Connect with us

പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ് ; ദിലീപിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണം ഇത് : അഡ്വ പ്രിയദർശൻ തമ്പി പറയുന്നു!

News

പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ് ; ദിലീപിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണം ഇത് : അഡ്വ പ്രിയദർശൻ തമ്പി പറയുന്നു!

പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ് ; ദിലീപിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണം ഇത് : അഡ്വ പ്രിയദർശൻ തമ്പി പറയുന്നു!

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിൽ സുപ്രീം കോടതി നടത്തിയ ഉത്തരവോടെ കോടതി മാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിൽ വ്യക്തത വന്നു എന്നാണ് നിയമ വിദ്യാതർ ചുണ്ടി കാട്ടുന്നത് .സിബിഐ 3 സ്പെഷ്യൽ കോടതിയുടെ ജഡ്ജി ആയിരിക്കുമ്പോഴാണ് വിചാരണ കോടതി സുപ്രീം കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയം തേടിയത്. അക്കാര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ യാതൊരു തടസവുമില്ലെന്നും അവർ അപറയുന്നു . അതെ സമയം ദിലീപ് അമിത ആത്മവിശ്വാസിത്തിലായതുകൊണ്ടായിരിയ്ക്കണം വിചാരണ വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപെട്ട സുപ്രീം കോടതിയെ സമീപിച്ചതെന്ന്ന് അഡ്വ പ്രിയദർശൻ തമ്പി.

സാധാരണഗതിയില്‍ പ്രതിഭാഗം വിചാരണ നേരത്തെ വേണം എന്ന് ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാറില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് പ്രിയദര്‍ശന്‍ തമ്പി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…

ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം എങ്ങനെ ഇത്തരത്തില്‍ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. കാരണം പലപ്പോഴും നമ്മളിവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ ഒരു കേസുകളിലും ഈ പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ്.കാരണം സാധാരണ കേസുകള്‍ പെട്ടെന്ന് തീര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷന്‍ ആവശ്യമാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് പറയുന്നത് പോലെ കേസില്‍ ഡിലെ വരുത്തുന്നത് അതിന്റെ ബെനഫിറ്റ് സാധാരണയായി കുറയും. പക്ഷെ ഈ കേസില്‍ അത്ഭുതമെന്ന് പറയട്ടെ പ്രതിഭാഗം തന്നെ ഈ കേസ് എത്രയും വേഗം തീര്‍ക്കണമെന്ന് അല്ലെങ്കില്‍ ഈ കേസിന്റെ അന്വേഷണം പ്രോസിക്യൂഷന്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന് പറയുന്ന വാദമുഖവുമായി വരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.കാരണം സാധാരണ കേസുകള്‍ പെട്ടെന്ന് തീര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷന്‍ ആവശ്യമാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് പറയുന്നത് പോലെ കേസില്‍ ഡിലെ വരുത്തുന്നത് അതിന്റെ ബെനഫിറ്റ് സാധാരണയായി കുറയും. പക്ഷെ ഈ കേസില്‍ അത്ഭുതമെന്ന് പറയട്ടെ പ്രതിഭാഗം തന്നെ ഈ കേസ് എത്രയും വേഗം തീര്‍ക്കണമെന്ന് അല്ലെങ്കില്‍ ഈ കേസിന്റെ അന്വേഷണം പ്രോസിക്യൂഷന്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന് പറയുന്ന വാദമുഖവുമായി വരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.അപ്പോള്‍ ഇതില്‍ സുപ്രീംകോടതിയെ ദിലീപ് സമീപിക്കാനുള്ള പ്രധാനപ്പെട്ട കാരണം ഈ കേസില്‍ അതിജീവിത ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി എന്തെങ്കിലും കിട്ടാനുള്ള സാധ്യതയുടെ വാതില്‍ അടക്കാന്‍ വേണ്ടി തന്നെയാണ് നേരത്തെ ഒരുമുഴം മുന്‍പെ എറിഞ്ഞ് കൊണ്ട് സുപ്രീംകോടതിയില്‍ പോകുകയും അത് സംബന്ധിച്ച ഉത്തരവ് ഇന്ന് സുപ്രീംകോടതിയില്‍ ദിലീപിന് അനുകൂലമായിട്ട് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രോസിക്യൂഷനും അതിജീവിതക്കും തിരിച്ചടിയാകുമായിരുന്നു.
അത്തരത്തില്‍ എല്ലാം കണ്ടുകൊണ്ട് കാല്‍ക്കുലേറ്റഡ് ആയിട്ടായിരിക്കണം ഈ പറയുന്ന റിസ്‌ക് ഉണ്ടാകും എന്ന തോന്നലുണ്ടായിരിക്കില്ല. ഉണ്ടെങ്കില്‍ പോകില്ലായിരുന്നു. അത് തന്നെയായിരിക്കണം സുപ്രീംകോടതിയെ സമീപിക്കാനുള്ള കാരണം. ഈ കേസ് ഇത്രകാലത്തിനുള്ളില്‍ തീര്‍ക്കണം എന്ന് പറഞ്ഞിട്ടുള്ള സുപ്രീംകോടതിയുടെ ഒബ്‌സര്‍വേഷന്‍ വന്നാല്‍ ഹൈക്കോടതിയിലെ പെറ്റീഷന്റെ പ്രസക്തി നഷ്ടപ്പെടും. അതെല്ലാം കണക്ക് കൂട്ടി തന്നെയാകണം സുപ്രീംകോടതി ഇതിനെ സമീപിച്ചിട്ടുള്ളത് എന്ന് വേണം കരുതാന്‍.
എന്നാല്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് വന്നിട്ടുള്ള ഉത്തരവില്‍ നിന്ന് മനസിലാക്കുന്നത് അത് സംബന്ധിച്ച ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്ന് തന്നെയാണ്. ഏത് കോടതിയിലാണ് വിചാരണ നടക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്നത് തന്നെയാണ്. പുതിയ ഒബ്‌സര്‍വേഷന്‍സ് എല്ലാം ഹൈക്കോടതി മുന്‍പാകെ അതിജീവിതക്കും പ്രോസിക്യൂഷനും ശരിയായ രീതിയില്‍ പ്രെസന്റ് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് ഞാന്‍ മനസിലാക്കുന്നത്.അങ്ങനെ ഈ കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ അത് പ്രൊമോട്ട് ചെയ്യാറില്ല എന്നുള്ളത് ഒരു വസ്തുതയാണ്. കാരണം വിചാരണ കോടതിക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുകളിലാണ് സുപ്രീംകോടതി. അപ്പോള്‍ സെഷന്‍സ് കോടതിയിലെ അപ്പീല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ സമര്‍പ്പിക്കേണ്ടത് ഹൈക്കോടതിയിലാണ്.സാധാരണഗതിയില്‍ വിചാരണ കോടതിയില്‍ ഒരു കേസിന്റെ ട്രയല്‍ ഒക്കെ നടക്കുമ്പോള്‍ അത്രയേറെ ഉറപ്പില്ല എന്നുണ്ടായില്ലെങ്കില്‍ ഒരു പെറ്റീഷനുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കില്ല. കാരണം അതില്‍ എന്തെങ്കിലും ഒബ്‌സര്‍വേഷന്‍ വന്നാല്‍ താഴത്തെ കോടതിയില്‍ ബൈന്റിംഗ് ആകും. ഈ കേസില്‍ ദിലീപ് എത്ര തവണ സുപ്രീംകോടതിയില്‍ പോയിരിക്കുന്നുപലപ്രാവശ്യം അവര്‍ക്ക് അനുകൂലമായ വിധി ചില ഘട്ടങ്ങളിലൊക്കെ കിട്ടിയിട്ടുണ്ട്. ആ ഒരു കോണ്‍ഫിഡന്‍സ്, വിലയേറിയ സീനിയര്‍ അഭിഭാഷകരെ എന്‍ഗേജ് ചെയ്യിക്കാം എന്നുള്ള പണത്തിന്റെ ഒരു ഇത് എല്ലാം ഉണ്ടാകും. അതിനൊക്കെ തയ്യാറായി പോകുന്നത് ഈ അവസാന ലാപ്പില്‍ എത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് ഡീവിയേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നുള്ള വിദൂരമായുള്ള ഭയം ഉണ്ടെങ്കില്‍ പോലും അവര്‍ അതിന് തയ്യാറാകും.ഈ ഒരു ട്രാക്കിലൂടെ പോയി കൊണ്ടിരിക്കുകയാണ്. ഈ ട്രാക്കിലൂടെ പോകുമ്പോള്‍ ഇത് തീര്‍ക്കപ്പെട്ടു എന്ന ഘട്ടത്തിലാണ് വെളിപ്പെടുത്തലുണ്ടാകുന്നതും തുടരന്വേഷണം നടക്കുന്നതും. അത് ഈ കേസിനെ ഡിസ്റ്റര്‍ബ് ചെയ്യുമോ എന്ന ഭയം തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍.

Continue Reading
You may also like...

More in News

Trending

Recent

To Top