News
അമ്മാവനും ബന്ധുക്കളുമൊക്കെ സിവില്‍ സര്‍വീസസ് എഴുതണമെന്ന് പറയുമായിരുന്നു; അന്ന് ആ വാക്ക് കേട്ട് ഞാന്‍ സിവില്‍ സര്‍വീസ് എഴുതിയിരുന്നെങ്കിൽ ; രസകരമായ വാക്കുകളുമായി പൃഥ്വിരാജ് !
അമ്മാവനും ബന്ധുക്കളുമൊക്കെ സിവില്‍ സര്‍വീസസ് എഴുതണമെന്ന് പറയുമായിരുന്നു; അന്ന് ആ വാക്ക് കേട്ട് ഞാന്‍ സിവില്‍ സര്‍വീസ് എഴുതിയിരുന്നെങ്കിൽ ; രസകരമായ വാക്കുകളുമായി പൃഥ്വിരാജ് !
ഇന്ന് മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുന്ന നടനാണ് പൃഥ്വിരാജ്. അഭിനയം മാത്രമല്ല, സിനിമയിൽ ചുവടുറപ്പിച്ച ശേഷം സംവിധാനം, നിര്‍മാണം, പിന്നണി ഗായകന്‍ എന്നീ നിലകളിലെല്ലാം പൃഥ്വി തൻ്റെ കഴിവ് തെളിയിച്ചു.
സിനിമ വളരെയധികം എന്‍ജോയ് ചെയ്യുന്ന ആളാണ് പൃഥ്വിരാജ്. സിനിമ ഇല്ലായിരുന്നുവെങ്കില്‍ എന്തായി തീരുമെന്ന് തനിക്ക് തന്നെ വലിയ ഐഡിയ ഇല്ലെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയുടെ അണ്‍പ്രഡിക്റ്റബിളിറ്റി തനിക്ക് ഇഷ്ടമാണെന്നും ആക്ടര്‍ ആയില്ലെങ്കില്‍ ട്രാവല്‍ വ്‌ളോഗര്‍ ആകുമായിരുന്നുവെന്നും പറയുകയാണ് പൃഥ്വിരാജ്.
വായിക്കാം വിശദമായി…. “സിനിമയിലേക്ക് വന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ചോദിച്ചാല്‍ അതിനെ പറ്റി എനിക്ക് ഒരു ഐഡിയയുമില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിനൊക്കെ പോകുമായിരുന്നു. അങ്ങനെയാണെങ്കില്‍ ക്ലാസില്‍ കയറണ്ടല്ലോ.
ഡിബേറ്റ് കോമ്പറ്റീഷന്‍ പ്രാക്ടീസ് എന്നൊക്കെ പറഞ്ഞ് ക്ലാസ് കട്ട് ചെയ്യാം. പ്രസംഗത്തിനൊക്കെ പോകുന്നതുകൊണ്ട് അമ്മാവനും ബന്ധുക്കളുമൊക്കെ സിവില്‍ സര്‍വീസസ് എഴുതണമെന്ന് പറയുമായിരുന്നു. ഞാന്‍ എഴുതാത്തത് നാടിന്റെ ഭാഗ്യം.
90 കളിലെ ആളുകള്‍ തെരഞ്ഞെടുക്കുന്ന ജോലികള്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതൊക്കെ ഒരു ടാലന്റ് ആണ്. ആ ലൈഫ് സ്റ്റൈലിന് വലിയ ഫോക്കസ് വേണ്ടിവരും. ആറ് ദിവസവും ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വര്‍ക്ക് ചെയ്യുന്നത് നല്ല ഫോക്കസ് ആവശ്യമുള്ള പണിയാണ്. എന്റെ കുടുംബത്തില്‍ അങ്ങനെയുള്ള ആളുകളുണ്ട്. ഒരു ബാങ്കിന് വേണ്ടി 30 വര്‍ഷം ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത ആളുകള്‍. അവരോട് എനിക്ക് വലിയ ആരാധനയാണ്. അതിന് എന്തുമാത്രം ഫോക്കസ് വേണ്ടിവരും. എനിക്കത് ഇല്ല.
ജീവിതത്തില്‍ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ വല്ല ട്രാവല്‍ വ്‌ളോഗറോ മറ്റോ ആകുമായിരുന്നു. എനിക്ക് അണ്‍പ്രഡിക്റ്റബിളിറ്റി വലിയ ഇഷ്ടമാണ്. ഞാന്‍ സിനിമ ഏറ്റവും എന്‍ജോയ് ചെയ്യുന്നതിന്റെ ഒരു പ്രധാന കാരണവും അതുതന്നെയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞു.
about prithviraj