Connect with us

ദിലീപിന് കുരുക്ക് മുറുക്കി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ; നാളെ എന്തും സംഭവിക്കാം !

News

ദിലീപിന് കുരുക്ക് മുറുക്കി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ; നാളെ എന്തും സംഭവിക്കാം !

ദിലീപിന് കുരുക്ക് മുറുക്കി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ; നാളെ എന്തും സംഭവിക്കാം !

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർസുനി) പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. പൾസർ സുനിയുടെ മാതാവു ശോഭനയുടെ രഹസ്യമൊഴിയാണിത്.

ജയിലിനുള്ളിലും മകന്റെ ജീവൻ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങൾ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്. ജയിലിനുള്ളിൽ അപായപ്പെടുത്തിയാൽ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പൾസർസുനി ഏൽപിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23നു സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണു സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏൽപിച്ചത്. വിചാരണക്കോടതി കേസ് നാളെ പരിഗണിക്കും.

അതെ സമയം നടിയെ ആക്രമിച്ച കേസിന്റെ ആദ്യഘട്ട വിചാരണയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാ‍ഞ്ച് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു നൽകിയ മൊഴിയെന്ത്, പിന്നീടു കോടതിയിൽ വിസ്താര വേളയിൽ മൊഴിമാറ്റി പറയാൻ ഇടയായ സാഹചര്യം എന്നിവ വ്യക്തമാക്കി സാഗർ വിൻസന്റ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യ മൊഴിയാണു സമർപ്പിച്ചത്.

കുറ്റകൃത്യം നടന്ന ശേഷം അറസ്റ്റിലാകും മുൻപ് ഒരു രാത്രിയിൽ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രാലങ്കാര ശാലയായ ‘ലക്ഷ്യ’യിൽ എത്തിയതായാണു സാഗർ വിൻസന്റിന്റെ ആദ്യമൊഴി. ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ ലക്ഷ്യയിലെത്തിയ സുനിയുടെ പക്കൽ ഒരു കവർ കണ്ടതായും മൊഴിയിലുണ്ടായിരുന്നു. അക്കാലത്ത് ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ വിൻസന്റ്. പിന്നീടു കോടതി മുൻപാകെ ഈ മൊഴി സാഗർ മാറ്റിപ്പറഞ്ഞു. മൊഴി മാറ്റിപ്പറയാൻ കാരണമായ സാഹചര്യത്തെക്കുറിച്ചാണു പിന്നീട് സാഗർ രഹസ്യമൊഴി നൽകിയത്.

നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ പ്രതിയാക്കുമെന്ന് നേരത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ സാക്ഷിയാക്കിയാണ് കുറ്റപത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ കൂട്ടുനിന്നു എന്നായിരുന്നു ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ കുറ്റപത്രത്തില്‍ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. അതേസമയം അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്

More in News

Trending

Recent

To Top