Connect with us

ബാറോസില്‍ നിന്നും പിന്മാറേണ്ടി വന്നത് വലിയ നഷ്ടം; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്

Malayalam

ബാറോസില്‍ നിന്നും പിന്മാറേണ്ടി വന്നത് വലിയ നഷ്ടം; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്

ബാറോസില്‍ നിന്നും പിന്മാറേണ്ടി വന്നത് വലിയ നഷ്ടം; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം പ്രഖ്യാപന നാള്‍ മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഒരു ഘട്ടത്തില്‍ പൃഥ്വിയ്ക്ക് ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടിവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നതിനെ കുറിച്ചും തനിക്കുണ്ടാക്കിയ നഷ്ടത്തെ കുറിച്ചുമൊക്കെ പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ബറോസ് അന്ന് ഷൂട്ടിങ് നടക്കാതെ പോവുകയും രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ സമയത്ത് തനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടുമാണ് ചിത്രത്തിന്റ ഭാഗമാകാന്‍ കഴിയാതെ പോയത്.

‘ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാന്‍ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു. ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.

ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാന്‍ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു. പിന്നെ സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയരക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതതില്‍ ഏറ്റവും വലിയ നഷ്ടബോധം അതാണ് എന്നും പൃഥ്വി പറഞ്ഞു.

More in Malayalam

Trending

Recent

To Top