Connect with us

എന്നെ മാറ്റിനിര്‍ത്തി അമ്മയോടാണ് സംസാരിച്ചത്. ഞങ്ങള്‍ സന്തോഷത്തിലായതിനാല്‍ വിവാഹം നടത്താനായി തീരുമാനിച്ചു… വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്; അവർ ഞങ്ങളോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; വിവാഹത്തിന് ശേഷം ആദ്യമായി മഞ്ജരി മനസ്സ് തുറക്കുന്നു

Malayalam

എന്നെ മാറ്റിനിര്‍ത്തി അമ്മയോടാണ് സംസാരിച്ചത്. ഞങ്ങള്‍ സന്തോഷത്തിലായതിനാല്‍ വിവാഹം നടത്താനായി തീരുമാനിച്ചു… വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്; അവർ ഞങ്ങളോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; വിവാഹത്തിന് ശേഷം ആദ്യമായി മഞ്ജരി മനസ്സ് തുറക്കുന്നു

എന്നെ മാറ്റിനിര്‍ത്തി അമ്മയോടാണ് സംസാരിച്ചത്. ഞങ്ങള്‍ സന്തോഷത്തിലായതിനാല്‍ വിവാഹം നടത്താനായി തീരുമാനിച്ചു… വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്; അവർ ഞങ്ങളോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; വിവാഹത്തിന് ശേഷം ആദ്യമായി മഞ്ജരി മനസ്സ് തുറക്കുന്നു

മാധൂര്യമാര്‍ന്ന ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് മഞ്ജരി. ജൂണ്‍ ഇരുപത്തിനാലിനാണ് മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വച്ച് നടന്നത്. താലിക്കെട്ടി പൂമാലയും ചാര്‍ത്തി വളരെ ലളിതം ആയിരുന്നു ആ ചടങ്ങ്. ശേഷം മാജിക് പ്ലാനറ്റിലേക്ക് എല്ലാവരും വരണമെന്ന് ഗായിക ആവശ്യപ്പെട്ടിരുന്നു. പാട്ടും ഡാന്‍സും വാദ്യമേളങ്ങളുമൊക്കെയായിട്ടാണ് മഞ്ജരിയ്ക്കും ജെറിനും അവിടെ സ്വീകരണം ഒരുക്കിയത്. പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും തയ്യാറായിരുന്നു.

ജെറിന്‍ തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുള്ള മഞ്ജരിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍

മഞ്ജരി പറഞ്ഞത് ഇങ്ങനെയായിരുന്നു

മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവരാണെങ്കിലും അന്നൊന്നും ഞങ്ങള്‍ അധികം സംസാരിച്ചിട്ടേയില്ലെന്ന് മഞ്ജരി പറയുന്നു. അന്നത്തെ സഹപാഠികളെല്ലാം ചേര്‍ന്ന് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ബാംഗ്ലൂരിലേക്ക് പോവുന്ന കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ജെറിനെ വീണ്ടും കണ്ടതും സൗഹൃദം ശക്തമായതും. സംസാരത്തിനിടയില്‍ വിവാഹത്തെക്കുറിച്ച് ജെറിന്‍ ചോദിച്ചിരുന്നു. നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ തമാശയാണെന്നാണ് കരുതിയത്.

കല്യാണം ആലോചിക്കാനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വിശ്വസിച്ചിരുന്നില്ല. എന്നെ മാറ്റിനിര്‍ത്തി അമ്മയോടാണ് സംസാരിച്ചത്. ഞങ്ങള്‍ സന്തോഷത്തിലായതിനാല്‍ വിവാഹം നടത്താനായി തീരുമാനിക്കുകയായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്. സ്‌നേഹം കൊണ്ട് മുന്നേറണമെന്നും മനുഷ്യരായി ജീവിക്കണമെന്നുമാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്.

ഫ്രണ്ട്‌സായിരുന്ന സമയത്ത് വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ജെറിന് ഭയങ്കര അഡ്ജസ്റ്റ്‌മെന്റ് മൈന്റാണ്. വലിയ ശാധ്യക്കാരല്ലാത്തവരാണ് ഞങ്ങള്‍. മുപ്പതുകളില്‍ ജീവിക്കുന്നതിന്റെ പക്വത ഞങ്ങള്‍ക്കുണ്ട്. അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്. യാത്രകളേറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ഖത്തറിലേക്കാണ്, അത് ഞാന്‍ തനിച്ചാണ് പോവുന്നതെന്നും മഞ്ജരി പറഞ്ഞിരുന്നു.

എത്ര തിരക്കിലാണെങ്കിലും മഞ്ജരി തന്നെ പരിഗണിക്കാറുണ്ടെന്ന് ജെറിന്‍ പറയുന്നു. മുകിലിന്‍ മകളേയെന്ന ഗാനമാണ് മഞ്ജരിയുടെ ഗാനങ്ങളില്‍ ഏറെയിഷ്ടം. തന്നെ പാട്ടിലാക്കാനായി ജെറിന്‍ പരീക്ഷിച്ച നമ്പറുകളെക്കുറിച്ചും മഞ്ജരി പറഞ്ഞിരുന്നു. ഇടയ്‌ക്കൊരു പാട്ടുപാടി അയച്ചിരുന്നു. ഡോണി ആന്റിക്ക് എന്നെ ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഡോളി ആയിരിക്കില്ല എന്റെ മ്മമിയായ ഡേയ്‌സിക്കായിരിക്കുമെന്നായിരുന്നു ജെറിന്റെ മറുപടിയെന്നും മഞ്ജരി പറയുന്നു.

More in Malayalam

Trending

Recent

To Top