Connect with us

ശ്വേത മേനോന്റെ പരാമർശത്തിന് തിരിച്ചടി; തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോംഇന്ത്യ !

Malayalam Breaking News

ശ്വേത മേനോന്റെ പരാമർശത്തിന് തിരിച്ചടി; തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോംഇന്ത്യ !

ശ്വേത മേനോന്റെ പരാമർശത്തിന് തിരിച്ചടി; തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും തിരുത്തിയില്ലെങ്കിൽ നിയമ നടപടിയെന്നും കോംഇന്ത്യ !

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപക്വവും അബദ്ധജടിലവുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ ( കോംഇന്ത്യ). ഇന്ത്യയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളും ഉണ്ട്.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ തന്നെയാണ്. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസിന് ചേര്‍ന്നതല്ല.

ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവും ഉണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാമർശങ്ങൾക്ക് പോലും ഓൺലൈൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ചില പ്രവണതകളും ഉണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേത മേനോൻ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ് എന്നിവർ വ്യക്തമാക്കി.

നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ അമ്മയിലെ ആഭ്യന്തര പരിഹാര സമിതി ( ഐ സി സി ) യില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവച്ചിരുന്നു. കൂട്ടത്തിൽ ശ്വേത മേനോനും ഉണ്ടായിരുന്നു.

ഐ സി സിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റ് അംഗങ്ങള്‍ക്കുമെതിരെ മോശമായി താന്‍ പറഞ്ഞെന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത്. അമ്മയെന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു,

സംഭവവുമായി ബന്ധപ്പെട്ട് ഞാന്‍ പരാതിപ്പെട്ടത് അനുസരിച്ച് കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ് പി കാര്‍ത്തിക്കിനും സംഘത്തിനും ശ്വേത മേനോന്‍ നന്ദി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.

ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം പൂർണ്ണമായി…

Hi,
I saw so many online media’s posting stuff which I didn’t say or endorse!!!
ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന “സന്തോഷം” എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു.
I wouldn’t have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.

AMMA is an organization that has equal space for women & men, we intend to keep it that way through our actions & reactions,
ICC യിൽ നിന്നും resign ചെയ്തു ഞാൻ എഴുതിയ letter is not even in public domain, it’s only with the AMMA executive committee!!

I have never hesitated to come out in public on matters of public concern, but my resignation from ICC is purely an “internal matter” & not of public concern, so please don’t add misinterpretations, weave stories around it or fire salvos from my shoulder just because I have not been vocal in public!!!

Most of the online media’s have now withdrawn those fake news & apologised for the same.
ഞാൻ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷൻ എടുത്തു എന്നെ സപ്പോർട്ട് ചെയ്ത എറണാകുളം റൂറൽ എസ് പി കാർത്തിക് sir, ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി ഐ ലത്തീഫ്,എസ് ഐ .കൃഷ്ണകുമാർ എന്നിവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

I also want to thank the mainstream media’s for their factual reporting & support!!
It’s time we curb the online medias who thrive only on fake news/yellow journalism!!
Thanks & regards,
Shwetha Menon

about shwetha menon

More in Malayalam Breaking News

Trending

Recent

To Top