Connect with us

അന്ന് ഞാൻ അലറിക്കരഞ്ഞു.അമ്പതു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നു – കനിഹ

Malayalam Breaking News

അന്ന് ഞാൻ അലറിക്കരഞ്ഞു.അമ്പതു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നു – കനിഹ

അന്ന് ഞാൻ അലറിക്കരഞ്ഞു.അമ്പതു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നു – കനിഹ

അന്ന് ഞാൻ അലറിക്കരഞ്ഞു.അമ്പതു ദിവസം പ്രാർത്ഥനയോടെ കാത്തിരുന്നു – കനിഹ

മലയാളികളുടെ പ്രിയ നടിയാണ് കനിഹ. മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച കനിഹ ഇപ്പോൾ മകന്റെ ലോകത്താണ്.എന്നാലൊരിക്കൽ കുഞ്ഞിനെ നഷ്ടപ്പെടുമെന്ന ഭയത്തിൽ ജീവിച്ച സമയമുണ്ടായിരുന്നെന്നു കനിഹ പറയുന്നു.
‘ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി’ കനിഹ പറയുന്നു.

“അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്. തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.’

‘പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത്”- കനിഹ പറയുന്നു .

kaniha about son

More in Malayalam Breaking News

Trending

Recent

To Top