Connect with us

ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല, ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതിഭാഗതിന് മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നല്‍കിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കെഎ ആന്റണി

Malayalam

ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല, ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതിഭാഗതിന് മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നല്‍കിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കെഎ ആന്റണി

ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല, ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതിഭാഗതിന് മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നല്‍കിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കെഎ ആന്റണി

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകംബ്രാഞ്ച് ഹര്‍ജി കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്. പിന്നാലെ കടുത്ത വിമര്‍ശനവും കോടതി പ്രോസിക്യൂഷനെതിരെ ഉന്നയിച്ചിരുന്നു. അതേസമയം വിചാരണ കോടതി വിധി അതിശയോക്തി ഉണ്ടാക്കുന്നില്ലെന്നും ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന െ്രെകംബ്രാഞ്ച് ഹര്‍ജി ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നില്ലെന്നും പറയുകയാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കെ എ ആന്റണി.

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന ഹൈക്കോടതി വിധിയില്‍ വലിയ അത്ഭുദം ഒന്നും തോന്നുന്നില്ല. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്ന് തോന്നുന്നില്ല. അത്തരമൊരു ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നെങ്കില്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയില്‍ പോകാന്‍ അവര്‍ തുനിയുമായിരുന്നില്ല.

നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന കുറ്റത്തിന്റെ പേരില്‍ 85 ദിവസത്തോളം ജയിലില്‍ കിടന്ന് അവിടെ നിന്ന് ജാമ്യം ലഭിച്ച് പുറത്തുവന്നയാളാണ് ദിലീപ്. കൂലംകഷമായി എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷം വ്യക്തമായ ഉപാധികളോടെ കോടതി ദിലീപിന് ജാമ്യം നല്‍കിയതാണ്. അല്ലാതെ ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച് നില്‍ക്കുന്നയാളല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, രാജ്യം വിടരുത്,കേസിനെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി ഉപാധികളായി മുന്നോട്ട് വെയ്ക്കുക. ഇതിലേതെങ്കിലും കാര്യത്തില്‍ ദിലീപ് വീഴ്ച വരുത്തിയെന്ന് നേരിട്ടൊരു തെളിവ് നല്‍കാന്‍ നമ്മുക്ക് സാധിച്ചിട്ടില്ല.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരന്‍, െ്രെഡവര്‍ എന്നിങ്ങനെയുള്ള ആളുകള്‍ സാക്ഷകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശങ്ങളൊക്കെയാണ് ലഭിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല. കാരണം ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ല. ഒരിക്കല്‍ നല്‍കിയ ജാമ്യം രണ്ടാം തവണ റദ്ദ് ചെയ്ത സംഭവങ്ങള്‍ വളരെ ചുരുക്കമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കഴിഞ്ഞിട്ടില്ല. ഇതുവരെ ശേഖരിച്ച തെളിവുകള്‍ പ്രതിഭാഗതിന് മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നല്‍കിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച. അതേസമയം ജാമ്യം റദ്ദ് ചെയ്യാനുള്ള വിധി തള്ളിയത് കൊണ്ട് അങ്ങനെ തന്നെയാകും ഈ കേസിന്റെ അവസാന വിധി എന്ന് നിര്‍ബന്ധമില്ല.ആദ്യഘട്ടത്തില്‍ ലഭിക്കാത്ത തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു കണ്‍വിക്ഷന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റൊരു കാര്യം പള്‍സര്‍ സുനിയ്ക്ക് നടിയെ ഇത്തരത്തില്‍ ആക്രമിക്കാനൊരു ഇന്റെന്‍ഷന്‍ ഇല്ല. മറ്റൊരാള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് തുടക്കം മുതലേ പള്‍സര്‍ സുനി പറയുന്നുണ്ട്. അയാള്‍ടെ മൊഴിയിലും മറ്റ് സാക്ഷികളുടെ മൊഴിയിലും ഇക്കാര്യങ്ങള്‍ ഉണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കിട്ടിയിട്ടുണ്ടെന്ന് തന്നെയാണ് താന്‍ കരുതുന്നത്.

അതേസമയം തുടരന്വേഷണത്തിന് ഇനി കൂടുതല്‍ സമയം ചോദിക്കാന്‍ അന്വേഷണ സംഘം തുനിയുമെന്ന് താന്‍ കരുതുന്നില്ല. കേസന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നശിപ്പിച്ച് കളഞ്ഞുവെന്ന ഒന്നാം പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ നമ്മുക്ക് സാധിക്കില്ല. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തുവെന്ന എഫ് എസ് എല്‍ റിപ്പോര്‍ട്ട് അന്വേഷിച്ച് അറിയേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തേടി അതിജീവിത. മെമ്മറി കാര്‍ഡ് എഫ്എസ്എല്ലില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ്രൈകംബ്രാഞ്ച് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് അതിജീവിത കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നാണ് അതിജീവിത ഹൈക്കോടതിയില്‍ വാദിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ്‌ ്രൈകംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം വിചാരണ കോടതിയെ ആണ് സമീപിച്ചതെങ്കിലും കീഴ്‌ക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒരിക്കല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തുടര്‍ന്നാണ്‌ ്രൈകംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറ്റത്തില്‍ വിദഗ്ദ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കാര്‍ഡ് പരിശോധിക്കാന്‍ അയക്കണമെന്ന ആവശ്യം ഹൈക്കോടതിയില്‍ അതിജീവിത ആവര്‍ത്തിച്ചു. വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടണമെന്നാണ് അതിജീവിത ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top