Connect with us

കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നു, ?ദിലീപും കാവ്യ മാധവനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍

Malayalam

കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നു, ?ദിലീപും കാവ്യ മാധവനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍

കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നു, ?ദിലീപും കാവ്യ മാധവനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കാലാവധി കൂട്ടി കിട്ടിയതോടെ തുടരന്വേഷണം മുന്നോട്ട് പോകുകയാണ്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാന്തതിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഈ അന്വേഷണം എത്തി നില്‍ക്കുന്നത്. മുന്‍നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനിലേയ്ക്ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇനി അടുത്ത് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ ഫോര്‍മലായ ഒരു ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും എന്നാല്‍ ഇനി ഡിജിറ്റല്‍ തെളിവുകളെ മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യം വെറും നാലര മണിക്കൂര്‍ മാത്രമാണ് കാവ്യയെ ചോദ്യം ചെയ്തത്. ഇനി ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യലും തള്ളി കളയാനാകില്ല. കാവ്യയ്‌ക്കെതിരെയുള്ള ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നും പഴുതടച്ചാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം തന്നെ കാവ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നിരുന്നു. ദിലീപിന്റെ അനുജന്‍ അനൂപും വിഐപി എന്ന ശരത്തും തമ്മിലുള്ള സംഭാഷണത്തിലാണ് കാവ്യ വന്നതോടെ ദിലീപിന് കഷ്ടകാലമാണ് എന്ന കാര്യമുള്‍പ്പെടെ പറയുന്നത്. മാത്രമല്ല, ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നുള്ള കാര്യം പുറത്ത് പറയരുതെന്ന കാര്യവും ദിലീപിനെ ജയിലില്‍ പോയി കണ്ട കാര്യവുമെല്ലാം ആരും അറിയരുതെന്നും ആരെയും അറിയിക്കരുതെന്നും കാവ്യ ബാലചന്ദ്രകുമാറിനോട് ആവശ്യപ്പെട്ടതായി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കാവ്യയ്ക്ക് അത്രപ്പെട്ടെന്ന് ഒന്നും തന്നെ കേസില്‍ നിന്ന് രക്ഷപ്പെടാനാകില്ല.

മുന്നിലുള്ളത് ഒന്നര മാസം ആയതിനാല്‍ തന്നെ കേസിലെ കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. അതും പഴുതടച്ച രീതിയില്‍ തന്നെ. ദിലീപും കാവ്യ മാധവനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നാണ് ഇവരുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. പണം വാരിയെറിഞ്ഞ് കേസില്‍ നിന്നും ഊരിപ്പോകാം എന്നായിരുന്നു കാവ്യയും ദിലീപും വിചാരിച്ചിരുന്നത്. രാമന്‍പ്പിള്ളയെ പോലെ ഒരു വക്കീലിനെ വെച്ച് വാദിച്ചാല്‍ രക്ഷപ്പെടാമെന്നും കരുതിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെ രണ്ട് പേരും ശരിക്കും വെള്ളം കുടിക്കുകയാണ്.

അതേസമയം, വധഗൂഡാലോചന കേസുമായി ബന്ധിപ്പെട്ട് ദിലീപിന്റേയും മറ്റ് പ്രതികളുടേയും ആറ് ഫോണുകള്‍ കോടതി വഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഈ തെളിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിലേക്കും ഉപയോഗിക്കുന്നത്.

പ്രതിഭാഗം ഹാജരാക്കാത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ മിറര്‍ ഇമേജ് വഴിയുള്ള വിശദ ഫോറന്‍സിക് റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അനുജന്‍ അനൂപും സഹോദരി ഭര്‍ത്താവും ടിഎന്‍ സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇവ. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഈ ഫോറന്‍സിക് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹാജരാക്കാത്ത ഫോണുകളിലാണ് നിര്‍ണ്ണായ വിവരങ്ങള്‍ ഉള്ളതെന്നും ഇവ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപ് ജയിലില്‍ കിടന്ന സമയത്ത് 2017 ലാണ് ഇതിലൊരു ഫോണ്‍ സുരാജ് ഉപയോഗിച്ചത്. അനൂപിന്റെ ഫോണ്‍ ദിലീപ് ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം പലതവണ ഉപയോഗിച്ചിരുന്നു. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നു. ഈ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് അന്വേഷണ സംഘത്തിനെതിരായ നിര്‍ണ്ണായക തെളിവായി മാറിയേനെ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top