അന്നും ഇന്നും ലൊക്കേഷനില്‍ ഞാൻ ഡിമാന്‍ഡ് ചെയ്യുന്നത് ആ ഒരു കാര്യമാണ് ; അത് കിട്ടിയിലെങ്കിൽ ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നിൽക്കുമായിരുന്നു ; തുറന്ന് പറഞ്ഞ് ആസിഫ് അലി !
2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഋതു” എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ആസിഫ് അലി . തുടർന്ന്,സത്യൻ അന്തിക്കാടിന്റെ “കഥ തുടരുന്നു”, സിബി മലയിലിന്റെ “അപൂർവരാഗം” എന്നിങ്ങനെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. അപൂർവരാഗത്തിലെ നെഗറ്റീവ് വേഷം ശ്രദ്ധിയ്ക്കപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെ അവസരങ്ങൾ ആസിഫിനെ തേടിയെത്തി.ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോറും തനിക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നടന്‍ ആസിഫ് അലി. താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറിയെന്നാണ് ആസിഫ് അലി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.
ഓരോ സിനിമ കഴിയുമ്പോഴും താന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ലൊക്കേഷനിലുള്ള സ്വഭാവത്തിലും തന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ആദ്യമൊക്കെ താന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. താന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് തനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ റിയാക്ട് ചെയ്യുമായിരുന്നു.
ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തു കൊണ്ടാണ് സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അത്തരത്തിലൊരു പക്വത തന്റെ ജീവിതത്തിലും വന്നിട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.