Connect with us

പാറക്കമുത്താത്ത നാല് കുഞ്ഞുങ്ങൾ, സോമദാസിന്റെ മക്കളെ ചേർത്ത് നിർത്തി! സഹായവുമായി ആ കൈകൾ

Malayalam

പാറക്കമുത്താത്ത നാല് കുഞ്ഞുങ്ങൾ, സോമദാസിന്റെ മക്കളെ ചേർത്ത് നിർത്തി! സഹായവുമായി ആ കൈകൾ

പാറക്കമുത്താത്ത നാല് കുഞ്ഞുങ്ങൾ, സോമദാസിന്റെ മക്കളെ ചേർത്ത് നിർത്തി! സഹായവുമായി ആ കൈകൾ

ബിഗ് ബോസ് മത്സരാർത്ഥിയും ഗായകനുമായ സോമദാസിന്‌റെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. സംഗീതവേദികളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു സുഹൃത്തുക്കള്‍ ‘സോമു’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സോമദാസ്.

ബിഗ് ബോസിൽ എത്തും മുൻപേ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു സോമദാസ്.‌ വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷൻ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷൻ പരിപാടികൾക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്‌. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സോമദാസിനെ പ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞത്.

സോമദാസിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബിഗ് ബോസിലെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍.ആര്യയാണ് സോമദാസിനെ അടുത്തിടെ കണ്ട അനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികളുമായി ആദ്യം എത്തിയത്. വീണ നായര്‍, എലീന പടിക്കല്‍, മഞ്ജു പത്രോസ്, തെസ്‍നി ഖാന്‍, അലസാന്‍ഡ്ര തുടങ്ങിയവരും സോമദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു . അതേസമയം സോമുവിനൊപ്പമുളള ഓര്‍മ്മകള്‍ ബിഗ് ബോസ് സഹമല്‍സരാര്‍ത്ഥിയും നടനുമായ പ്രദീപ് ചന്ദ്രന്‍ തുറന്നുപറയുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സോമുവിനെ കുറിച്ച് നടന്‍ മനസുതുറന്നത്. ബിഗ് ബോസില്‍ വന്നപ്പോള്‍ എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു സോമദാസെന്ന് പ്രദീപ് ചന്ദ്രന്‍ പറയുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്ത സമയം മുതല്‍ കണ്ടിരുന്നു. പിന്നീട് എഷ്യാനെറ്റിലെ ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്ന പ്രോഗ്രാമില്‍ പുളളിക്കാരന്‍ വന്ന് പാട്ടൊക്കെ പാടി. അങ്ങനെ ഒരു പരിചയം ഉണ്ടായിരുന്നു. പിന്നെ സോമുവിനെ കാണുന്നത് ബിഗ് ബോസില് വന്നതിന് ശേഷമാണ്. അപ്പോ അതിലൊരു മല്‍സരാര്‍ത്ഥിയായി വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പരിചയപ്പെട്ടത് മുതല്‍ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന രീതിയിലായിരുന്നു സോമുവിന്‌റെ പെരുമാറ്റം. ഒരു പാവമാണ്. എല്ലാവരോടും ഭയങ്കര കാര്യമാണ്. പെട്ടെന്ന് എല്ലാവരും അടുത്തുപോവും സോമുവിനോട്, അങ്ങനെ ഒരു ക്യാരക്ടറാണ്.

അദ്ദേഹത്തിന്‌റെ കുടുംബത്തെ കുറിച്ചെല്ലാം ഞങ്ങളോട് സംസാരിച്ചിരുന്നു. സോമദാസ് സീരിയസായിട്ടുളള മനുഷ്യനൊന്നുമല്ല. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മക്കളെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഇരിക്കുമായിരുന്നു. അവരെ ഇത്രയും ദിവസങ്ങള്‍ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലെന്ന് അന്ന് സോമു പറഞ്ഞു. അപ്പോ ഒരുപാട് കാര്യങ്ങള്‍ പുളളിയെ അലട്ടിയിരുന്നു.

ബിഗ് ബോസിന് ശേഷവും സോമദാസിനെ കോണ്‍ടാക്ട് ചെയ്തിരുന്നു. അവസാനം കണ്ടത് എഷ്യാനെറ്റിലെ സ്റ്റാര്‍ മ്യൂസിക്ക് വേദിയില്‍ വെച്ചാണ്. പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാണ് കോവിഡ് ബാധിച്ചതായി അറിഞ്ഞത്. ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരും പരസ്പരം വിളിച്ചിരുന്നു. കാര്യങ്ങള്‍ അന്വേഷിച്ചു. അങ്ങനെ സോമുവിന്‌റെ ഓരോ കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു. പിന്നെ കോവിഡ് മാറി.

എല്ലാം കഴിഞ്ഞ് കുഴപ്പമില്ലാത്ത നിന്നതാണ്. പിന്നാലെയാണ് സോമു നമ്മെ വിട്ടുപോയത്. സോമദാസിനറെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് ബിഗ് ബോസ് താരങ്ങളെല്ലാം ചേര്‍ന്ന് ആലോചിക്കുന്നുണ്ടെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. കാരണം ബിഗ് ബോസിലുളള സമയത്ത് സോമദാസിന്‌റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു.

അപ്പോ അതിന്‌റയകത്ത് ഉണ്ടായിരുന്ന എല്ലാവര്‍ക്കും അദ്ദേഹത്തെ കുറിച്ചുളള കാര്യങ്ങള്‍ അറിയാം. കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‌റെ വീട്ടില്‍ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top