Connect with us

കോളേജ് കാലഘട്ടത്തില്‍ എസ്എഫ്‌ഐയുടെ ജാഥയില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്; കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹന്‍ലാലെന്ന് ഷാജി കൈലാസ്

Malayalam

കോളേജ് കാലഘട്ടത്തില്‍ എസ്എഫ്‌ഐയുടെ ജാഥയില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്; കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹന്‍ലാലെന്ന് ഷാജി കൈലാസ്

കോളേജ് കാലഘട്ടത്തില്‍ എസ്എഫ്‌ഐയുടെ ജാഥയില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്; കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹന്‍ലാലെന്ന് ഷാജി കൈലാസ്

മലയാള ചലച്ചിത്ര ലോകത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍- ഷാജികൈലാസ്. ആറാം തമ്ബുരാന്‍, നരസിംഹം ഉള്‍പ്പടെ ഇരുവരും ഒന്നിച്ച നിരവധി സിനിമകള്‍ ഇന്നും മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴിതാ ഇരുവരും എലോണ്‍ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്ത പുറത്തെത്തുമ്പോള്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ ഇരുവരുടേയും ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കോളേജ് കാലഘട്ടത്തില്‍ എസ്എഫ്‌ഐയുടെ ജാഥയില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത് എന്നാണ് ഷാജി കൈലാസ് പറയുന്നത്. കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹന്‍ലാലെന്നും സെക്രട്ടറിയേറ്റിന്റെ മുമ്ബിലൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുവെന്നുമാണ് ഷാജി കൈലാസ് പറയുന്നത്.

കോളേജില്‍ പിന്നെ എസ്എഫ്‌ഐ പോസ്റ്ററുകളൊക്കെ എഴുതുന്നുത് ഞാന്‍ ആയിരുന്നു. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ട്. ഭയങ്കര രസത്തില്‍ നടക്കുന്ന ഒരാള്‍. കോളേജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്നതാണ് മോഹന്‍ലാല്‍.

പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്ബിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം. പിന്നീട് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മോഹന്‍ലാലിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘പിന്നെ ഞാന്‍ കണ്ടത് ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ്. ‘വാ കുരുവി വരു കുരുവി’ എന്ന സിനിമയായിരുന്നു അത്.

അന്ന് 33 സിനിമയാണ് ലാല്‍ ചെയ്യുന്നത്. മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തി,നോക്കുമ്‌ബോഴാണ് ഞാന്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. കണ്ടപ്പോള്‍ മനസിലായി. എന്നെ നോക്കി ‘അല്ലാ’എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു,’ എന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top