ ഭാൽ. മലയാളി പ്രേക്ഷകർക്ക് ഡിമ്പൽ പുതുമുഖമാണെങ്കിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ സാധിച്ചു. അതുകൂടാതെ സഹമത്സരാർഥികൾക്കിടയിലും ഡിമ്പൽ പ്രിയപ്പെട്ടവളായി.

വീക്കിലി ടാസ്ക്കിന് ശേഷമാണ് ഡിമ്പൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ആത്മസുഹൃത്തുക്കളെ കുറിച്ചാണ് താരം സംസാരിച്ചത്. ജൂലിയറ്റ് എന്ന ആത്മസുഹൃത്തിന്റെ വിയോഗത്തെ കുറിച്ചായിരുന്നു ടാസ്ക്കിൽ താരം അവതരിപ്പിച്ചത്. ഇരുപത് വർഷങ്ങൾക്ക് ശേഷം ജൂലിയറ്റിന്റെ കുടുംബാംഗങ്ങളെ കണ്ടതും പഴയ യൂണിഫോം ധരിച്ചതുമെല്ലാം ഡിംപൽ ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ജൂലിയറ്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം പ്രചരിക്കപ്പെട്ടു .

ചിത്രം പുറത്തു വന്നതിന് പിന്നാലെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. പറഞ്ഞ കഥ കള്ളമാണെന്നും അത് ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞ ശേഷം നിർമ്മിച്ചെടുത്ത സംഭവങ്ങളാണെന്നുമായിരുന്നു ഉയർന്നുവന്ന ആരോപണം. ഇപ്പോഴിതാ അതിന് മറുപടിയുമായി സഹോദരി തിങ്കൾ ഭാൽ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

2020 ജൂൺ 10ന് ഡിമ്പലിന് ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. പലരേയും വിളിച്ചിരുന്നു. എന്നാൽ മലയാളി ഹൗസിൽ ഞാൻ പങ്കെടുത്തതുകൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും അവൾക്ക് അത് കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ലോക്ക് ഡൗൺ കാലത്ത് പണ്ടത്തെ സ്കൂൾ ഗ്രൂപ്പ് തുടങ്ങി. പിന്നീട് അവരുമായി സംസാരിച്ച് തുടങ്ങുകയും ഓർമിച്ച് തുടങ്ങുകയും ചെയ്തപ്പോഴാണ് ജൂലിയറ്റിനെ കുറിച്ചുള്ള നൊസ്റ്റാൾജിയ വീണ്ടും ഉണ്ടായത്. അതിന് മുമ്പ് നമ്മുടെ കുടുംബം ആ കാര്യത്തിൽ അവളുടെ വേദന കാണാൻ തയ്യാറായിരുന്നില്ല. കാരണം നമ്മുടേതായ വേദനയുള്ള സമയമായിരുന്നു അത്. നവംബറിൽ ഒരു കോൾ വന്നതുമുതൽ ഡിമ്പൽ ശ്വാസം എടുക്കുന്നതു പോലും അത് ഓർത്തുകൊണ്ടാണെന്ന് പറയാനാകുമോയെന്ന് തിങ്കൾ ചോദിക്കുന്നു.

നവംബറിൽ ജൂലിയറ്റിന്റെ വീട്ടുകാർ വിളിച്ചു. എന്നാൽ ഇളയ സഹോദരി സബ് ഇൻസ്പെക്ടറായ നയന (അപ്പു) വന്നതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. ഡിസംബർ 11-ന് മൂന്നുപേരും കൂടി അമ്മയുടെ കൂടെ അടിച്ച് പൊളിക്കാൻ എരുമേലിയിലേക്ക് പോയതാണ്. പക്ഷെ ഞാനും ഡിമ്പലും കൂടി വലിയ അടിയായി. അവളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. തന്റെ വീട്ടിൽ കിട്ടാത്ത സ്നേഹം ശാന്തിഗ്രാമിലെ ജൂലിയറ്റിന്റെ വീട്ടുകാർ നൽകുന്നതായി ഡിമ്പലിന് തോന്നി. അങ്ങനെയാണ് ജൂലിയറ്റിന്റെ വീട്ടിലേക്ക് പോകുന്നത്. മൂന്ന് ദിവസം അവൾ അവിടെ തന്നെയായിരുന്നു. അവിടെ പോയി ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അവിടെയിരുന്ന് ജൂലിയിറ്റിന്റെ യൂണിഫോം ഇട്ട് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, അവളോടുള്ള കലിപ്പുകൊണ്ട് ആദ്യം ലൈക്ക് പോലും ചെയ്തിരുന്നില്ല.

