Connect with us

മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മാര്‍ച്ച് 6 ന് അദ്ദേഹം ഗുരുവായൂരിൽ എത്തിയിരുന്നു… അന്ന് അഭയ ഹിരണ്‍മയിയായിരുന്നു ഒപ്പമുണ്ടായിരുന്നത്, തിരുത്തലുകള്‍ വേണ്ടിവരും, ഗോപിയുടെ ജീവിതത്തിൽ സംഭവിച്ചത് അതാകാം; ഗുരുവായൂർ സ്വദേശിയുടെ വാക്കുകൾ വൈറൽ

Malayalam

മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മാര്‍ച്ച് 6 ന് അദ്ദേഹം ഗുരുവായൂരിൽ എത്തിയിരുന്നു… അന്ന് അഭയ ഹിരണ്‍മയിയായിരുന്നു ഒപ്പമുണ്ടായിരുന്നത്, തിരുത്തലുകള്‍ വേണ്ടിവരും, ഗോപിയുടെ ജീവിതത്തിൽ സംഭവിച്ചത് അതാകാം; ഗുരുവായൂർ സ്വദേശിയുടെ വാക്കുകൾ വൈറൽ

മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മാര്‍ച്ച് 6 ന് അദ്ദേഹം ഗുരുവായൂരിൽ എത്തിയിരുന്നു… അന്ന് അഭയ ഹിരണ്‍മയിയായിരുന്നു ഒപ്പമുണ്ടായിരുന്നത്, തിരുത്തലുകള്‍ വേണ്ടിവരും, ഗോപിയുടെ ജീവിതത്തിൽ സംഭവിച്ചത് അതാകാം; ഗുരുവായൂർ സ്വദേശിയുടെ വാക്കുകൾ വൈറൽ

തന്റെ പിറന്നാൾ ദിനത്തിൽ അമൃത സുരേഷിനൊപ്പം ഗോപി സുന്ദർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനം നടത്തിയതിൻ്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഇവരുടെ ഗുരുവായൂർ സന്ദർശനത്തെ പറ്റി ഒരു ഗുരുവായൂർ സ്വദേശിയുടെ തുറന്ന് പറച്ചിൽ വൈറലായി മാറിയിരിക്കുകയാണ്. ബാബു ഗുരുവായൂർ എന്ന വ്യക്തിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചതെന്ന് ക്യാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്കുകളുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്നുണ്ടെന്നായിരുന്നു ഉള്ളടക്കം. മെയ് 30 ഗോപിയുടെ ജന്മദിനമാണ്. ജന്മദിനത്തില്‍ ഭഗവാനെ കണ്ടു തൊഴാന്‍ വരുന്നുണ്ടെന്നാണ് കരുതിയത്. മെയ് 30 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പും ഗോപിയുടെ സന്ദേശം എത്തി. അമൃതാസുരേഷും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തരയോടെ ഗോപിസുന്ദറും അമൃതയും അമൃതയുടെ മകള്‍ ഗോപികയും ഗുരുവായൂരിലെത്തി. ക്ഷേത്രം മാനേജര്‍ എ.വി. പ്രശാന്ത് അവരെ സ്വീകരിച്ചു.’

‘നാലമ്പലത്തിലെത്തി ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ടുതൊഴുതു. മേല്‍ശാന്തി തീയന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. ഉപദേവനായ അയ്യപ്പസ്വാമിയെ തൊഴുത് പ്രദക്ഷിണ വഴിയിലൂടെ നീങ്ങുമ്പോള്‍ വ്യവസായ പ്രമുഖന്‍ ഗോപു നന്തിലത്തിനെ കണ്ടു. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഗോപിസുന്ദര്‍ പറഞ്ഞു. ‘ഇന്നെന്റെ പിറന്നാളാണ്.’ ‘എങ്കില്‍ ഭഗവാന്റെ പ്രസാദമൂട്ട് കഴിച്ച് മടങ്ങിയാല്‍ മതി. എനിക്കിത് പതിവുള്ളതാണ്.’ ഗോപു പറഞ്ഞു. ഗോപിസുന്ദറും അമൃതയും അന്നലക്ഷ്മി ഹാളിലെത്തി. അന്നലക്ഷ്മി ഹാളിന്റെ ചുമതലക്കാരന്‍ തിരുവാലൂര്‍ ശരത് നമ്പൂതിരി അവര്‍ക്ക് ഭക്ഷണം വിളമ്പി. പ്രസാദം കഴിച്ചിറങ്ങിയപ്പോള്‍ നിരവധി ഭക്തര്‍ അവര്‍ക്ക് ചുറ്റിനും കൂടി. രണ്ടുപേര്‍ക്കും നിരവധി ആരാധകരാണുള്ളത്.

ക്ഷേത്രനടയില്‍ നിന്ന് ഫോട്ടോയുമെടുത്താണ് അവര്‍ യാത്ര പറഞ്ഞ് ഇറങ്ങിയത്. കഴിഞ്ഞ് മാര്‍ച്ച് ആറിനും ഗോപി സുന്ദര്‍ ഗുരുവായൂരിൽ എത്തിയിരുന്നു. അന്ന് അഭയ ഹിരണ്‍മയിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. ശ്രൂതിചേരാത്ത ജീവിതവും സുന്ദരമാകുന്നുണ്ടാവില്ല. അപ്പോള്‍ തിരുത്തലുകള്‍ വേണ്ടിവരും. ഗോപിയുടെ ജീവിതത്തിലും സംഭവിച്ചത് അതാകാം. ബാബുവിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

കിഴക്കേ നടയിലെത്തുമ്പോള്‍ മുല്ലമാല കിട്ടുമോ എന്ന് ഗോപി അന്വേഷിച്ചു. ‘മാലയിടാനാണോ?’ ഞാന്‍ തിരക്കി. ‘അല്ല, അമൃതയുടെ മുടിയില്‍ ചൂടാനാണ്.’ ഗോപി പറഞ്ഞു. മുല്ലമാല തെരഞ്ഞെങ്കിലും അവിടെ എവിടെനിന്നും കിട്ടിയില്ല. മറ്റൊരിക്കലാകട്ടെയെന്ന് അമൃത പറഞ്ഞു. അടുത്തുള്ള കടയില്‍ കയറി അമൃത എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. മടങ്ങുന്നതിനുമുമ്പ് ഗോപി പറഞ്ഞു: ‘ഞങ്ങള്‍ ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചു ബാബുവേട്ടാ. ഒരു മാസം കൊച്ചിയിലുണ്ടാവും. അത് കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് പോകും.’ ഗോപി പറഞ്ഞു.

അതിനിടെ വിമര്‍ശനങ്ങള്‍ക്ക് ആദ്യമായി പ്രതികരണവുമായി അമൃത സുരേഷും ഗോപിസുന്ദറും എത്തിയിരുന്നു. തങ്ങളെ വിമര്‍ശിക്കുന്ന തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

More in Malayalam

Trending

Recent

To Top