Connect with us

ബാലചന്ദ്രകുമാറിനെതിരെയുള്ള പീ ഡന പരാതി വ്യാജം; യുവതിക്ക് ദിലീപും സംഘവും പണം നല്‍കി, പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെയും പ്രതി; യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Malayalam

ബാലചന്ദ്രകുമാറിനെതിരെയുള്ള പീ ഡന പരാതി വ്യാജം; യുവതിക്ക് ദിലീപും സംഘവും പണം നല്‍കി, പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെയും പ്രതി; യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ബാലചന്ദ്രകുമാറിനെതിരെയുള്ള പീ ഡന പരാതി വ്യാജം; യുവതിക്ക് ദിലീപും സംഘവും പണം നല്‍കി, പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെയും പ്രതി; യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി വിചാരണയാണ് നടക്കാനുള്ളത്. അതിനാല്‍ തന്നെ ദിലീപിനെ സംബന്ധിച്ചും അതിജീവിതയെ സംബന്ധിച്ചും നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ഈ കേസ് മറ്റൊരു ഗതിയിലേയ്ക്ക് എത്തിയത്. ഇതിനോടകം തന്നെ മലയാളികളെ ഞെട്ടിക്കുന്ന തരത്തിലുള്ള പല വിവരങ്ങളും പുറത്തെത്തിയിരുന്നു.

തുടക്കത്തില്‍ ബാലചന്ദ്രകുമാര്‍ തെളിവുകളുമായി രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പറയുകയാണ് പൊലീസ്. പരാതിക്കാരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു എന്നുള്ള വിവരവും പുറത്തെത്തുന്നുണ്ട്.

ഈ പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുളള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തി. കൂടാതെ പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെ പ്രതിയാണ്.

നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലചന്ദ്ര കുമാറിനെതിരെ ദിലീപും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി സൃഷ്ടിച്ചതെന്ന് പ്രത്യേക പൊലീസ് സംഘം കണ്ടെത്തിയത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് എളമക്കര പോലീസ് സ്‌റ്റേഷനില്‍ ബാലചന്ദ്ര കുമാറിന് എതിരെ പരാതി നല്‍കിയത്. 2011ല്‍ കൊച്ചിയില്‍ ഒരു ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ച് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേസില്‍ അന്വേഷണം പോലീസ് വൈകിപ്പിക്കുകയാണ് എന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കും എന്നും വിവരമുണ്ടായിരുന്നു.

പോലീസ് കേസെടുത്തതിന് പിന്നാലെ ബാലചന്ദ്ര കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും ഇത് ഒത്തുകളിയാണ് എന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. സ്ത്രീസുരക്ഷയെ കുറിച്ചും മറ്റും ബാലചന്ദ്ര കുമാര്‍ ടിവിയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ച ആളാണെന്ന് കണ്ടതോടെയാണ് യുവതി സ്വമേധയാ പരാതി നല്‍കിയത് എന്ന് ഇവരുടെ അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഫെബ്രുവരിയില്‍ ആണ് യുവതി പരാതി നല്‍കിയത്. അതിന് ശേഷം സാക്ഷിയുടെ മൊഴിയെടുത്തതായാണ് അറിയുന്നതെന്ന് അഭിഭാഷക പറഞ്ഞു. യുവതി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. ഇതൊക്കെ കഴിഞ്ഞതിന് ശേഷവും പോലീസ് യാതൊരു വിധത്തിലുളള സഹകരണവും ഇരയ്ക്ക് നല്‍കുന്നില്ല. എന്ന് മാത്രമല്ല ഹൈക്കോടതിയില്‍ ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി അറസ്റ്റ് തടഞ്ഞ് കൊണ്ടുളള ഒരു ഉത്തരവും നല്‍കിയിട്ടില്ല.

എന്നിട്ട് പോലും കേസ് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ദിലീപിന് എതിരെയുളള കേസില്‍ െ്രെകംബ്രാഞ്ചിന് മുന്നില്‍ തന്നെ ബാലചന്ദ്ര കുമാര്‍ പല തവണ ഹാജരായതാണ്. വാറണ്ട് പെന്‍ഡിംഗ് ആയ ഒരു കേസില്‍, പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളാണ് പോലീസിന് മുന്നില്‍ കൂടിയും മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്നിട്ട് പോലും ബാലചന്ദ്ര കുമാറിന് എതിരെ യാതൊരു വിധ നടപടിയുമെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ യുവതി മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുമെന്നും അഭിഭാഷക അന്ന് പറഞ്ഞിരുന്നു.

ജോലി വാഗ്ദാനം ചെയ്താണ് ബാലചന്ദ്ര കുമാര്‍ തന്നെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് യുവതിയുടെ ആരോപണം. കൊച്ചിയിലെ സിനിമാ ഗാനരചയിതാവിന്റെ വീട്ടിലേയ്ക്ക് തന്നെ വിളിച്ച് വരുത്തി. അവിടെ വെച്ച് പീഡനത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top