Connect with us

ദിലീപാണ് കൈ പിടിച്ചു കയറ്റിയത്; ക്യാന്‍സറിന്റെ നാലാമത്തെ സ്റ്റേജ് വരെ എത്തി, സര്‍ജറി കഴിഞ്ഞ് ഷൂട്ടിന് പോയി. സ്റ്റിച്ച് പൊട്ടി ചോര വന്നപ്പോഴും അഭിനയിച്ചു; മിന്നുകെട്ടിലെ അഭിനയത്തിന് ഒരമ്മൂമ്മ മുഖത്ത് തുപ്പിയ സംഭവവും ഉണ്ടായിട്ടുണ്ട്; അസുഖത്തെ തോല്‍പ്പിച്ചുവന്ന സുധീര്‍ പറഞ്ഞ വാക്കുകൾ!

serial news

ദിലീപാണ് കൈ പിടിച്ചു കയറ്റിയത്; ക്യാന്‍സറിന്റെ നാലാമത്തെ സ്റ്റേജ് വരെ എത്തി, സര്‍ജറി കഴിഞ്ഞ് ഷൂട്ടിന് പോയി. സ്റ്റിച്ച് പൊട്ടി ചോര വന്നപ്പോഴും അഭിനയിച്ചു; മിന്നുകെട്ടിലെ അഭിനയത്തിന് ഒരമ്മൂമ്മ മുഖത്ത് തുപ്പിയ സംഭവവും ഉണ്ടായിട്ടുണ്ട്; അസുഖത്തെ തോല്‍പ്പിച്ചുവന്ന സുധീര്‍ പറഞ്ഞ വാക്കുകൾ!

ദിലീപാണ് കൈ പിടിച്ചു കയറ്റിയത്; ക്യാന്‍സറിന്റെ നാലാമത്തെ സ്റ്റേജ് വരെ എത്തി, സര്‍ജറി കഴിഞ്ഞ് ഷൂട്ടിന് പോയി. സ്റ്റിച്ച് പൊട്ടി ചോര വന്നപ്പോഴും അഭിനയിച്ചു; മിന്നുകെട്ടിലെ അഭിനയത്തിന് ഒരമ്മൂമ്മ മുഖത്ത് തുപ്പിയ സംഭവവും ഉണ്ടായിട്ടുണ്ട്; അസുഖത്തെ തോല്‍പ്പിച്ചുവന്ന സുധീര്‍ പറഞ്ഞ വാക്കുകൾ!

വില്ലത്തരത്തിലൂടെയായി മലയാളിളുടെ വെറുപ്പ് നേടിയെടുത്ത് അവസാനം മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീര്‍ സുകുമാരന്‍.അഭിനയത്തിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കിട്ടുള്ള സുധീറിന്റെ അഭിമുഖം സോഷ്യൽ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. പറയാം നേടാമില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സുധീര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇത്രനാളും വില്ലൻ മാത്രമായി മലയാളികൾ മനസ്സിൽ കണ്ട നടൻ ജീവിതരത്തിൽ പിന്നിട്ട കനൽവഴികളാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.

തുടക്കത്തില്‍ വില്ലനെ അവതരിപ്പിച്ചതിനാല്‍ പിന്നീട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. . അതില്‍ നിന്നൊരു മോചനം വേണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. 8 വര്‍ഷത്തോളമുള്ള ഗള്‍ഫ് ജീവിതത്തിന് ശേഷമായാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

വാസ്തുഹാരയില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. അതിന് ശേഷമായാണ് വിദേശത്തേക്ക് പോയത്. ക്യാപ്റ്റന്‍ രാജുവുമായി നല്ല സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. വൈറ്റിലയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ പപ്പ അകത്തുണ്ടെന്ന് പറഞ്ഞു. എന്റെ പപ്പ ചേര്‍ത്തലയിലാണല്ലോ, അതെങ്ങനെയെന്നുള്ള ആശ്ചര്യത്തിലായിരുന്നു ഞാന്‍.

