Connect with us

മമ്മൂട്ടി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് ഊമ കത്ത്… എന്റെ ശത്രുവിനെ എനിക്ക് കാണിച്ച് തന്നത് മമ്മൂട്ടിയുടെ ഭാര്യ: ലാല്‍ ജോസ്

Malayalam Breaking News

മമ്മൂട്ടി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് ഊമ കത്ത്… എന്റെ ശത്രുവിനെ എനിക്ക് കാണിച്ച് തന്നത് മമ്മൂട്ടിയുടെ ഭാര്യ: ലാല്‍ ജോസ്

മമ്മൂട്ടി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് ഊമ കത്ത്… എന്റെ ശത്രുവിനെ എനിക്ക് കാണിച്ച് തന്നത് മമ്മൂട്ടിയുടെ ഭാര്യ: ലാല്‍ ജോസ്

മമ്മൂട്ടി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് ഊമ കത്ത്… എന്റെ ശത്രുവിനെ എനിക്ക് കാണിച്ച് തന്നത് മമ്മൂട്ടിയുടെ ഭാര്യ: ലാല്‍ ജോസ്

തന്റെ ശത്രുവിനെ തനിക്ക് കാണിച്ചു തന്നത് മമ്മൂട്ടിയുടെ ഭാര്യയെന്ന് ലാല്‍ ജോസ്. പുതുമകളുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കൂടിയാണ്. സംവിധായകന്‍ കമലിന്റെ സഹായിയായി രംഗത്തെത്തിയ ലാല്‍ ജോസ് ലോഹിത ദാസിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ മറവത്തൂര്‍ കനവ് സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരേ മമ്മൂട്ടിക്ക് ആരോ ഒരു ഊമക്കത്ത് അയച്ചുവെന്ന് ലാല്‍ ജോസ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഭൂതക്കണ്ണാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയില്‍ ഡബ്ബിങ്ങ് ജോലികള്‍ നടക്കുകയാണ്. അതിനിടെ ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ ബാബി എന്നാണ് വിളിക്കാറ്. വീട്ടിലെത്തിയപ്പോള്‍ ബാബി ചോദിച്ചു, ‘ലാലുവിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടല്ലേ’ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഉവ്വ്, സുഹൃത്തുക്കള്‍ ഉണ്ട്. എന്താണ് അങ്ങനെ ചോദിച്ചത്’. അപ്പോള്‍ ബാബി ഒരു കത്ത് എടുത്തു കൊണ്ടു വന്നു തന്നു. ആ കത്ത് ഞാന്‍ തുറന്ന് വായിച്ചു, ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. മമ്മൂക്കയ്ക്കുള്ള ഒരു കത്തായിരുന്നു അത്.

കമലിന്റെ സിനിമകള്‍ ഹിറ്റ് ആയത് അയാളുടെ പ്രതിഭയുള്ളതുകൊണ്ട്. അല്ലാതെ ലാല്‍ ജോസിന്റെ കഴിവല്ല. താങ്കളെപ്പോലെ ഒരു നടന്‍ അവന്റെ വാക്കില്‍ വീഴരുത്. അവന് യാതൊരു വിധ കഴിവുമില്ല. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ പോലും കലാകാരനാണെന്ന് തെളിയിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്. അതായിരുന്നു കത്തിന്റെ രത്‌നചുരുക്കം. കത്ത് വായിച്ചപ്പോള്‍ എനിക്ക് വിഷമമായി.


എനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആരാണ് ആ കത്ത് അയച്ചതെന്ന് അറിയുകയുമില്ല. എന്റെ മുഖം കണ്ടപ്പോള്‍ മമ്മൂക്ക ബാബിയോട് ചോദിച്ചു, ‘നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തത്.’ എന്ന്. അപ്പോള്‍ ബാബി പറഞ്ഞു, ‘ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടെന്ന് ലാലു അറിയണം.’ ആ കത്ത് വായിച്ച് മമ്മൂക്ക പിന്‍മാറിയിരുന്നുവെങ്കില്‍ എന്റെ ആദ്യത്തെ സിനിമ ഒരിക്കലും മറവത്തൂര്‍ കനവ് ആകുമായിരുന്നില്ല. ഇപ്പോഴും ആ കത്ത് എന്റെ ഡയറിയിലുണ്ട്. ഇടയ്ക്ക് എടുത്ത് വായിക്കാറുണ്ട്. ലാല്‍ ജോസ് പറഞ്ഞു.

Lal Jose about Mammootty s wife Sulfath

More in Malayalam Breaking News

Trending

Recent

To Top