Connect with us

ബാറോസ് ഒരു മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ളത്!; ബാറോസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

Malayalam

ബാറോസ് ഒരു മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ളത്!; ബാറോസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

ബാറോസ് ഒരു മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ളത്!; ബാറോസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യം സംവിധാന ചിത്രമായ ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ ബാറോസ് ഒരു മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ലെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ ഒരുക്കാമെന്നാണ് ചിന്തിക്കുന്നതെന്നും പറയുകയാണ് മോഹന്‍ലാല്‍. ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് ശ്രമം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നത് വിദേശത്താണ്.

പോസ്റ്റ് പ്രൊഡക്ഷന്‍ തായ്‌ലന്‍ഡിലും മിക്‌സിങ് ലോസ് ഏഞ്ചല്‍സിലുമാണ് നടക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ പുറത്തിറങ്ങുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഇന്ത്യന്‍ സിനിമ എന്നുള്ള രീതിയില്‍ ചെയ്യാന്‍ പറ്റില്ല. അത്രയും വലിയ സാധ്യതകളാണുള്ളത്. ആ സാധ്യതയെ വിട്ടുകളയാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയില്‍ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്.

കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക. എന്തായാലും ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും ബറോസ്. മോഹന്‍ലാല്‍ പറഞ്ഞു. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാന്‍ നല്ല അറിവും ദൃഢവിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകര്‍ഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉള്‍വിളി വന്ന സമയമായി. അങ്ങനെയാണ് ചിത്രം സംവിധാനം ചെയ്തത്.

മരയ്ക്കാറും ലൂസിഫറുമെല്ലാം വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. നമുക്കിനിയും താഴേക്ക് വരാന്‍ പറ്റില്ല. ഇനിയും മുകളിലേക്കുള്ള സിനിമകളേ ചെയ്യാന്‍ പറ്റൂ. എലോണ്‍ ഒടിടിയില്‍ വരുന്നുണ്ട്. മോണ്‍സ്റ്റര്‍ വരുന്നുണ്ട്. കമ്മിറ്റ് ചെയ്തതെല്ലാം വലിയ സിനിമകളാണ്. ഒരുപാട് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ദുബൈയില്‍ ആശീര്‍വാദിന്റെ ഓഫീസ് തുടങ്ങിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top