എടാ മോനേ, എല്ലാവരും പറയുന്നു നീ എന്റെ മോനാണെന്ന്. വല്ല വാസ്തവവും ഉണ്ടോടായെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്റെ പപ്പയും പട്ടാളത്തിലായിരുന്നു. കാഴ്ചയില്‍ ഇരുവരും തമ്മില്‍ നല്ല സാമ്യമുണ്ട്. സിനിമയിലൊത്തിരി സുധീറുള്ളതിനാലാണ് ഡ്രാക്കുള സുധീര്‍ എന്നാക്കിയത്. അതൊരു സംവിധായകന്റെ പണിയായിരുന്നു.എന്നും താരം പറഞ്ഞു.

ജീവിതത്തിൽ കാൻസർ രോഗിയുടെ വേഷവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് സുധീറിന്. അതിനെ കുറിച്ച് സുധീർ പറയുന്നതിങ്ങനെ… “എനിക്ക് ക്യാന്‍സര്‍ പോലൊരു അസുഖം വരുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. ഒരു ആപ്പിള്‍ കിട്ടിയാല്‍ അത് ഞാന്‍ സോപ്പിട്ട് കഴുകും. ഇങ്ങനെയൊരു അസുഖം എനിക്ക് വരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ആഹാരത്തിന്റെ കാര്യത്തിലായാലും വ്യായാമത്തിലായാലും കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ട്. 2010 മുതല്‍ ബോഡി ബില്‍ഡറാണ്. ഭക്ഷണ സംബന്ധമായ ക്യാന്‍സറായിരുന്നു. അസുഖത്തെക്കുറിച്ച് കേട്ടതും തളര്‍ന്നുപോയി…

ആ സമയത്ത് ഒരു തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. ആ സിനിമ ചെയ്യണം അതുകഴിഞ്ഞ് മതി സര്‍ജറിയെന്നായിരുന്നു പറഞ്ഞത്. അപകടകരമായ അവസ്ഥയിലാണെന്നും പെട്ടെന്ന് തന്നെ സര്‍ജറി വേണമെന്നും പറഞ്ഞിരുന്നു. സര്‍ജറി ചെയ്ത് സ്റ്റിച്ചെടുത്താണ് ഷൂട്ടിന് പോയത്. ചെന്ന ദിവസം തന്നെ ഫൈറ്റ് സീനായിരുന്നു. സ്റ്റിച്ചിട്ടിരുന്ന ഭാഗം പൊട്ടി ചോര വന്നപ്പോഴും അത് കാണിക്കാതെ അഭിനയിക്കുകയായിരുന്നു ഞാന്‍. അതിന് ശേഷമായി ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. കുഴപ്പമൊന്നുമില്ല.

മലയാളികൾ ഏറെ ചർച്ചചെയ്യുന്ന നടൻ ദിലീപിനെ കുറിച്ചും സുധീർ പറഞ്ഞു. ദിലീപേട്ടനാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത് തുടക്കം മുതലേ വില്ലന്‍ വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇടയ്്ക്ക് നല്ലൊരു ക്യാരക്ടര്‍ റോള്‍ തന്നെങ്കിലും തിരക്ക് കാരണം അത് ചെയ്യാനായില്ല. ഇനിയൊരു പ്രീസ്റ്റിന്റെ റോള്‍ ലഭിക്കട്ടെയെന്നായിരുന്നു എംജി ശ്രീകുമാര്‍ സുധീര്‍ കുമാറിനോട് പറഞ്ഞത്. മിന്നുകെട്ട് സീരിയലില്‍ നെഗറ്റീവ് വേഷം ചെയ്തത് കണ്ട് ഒരമ്മൂമ്മ മുഖത്ത് തുപ്പിയ സംഭവത്തെക്കുറിച്ചും സുധീര്‍ പറഞ്ഞിരുന്നു.

about dracula sudheer

More in serial news

Trending

Recent

To Top