Connect with us

’28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം ആരംഭിച്ചു; ഞാന്‍ ഇവിടം വരെ എത്തിയത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവായ രാജു ഗോപി ചിറ്റെത്ത്

Malayalam

’28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം ആരംഭിച്ചു; ഞാന്‍ ഇവിടം വരെ എത്തിയത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവായ രാജു ഗോപി ചിറ്റെത്ത്

’28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം ആരംഭിച്ചു; ഞാന്‍ ഇവിടം വരെ എത്തിയത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവായ രാജു ഗോപി ചിറ്റെത്ത്

കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ‘സാന്റാക്രൂസ്’ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. പുതുമുഖങ്ങളെ താരങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ നൂറിന്‍ ഷെരീഫ് ആണ് നായിക. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സിനിമ എന്ന ആഗ്രഹം ഉടലെടുത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ രാജു ഗോപി ചിറ്റെത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

’28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം ആരംഭിച്ചു. 1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തതാണ്. അന്ന് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു ഒരു സിനിമ പിടിക്കണമെന്ന്. 1974ല്‍ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്.

14 പ്രാവിശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നീട് ടിക്കറ്റ് കിട്ടി പക്ഷെ ഇന്റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങി പോയി. അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസില്‍ ഉണ്ട്. അമ്മായിമ്മ അല്ല ശെരിക്കും എനിക്ക് ‘അമ്മ തന്നെയാണ്. ആ ‘അമ്മ തന്നെ 5000 രൂപ കൊണ്ട് കച്ചവടം ചെയ്താണ് ഞാന്‍ ഇവിടം വരെ എത്തിയത്. അതിനു എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശെരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെത്തെന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു എഗ്രിമെന്റും ഇല്ല.

എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാന്‍ ഒറ്റക്ക് തന്നെയാണ് ഇത് ചെയ്തത്. എന്നോട് എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്താല്‍ വിജയിക്കുമോ എന്ന്. അതൊരു പ്രശ്‌നമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോഴും ആക്രികച്ചവടം ഉണ്ട്. ഞാന്‍ അത് ചെയ്ത് ജീവിക്കും. ഞാന്‍ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. മീന്‍ കച്ചവടം വരെ ചെയ്തിട്ടുണ്ട്. അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അങ്ങനെയാണ് കൊച്ചി കേന്ദ്രീകരിച്ച് ഒരു ചിത്രം ചെയ്യാന്‍ തന്നെ തീരുമാനിച്ചത്. 28 വര്‍ഷമായി ഞാന്‍ ആക്രികച്ചവടം ചെയ്തു വരികയാണ്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. അത് എന്ത് കിട്ടി എന്ന് പറഞ്ഞാലും ആ ബിസിനസ് വിട്ട് ഞാന്‍ പോകില്ല’.

More in Malayalam

Trending

Recent

To Top