ഡിസംബർ 17നാണ് രണ്ടാമത്തെ ഓഡിഷൻ കോൾ വരുന്നത്. അപ്പോഴും ഒരു സാധ്യതയും ഞങ്ങൾ കൽപ്പിച്ചിരുന്നില്ല. ജൂലിയറ്റിന്റെ കുടുംബത്തെ കണ്ടതിന് പിന്നാലെ ആയതിനാൽ ആ കഥ ഓഡിഷന് പറഞ്ഞുകാണും. ക്രിസ്മസിന് വന്നപ്പോഴും ജൂലിയറ്റിന്റെ വീട്ടിൽ പോയിരുന്നു. ഡിംപലിനെ പിക്ക് ചെയ്യാൻ പോയപ്പോൾ എന്നോടും അവർ അതേ സ്നേഹം കാണിച്ചപ്പോഴാണ് ആ സ്നേഹം ഞാനും തിരിച്ചറിഞ്ഞത്.

ജനുവരി തുടക്കത്തിലാണ് സാധ്യതയുണ്ടെന്ന് പറഞ്ഞ് അറിയിപ്പ് വരുന്നത്. പിന്നീട് അവൾക്കുള്ള വസ്ത്രങ്ങൾ കണ്ടെത്താനുള്ള തിരക്കിലായിരുന്നു. അവൾക്ക് സിംപതി ഇഷ്ടമല്ലാത്തതുകൊണ്ട് കയ്യിലെ സർജിക്കൽ മാർക്കുകൾ ടാറ്റൂ അടിച്ച് മറയ്ക്കാൻ പ്ലാൻ ചെയ്തു. കയ്യിൽ സർജിക്കൽ മാർക്ക് മറയ്ക്കാൻ കൈ മുഴുവൻ ടാറ്റൂ ചെയ്തു. അതിൽ പെട്ടെന്ന് തോന്നിയതാണ് ജൂലിയറ്റിനറെ ബെർത്ത് ഡേറ്റ് കൈപ്പുറത്ത് എഴുതാൻ. കൈപ്പുറത്തെ ചെറിയൊരു മാർക്ക്മറയ്ക്കാനായിഎന്തെങ്കിലും ടാറ്റൂ ആലോചിച്ചപ്പോഴാണ് അങ്ങനെ ചെയ്തതെന്നും തിങ്കൾ പറഞ്ഞു.

സ്കൂൾ യൂണിഫോമിനെ കുറിച്ചും തിങ്കൾ പറയുകയുണ്ടായി . ഇരുപത് വർഷം മുമ്പ് ഓഷാന സ്കൂളിലെ യൂണിഫോമിനെ കുറിച്ചാണ് നമ്മൾ പറയുന്നത്. പട്ടുപാവാട തോറ്റുപോകുന്ന നീളമുള്ളവയായിരുന്നു അന്നത്തെ പാവാട. അതിനെ കുറിച്ച് കൂടുതൽ എന്താണ് പറയാനുള്ളത്. അന്നത്തെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ കാണാം. പിന്നെ തടിയാണെങ്കിൽ അന്നത്തേതിനേക്കാൾ കുറവാണ്. മരുന്നുകൾ കഴിഞ്ഞാണ് ഇങ്ങനെയായത്.

സ്പൈനൽ കോഡ് ഓപ്പറേഷൻ ഉണ്ടായിരുന്ന ആൾക്ക് മെമ്മറി ലോസ് ഉണ്ടാകാമെന്ന് ചോദിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്. മെമ്മറൈസേഷനായിരുന്നു അവളുടെ പ്രശ്നം. ചിലത് ഓർത്ത് വയ്ക്കാൻ പറ്റുന്നില്ല എന്നാണ്,അങ്ങനെ പഠനത്തിൽ മുമ്പിലായിരുന്ന അവൾ പിന്നിലായി എന്നാണ് പറഞ്ഞത്. ഈ കാര്യങ്ങളുടെയൊന്നും പേരിൽ മരിച്ചുപോയ ആ കുട്ടിയെ കളിയാക്കല്ലേ. ആ അമ്മ ഒരുപാട് സ്നേഹത്തോടെയും ദുഖത്തോടെയുമാണ് ആ യൂണിഫോമും ഡ്രസുമെല്ലാം സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഡിംപലിനെ കുറിച്ച് ചോദിക്കൂ ആ കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് തിങ്കൾ വീഡിയോ അവസാനിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top