Connect with us

ആ സമയത്ത് അച്ഛനും തന്നോട് പറഞ്ഞിരുന്നു ഒരു സാധനം പിടിച്ച് പോയാല്‍ അത് തന്നെയിരിക്കും പിന്നെ നമ്മള്‍ ചെയ്യുന്നതെന്നും. അങ്ങനെയാണ് മാറ്റി പിടിച്ചാലോ എന്ന ചിന്ത ആദ്യം വരുന്നത്; തുറന്ന് പറഞ്ഞ് അര്‍ജുന്‍ അശോകന്‍

Malayalam

ആ സമയത്ത് അച്ഛനും തന്നോട് പറഞ്ഞിരുന്നു ഒരു സാധനം പിടിച്ച് പോയാല്‍ അത് തന്നെയിരിക്കും പിന്നെ നമ്മള്‍ ചെയ്യുന്നതെന്നും. അങ്ങനെയാണ് മാറ്റി പിടിച്ചാലോ എന്ന ചിന്ത ആദ്യം വരുന്നത്; തുറന്ന് പറഞ്ഞ് അര്‍ജുന്‍ അശോകന്‍

ആ സമയത്ത് അച്ഛനും തന്നോട് പറഞ്ഞിരുന്നു ഒരു സാധനം പിടിച്ച് പോയാല്‍ അത് തന്നെയിരിക്കും പിന്നെ നമ്മള്‍ ചെയ്യുന്നതെന്നും. അങ്ങനെയാണ് മാറ്റി പിടിച്ചാലോ എന്ന ചിന്ത ആദ്യം വരുന്നത്; തുറന്ന് പറഞ്ഞ് അര്‍ജുന്‍ അശോകന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് അര്‍ജുന്‍ അശോകന്‍. നായകനായും വില്ലനായും, സഹതാരമായും തിളങ്ങി നില്‍ക്കുകയാണ് നടന്‍. ഇപ്പോഴിതാ തന്റെ ആദ്യ വില്ലന്‍ വേഷത്തിലെത്തിയപ്പോഴുണ്ടായ അനുഭത്തെ കുറിച്ച് മനസു തുറക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

ബിടെക്, പറവ എന്നി ചിത്രങ്ങള്‍ക്ക് ശേഷം സ്ഥിരമായി വരുന്നത് സാധു, പാവപ്പെട്ടവന്‍ തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു. ആ സമയത്ത് അച്ഛനും തന്നോട് പറഞ്ഞിരുന്നു ഒരു സാധനം പിടിച്ച് പോയാല്‍ അത് തന്നെയിരിക്കും പിന്നെ നമ്മള്‍ ചെയ്യുന്നതെന്നും. അങ്ങനെയാണ് മാറ്റി പിടിച്ചാലോ എന്ന ചിന്ത ആദ്യം വരുന്നത്. അങ്ങനെയാണ് പെട്ടന്ന് ഒരു ദിവസം അമല്‍ നീരദ് തന്നെ വിളിച്ച് കാണമെന്ന് പറയുന്നത്.

തനിക്ക് കാര്‍ വാഷ് ഉള്ളത് കൊണ്ട്. വണ്ടി വാഷിങ്ങിന് വേണ്ടി കൊണ്ടു വരാനാകും അദ്ദേഹം വിളിച്ചതെന്നാണ് താന്‍ കരുതിയത്. സൗബിനെ വിളിച്ച് അമലേട്ടന്‍ വിളിച്ചിരുന്നെന്ന് പറഞ്ഞപ്പോള്‍ ..ആണോ.. വിളിച്ചോ.. പറഞ്ഞോ എന്ന് അദ്ദേഹം ചോദിച്ചു. എന്ത് പറഞ്ഞോ എന്നാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറയുമെന്ന് പറഞ്ഞ് സൗബിന്‍ ഫോണ്‍ വെയ്ക്കുകയും ചെയ്തു.

ശരിക്കും സിനിമയിലേയ്ക്ക് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് വരുത്തന്‍ എന്ന സിനിമയിലേയ്ക്കാണെന്ന് തന്‍ അറിഞ്ഞത്. ശരിക്കും സര്‍െ്രെപസ് ആയി പോയി.

നെഗറ്റീവ് റോളാണ് ചെയ്യേണ്ടത് നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ കുഴപ്പില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇല്ല താന്‍ ഒക്കെയാണെന്ന് പറഞ്ഞാണ് ആ കഥാപാത്രം ചെയ്‌തെന്നും അര്‍ജുന്‍ പറഞ്ഞു. അന്ന് വരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് ആ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് ആളുകള്‍ അംഗീകരിച്ചു. ബിടെക്ക് കഴിഞ്ഞപ്പോള്‍ ഹാര്‍ട്ട് ഇട്ടവര്‍ വരുത്തന്‍ കഴിഞ്ഞപ്പോള്‍ കത്തിയാണ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top