Connect with us

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

Malayalam

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

30 വർഷത്തിൽ ഏറെ ആയി ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിക്കുന്ന താരമാണ് കോട്ടയം നസീർ.മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും , മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം. ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.

വേദികളിലെ ഒറ്റയാന്‍ പ്രകടനത്തില്‍നിന്ന് സിനിമയുടെ അഭ്രപാളികളിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കാന്‍ ശ്രമം ആരംഭിച്ചതായി മിമിക്രി കലാകാരനും സിനിമ നടനുമായ കോട്ടയം നസീര്‍. ജുബൈല്‍ അറേബ്യന്‍ റോക്ക് സ്റ്റാര്‍ സംഘടിപ്പിച്ച ‘വിസ്മയരാവില്‍’ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 30 കൊല്ലമായി വേദികളില്‍ മിമിക്രി അവതരിപ്പിക്കുന്നു. താരങ്ങളുടെ ശബ്ദാനുകരണമാണ് ഏറെ ജനപ്രീതി ഉണ്ടാക്കിത്തന്നത്. എന്നാല്‍, സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള ശ്രമം. ഷാജോണ്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ കഥാപാത്രം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷവും ആത്മവിശ്വാസവും ഉണ്ട്. പൃഥിരാജാണ് ആ വേഷം എന്നെ കൊണ്ട് ചെയ്യിക്കാന്‍ നിര്‍ദേശിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. എൻറെ ശിഷ്യനായിരുന്ന ഷാജോണിനെ ‘കരടി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രത്തെ എനിക്ക് ലഭിച്ചു. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനോട് പറഞ്ഞ കഥ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. സിനിമയുടെ എഴുത്തുജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇതൊരു മാസ്സ് സിനിമയായിരിക്കും. മിമിക്രി അടിസ്ഥാനമായുള്ള സിനിമയല്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഞാന്‍തന്നെയാണ് ചെയ്യുന്നത്. ഇനി അങ്ങോട്ട് അച്ഛന്‍, ചേട്ടന്‍, അളിയന്‍ അമ്മാവന്‍ തുടങ്ങിയ കഥാപാത്രങ്ങളിലേക്ക് വഴിമാറേണ്ടിവരും. ആദ്യമായി ‘കുട്ടിച്ചന്‍’ എന്നൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ എഴുതാനും മറ്റും ധാരാളം ആവശ്യക്കാര്‍ എത്തുന്നുണ്ട്. എന്നാല്‍, ആദ്യ ചലച്ചിത്രം പുറത്തിറങ്ങിയ ശേഷമേ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലേക്ക് തിരിയുകയുള്ളൂ.

ഇപ്പോഴും പഴയ താരങ്ങളെ അനുകരിക്കുകയാണ് ചെയ്തുപോരുന്നത്. പുതിയ താരങ്ങളുടേതും കുറേയൊക്കെ ചെയ്യുന്നുണ്ട്. കൂടുതല്‍ അത് ചെയ്യാത്തത് എനിക്ക് ഇപ്പോഴും പഴയ താരങ്ങളെ അനുകരിക്കുമ്ബോള്‍ ഒരു ആത്മ സംതൃപ്തി ലഭിക്കാറുണ്ട്. മിമിക്രിലോകത്ത് ഒറ്റക്കാണ് ചുവടുറപ്പിച്ചത്. ‘കറുകച്ചാല്‍ വോയിസ്’ എന്ന പേരില്‍ ഒറ്റക്കായിരുന്നു വേദികളില്‍ പ്രകടനം നടത്തിയത്. പിന്നെ ഞങ്ങള്‍ മൂന്നാലുപേര്‍ ചേര്‍ന്ന് ട്രൂപ് നടത്തി. ശേഷം കൊച്ചിന്‍ ഓസ്കറില്‍ വന്നു. അന്നൊക്കെ 70 നടന്മാരെ വരെ അനുകരിച്ചിരുന്നു. ഫ്ലോവേഴ്‌സില്‍ കൂടെയുള്ളവര്‍ പുതിയ താരങ്ങളെ അനുകരിക്കുമ്ബോള്‍ ജനം ഇപ്പോഴും എന്നോട് ആവശ്യപ്പെടുന്നത് കൊച്ചിന്‍ ഹനീഫയെ കാണിക്കാനും നരേന്ദ്രപ്രസാദിനെ അനുകരിക്കാനുമൊക്കെയാണ്.

മാത്രവുമല്ല, എല്ലാ ദിവസവും പുതുതായി ഓരോന്ന് വേദിയില്‍ അവതരിപ്പിക്കാനാവില്ല. ഞാനിപ്പോള്‍ മദ്യപാനിയായി വന്നാലും ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന ഒന്നുണ്ട്, അത് ബ്രാന്‍ഡ് ചെയ്യപ്പെട്ടുപോയതാണ്. ദാസേട്ടന്‍ സ്റ്റേജില്‍ മിമിക്രി കാണിച്ചാല്‍ ശരിയാവില്ലല്ലോ. ഓരോരുത്തരും ഓരോ രീതിയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറക്ക് അവസരങ്ങള്‍ ലഭിക്കുകയും അവര്‍ ഉയര്‍ന്നുവരുകയും വേണം. തന്റെ റ 56 ചിത്രരചനയുടെ പ്രദര്‍ശനം അടുത്തിടെ സംഘടിപ്പിച്ചിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു.

kottayam nazeer talk about movie

More in Malayalam

Trending

Recent

To Top