Connect with us

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണം !

News

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണം !

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണം !

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ഹർജിയിൽ ഈ മാസം 28ന് വിധി പറയുന്നത് . അതേസമയം മറ്റൊരു നിർണ്ണായക നീക്കം കൂടെയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത് .
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് . ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. സഹോദരന്‍ അനൂപ് , സുരാജ് , ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ ശബ്ദസാംപിളും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് . അതിനാല്‍ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദിലിപിന്റെ സഹോദരന്‍ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്ടോപ്പില്‍ നിന്ന് പെന്‍ഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്.

ഈ ലാപ്ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍് വ്യക്തമാക്കി. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്‍കിയ ഹരജിയും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന ആവശ്യപ്പെട്ട് സർക്കാർ നല്‍കിയ ഹരജിക്കൊപ്പം പരിഗണിക്കാനാണ് മാറ്റിയത്. ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കും.

അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കേസില്‍ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു നടി ഹൈക്കൊടതിയെ സമീപിച്ചത്. കേസന്വേഷണത്തനായി ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഈ നിലപാടില്‍ നിന്നും പിന്നോട് പോയെന്നാണ് നടിയുടെ ആരോപണം.
തുടരേന്വേഷണം പൂർണ്ണമാകാതെ പാതിവഴിയില്‍ അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കാന്‍ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഹർജിക്ക് പിന്നാലെ നടി മുഖ്യമന്ത്രിയെ കണ്ടതോടെ അന്വേഷണം വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. സർക്കാർ ആവശ്യപ്രകാരം കേസ് അന്വേഷണത്തിന് കോടതി ഒന്നരമാസം കൂടി സമയം അനുവദിക്കുകയും ചെയ്തു.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ നടി സമർപ്പിക്കപ്പെട്ട ഈ ഹർജിക്ക് നിലവില്‍ വലിയ പ്രാധാന്യം ഉള്ളതായി കണക്കാക്കുന്നില്ല. അതേസമയം കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്നാണ് സർക്കാർ ആവശ്യം. ആവശ്യം വിചാരണക്കോടതി നിരസിച്ചതായും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടരന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം.
അതേസമയം, ഹർജിയിലെ എതിർകക്ഷി നടി തന്നെയായതിനാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി മനസ്സിലേക്കണ്ടതുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് നിരീക്ഷിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹരജിക്കാർ ബോധിപ്പിക്കണം, പ്രതിഭാഗത്തെ കക്ഷി ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിയത്.

More in News

Trending

Recent

To Top