Connect with us

ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല; ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത്

Actor

ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല; ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത്

ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല; ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത്

മലയാളികളുടെ പ്രിയ നടനാണ് ബിജു മേനോൻ. നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ബിജു മേനോൻ. ഇപ്പോഴിതാ ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. തന്റെ ‘മിഖായേലിന്റെ സന്തതികള്‍’ എന്ന പരമ്പരയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ബിജു മേനോനെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം പങ്കുവെച്ച ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

1993ലെ തന്റെ മറ്റൊരു സിനിമയായ ‘പുത്രന്‍’ ചെയ്യുമ്പോഴും ചിത്രത്തില്‍ നായകനാക്കാന്‍ ബിജു മേനോനെയല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. സിനിമയുടെ രചന വേളയിലെടുത്ത ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പി എഫ് മാത്യൂസിന്റെ കുറിപ്പ്’

  1. ജൂഡും ഞാനും മിഖായേലിന്റെ സന്തതികള്‍ എന്ന ദൂരദര്‍ശന്‍ പരമ്പരയുടെ ആലോചനയിലാണ്. ബിജു മേനോന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കാനെത്തുന്നത്. നല്ല ടെന്‍ഷനുണ്ടയാള്‍ക്ക്. തമാശകള്‍ കൊണ്ട് അന്തരീക്ഷത്തെ തണുപ്പിച്ചിരുന്ന ജോര്‍ജ് സോജനും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞാനെഴുതിയ മൂന്നോ നാലോ സംഭാഷണ ശകലങ്ങളാണ് ബിജുവിന് പരീക്ഷയായി കൊടുത്തത്. ആ കൂടിക്കാഴ്ച ശുഭപര്യവസായിയായി. പുതുമുഖ നടന്‍ ബിജുമേനോന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രം അലോഷിയായി.

അതേ വര്‍ഷം തന്നെ പുത്രന്‍ എന്ന സിനിമ ചെയ്യുമ്പോഴും ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . പുത്രന്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ജൂഡിന്റെ വീട്ടില്‍ വച്ചെടുത്ത ഈ ചിത്രം എഴുത്തുകാരനായ രാജേഷ് നാരായണന്റെ ആല്‍ബത്തില്‍ നിന്ന് ഇന്നാണു കിട്ടിയത്. ചിത്രത്തില്‍ ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍ പിന്നെ ഞാനും. പൊട്ടിച്ചിരികള്‍ക്കിടയില്‍ മാത്രം കണ്ടിട്ടുള്ള സോജന്‍ എന്നേക്കുമായി യാത്ര പറഞ്ഞു പോയി എന്ന സങ്കടം മാത്രം’.

More in Actor

Trending

Recent

To Top