Connect with us

കൈയ്യിൽ തൊടാന്‍ വന്ന ഷാരൂഖ് ഖാന്‍ പെട്ടന്ന് നിന്നു; ഞാന്‍ ഒരു അന്യസ്ത്രീയാണ് എന്നാവാം ഓര്‍ത്തത്; ഷാരൂഖ് ഖാനില്‍ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവ്!

News

കൈയ്യിൽ തൊടാന്‍ വന്ന ഷാരൂഖ് ഖാന്‍ പെട്ടന്ന് നിന്നു; ഞാന്‍ ഒരു അന്യസ്ത്രീയാണ് എന്നാവാം ഓര്‍ത്തത്; ഷാരൂഖ് ഖാനില്‍ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവ്!

കൈയ്യിൽ തൊടാന്‍ വന്ന ഷാരൂഖ് ഖാന്‍ പെട്ടന്ന് നിന്നു; ഞാന്‍ ഒരു അന്യസ്ത്രീയാണ് എന്നാവാം ഓര്‍ത്തത്; ഷാരൂഖ് ഖാനില്‍ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവ്!

മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ നായികയാണ് മീര വാസുദേവ്. ഇന്ന് കുടുംബ വിളക്കിലെ സുമിത്രയാണ് എല്ലാവര്ക്കും മീരാ വാസുദേവ്. അതേസമയം കുടുംബ വിളക്കിലെ സുമിത്രയായി എത്തുന്നതിന് മുന്‍പ് തമിഴ് തെലുങ്ക് മലയാളം ബോളിവുഡ് സിനിമകളിലെ മുന്‍നിര നായികയായിരുന്നു. റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോള്‍ ഷാരൂഖ് ഖാന് ഒപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചാണ് മീര പറഞ്ഞത്.

മീരയുടെ വാക്കുകൾ കേൾക്കാം…”ഒരു പരസ്യ ചിത്രത്തില്‍ ആണ് ഞാന്‍ ഷാരൂഖ് ജിയ്ക്ക് ഒപ്പം അഭിനയിച്ചത്. സെറ്റില്‍ അദ്ദേഹം വന്ന് കഴിഞ്ഞാല്‍ ഒരു വല്ലാത്ത വൈബ് ആണ്. എല്ലാവരും ഷാരൂഖ് ഖാന്‍ വന്നു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ചുറ്റിലും നോക്കി, പക്ഷെ അദ്ദേഹം എന്റെ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അത്രയും വലിയ സൂപ്പര്‍സ്റ്റാറിന്റെ ഒരു തലക്കനവും ഇല്ലാത്ത നടനാണ് അദ്ദേഹം.

അന്ന് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരേ ഡയലോഗ് മുപ്പതോളം മോഡുലേഷനില്‍ അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത് ഞാന്‍ നേരില്‍ കണ്ടു. പക്ഷെ ഒറ്റ തവണ പോലും അതിന് മടി കാണിച്ചില്ല. ഒരു നടന്‍ എന്നാല്‍ എങ്ങിനെ ആയിരിക്കണം എന്ന് ഞാന്‍ കണ്ട് പഠിയ്ക്കുകയായിരുന്നു. അത് പോലെ തന്നെയാണ് തന്മാത്രയില്‍ മോഹന്‍ലാല്‍ സാറിന് ഒപ്പം അഭിനയിക്കുമ്പോഴും. ഇവരൊയക്കെ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്.

ഷാരൂഖ് ജിയ്ക്ക് ഒപ്പം മറ്റൊരു അനുഭവം കൂടെ ഉണ്ടായി. സെറ്റില്‍ ഞാന്‍ ഒരു സ്പിരിച്വല്‍ പുസ്തകം കൂടെ കൊണ്ടു പോയിരുന്നു. വായിക്കുന്നതിന് ഇടയില്‍ എന്റെ ഷോട്ട് വന്നു. പുസ്തകവും അതിന് മുകളില്‍ അന്നത്തെ എന്റെ നോക്കിയ ഫോണും വച്ച് ഞാന്‍ പോയി. തിരിച്ചു വന്ന് നോക്കിയപ്പോള്‍ ഫോണുണ്ട്, പുസ്തകം ഇല്ല. ഞാന്‍ എന്റെ പുസ്തകത്തിനായി തിരയുമ്പോള്‍, ഒരു സോറി പറഞ്ഞുകൊണ്ട് ഷാരൂഖ് ജി എനിക്ക് ആ പുസ്തകം തിരികെ തന്നു., ‘ക്ഷമിക്കണം നിങ്ങളുടെ അനുവാദം കൂടാതെയാണ് ഞാന്‍ എടുത്തത്’ എന്ന് പറഞ്ഞു.

അവിടെ വച്ച് ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദുമത വിശ്വാസിയാണ്. ‘ഇത്തരം എല്ലാ വിശ്വാസങ്ങളും വീട്ടിലും ഉണ്ട്. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. (അപ്പോള്‍ ഞാന്‍ ഓം എന്ന് എഴുതിയ ഒരു ബ്രേസിലേറ്റ് ധരിച്ചിരുന്നു) നിങ്ങളുടെ കൈയ്യില്‍ ധരിച്ചിരിയ്ക്കുന്ന ബ്രേസിലേറ്റ് നോക്കൂ, അത് തിരിച്ച് വച്ചാല്‍ അള്ളാഹു എന്നാണ് വായിക്കുന്നത്’ എന്ന്. എനിക്ക് അത് പുതിയൊരു അറിവായിരുന്നു.

കൈയ്യില്‍ കെട്ടിയ ബ്രേസിലേറ്റിന് വേണ്ടി അദ്ദേഹം എന്റെ കൈ പിടിക്കാനായി വന്നിരുന്നു, പെട്ടന്ന് എന്തോ ഓര്‍ത്ത് നിന്നു. ഞാന്‍ ഒരു അന്യ സ്ത്രീയാണ് എന്ന ബോധമാവാം അപ്പോള്‍ അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തിയത്. എനിക്ക് ആ നിമിഷം ഷാരൂഖ് ജിയെ ഓര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി. എന്തൊരു ജെന്റില്‍മാന്‍ ആണ് ഇദ്ദേഹം എന്ന്. ഒരു സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ഏറ്റവും ബഹുമാനം ഒരു ആണിനോട് തോന്നുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ് എന്നും മീര പറഞ്ഞു.

about meera vasudev

More in News

Trending

Recent

To Top