Malayalam Breaking News
പൊലീസ് കമ്പകക്കാനം കൂട്ടക്കൊല കേസിന്റെ ചുരുള്‍ അഴിച്ചതിങ്ങനെ….. അത്ഭുദ സിദ്ധി കിട്ടാന്‍ കൊന്നത് ശിഷ്യന് തന്നെ!
പൊലീസ് കമ്പകക്കാനം കൂട്ടക്കൊല കേസിന്റെ ചുരുള്‍ അഴിച്ചതിങ്ങനെ….. അത്ഭുദ സിദ്ധി കിട്ടാന്‍ കൊന്നത് ശിഷ്യന് തന്നെ!
പൊലീസ് കമ്പകക്കാനം കൂട്ടക്കൊല കേസിന്റെ ചുരുള്‍ അഴിച്ചതിങ്ങനെ….. അത്ഭുദ സിദ്ധി കിട്ടാന്‍ കൊന്നത് ശിഷ്യന് തന്നെ!
ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസിന്റെ ചുരുള്‍ അഴിയുന്നു… കേസിന്റെ ചുഴുള് അഴിയുമ്പോള്‍ അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രവാദിയെ കൊലപ്പെടുത്തിയാല്‍ സിദ്ധി പകര്‍ന്നുകിട്ടുമെന്ന് വിശ്വസിച്ചാണ് കമ്പകക്കാനത്ത് മന്ത്രവാദി കൃഷ്ണനടക്കം നാല് പേരെ വക വരുത്തിയതെന്നാണ് കൃഷ്ണന്റെ സഹായികൂടിയായിരുന്ന അനീഷ് പൊലീസില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ കിട്ടുന്നതിന്റെ പകുതി തരാമെന്ന് വിശ്വസിപ്പിച്ചാണ് അനീഷ് തന്നേ കൂടെ കൂട്ടിയതെന്നാതെന്നാണ് ലിബീഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ രണ്ടുപേരുടെയും മൊഴികള്‍ പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍.
അനീഷ് നാല് കൊല്ലത്തോളം കൃഷ്ണന്റെ സഹായിയായി പ്രവര്ത്തിച്ചിരുന്നെന്നാണ് സൂചന. ലിബീഷിനും കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.. ഇടയ്ക്ക് ഒറ്റയ്ക്ക് നടത്തിയ ആഭിചാരം ഫലിക്കാതെ വന്നതോടെ കൃഷ്ണന് തന്നേ കബളിപ്പിക്കുകയായിരുന്നെന്ന് ബോദ്ധ്യപ്പെട്ടെന്നും മന്ത്രവാദിയെ കൊലപ്പെടുത്തിയാല്‍ അയാളുടെ സിദ്ധി തന്നിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നുള്ള അറിവുമാണ് കൊല നടത്താന്‍ പ്രധാനമായും കാരണമായതെന്നാണ് അനീഷ് പൊലീസിന് മൊഴി നല്കി. സംഭവത്തിന് പിന്നിലെ വന്‍ സാമ്പത്തീക ഇടപാട് വെളിച്ചം കാണാതിരിക്കാന്‍ ഇവര്‍ മെനഞ്ഞ തിരക്കഥയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ സംശയം.
അനീഷാണ് കേസിലെ പ്രധാനപ്രതി. അനീഷും ലിബീഷും ചേര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് കൊലപാതകം നടത്തിയത്. പിന്നീട് തിങ്കളാഴ്ച്ച കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. മുന്‍നിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്റെ വീട്ടിലെത്തിയത്. കൃഷ്ണനെ പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആക്രമിച്ചു വീഴ്ത്തി. പിന്നീട് വീടിനുള്ളിലേക്ക് കയറിയ പ്രതികള്‍ അവിടെ ഉറങ്ങി കിടന്ന മറ്റുള്ളവരെ ആക്രമിച്ചു. ആക്രമണം പ്രതിരോധിക്കാനുള്ള കൃഷ്ണന്റെ മകളുടെ ശ്രമത്തിനിടെ അനീഷിന് പരിക്കേറ്റു. കൃഷ്ണന്റെ മകളേയും മകനേയും ഭാര്യയേയും അക്രമിച്ചു നിലംപരിശാക്കിയ ശേഷം പ്രതികള്‍ ഇരുവരും വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു.
പിന്നീട് തിങ്കളാഴ്ച്ച രാത്രി മൃതദേഹം മറവു ചെയ്യാനായി ഇവര്‍ വീണ്ടും വീട്ടിലെത്തി. അപ്പോഴും കൃഷ്ണനും ഇയാളുടെ ബുദ്ധിമാന്ദ്യമുള്ള മകനും ജീവനോടെയുണ്ടായിരുന്നു. ഇവരെ കൈയിലുള്ള ആയുധം ഉപയോഗിച്ച് അടിച്ചു കൊന്ന ശേഷം കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവു ചെയ്തു. മന്ത്രവാദിയായ കൃഷ്ണന് റൈസ് പുള്ളര്‍ തട്ടിപ്പടക്കം പല നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളിലും പങ്കുണ്ടായിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മന്ത്രാവാദത്തിനും മറ്റു പ്രവൃത്തികള്‍ക്കും അനീഷിന്റെ ബൈക്കിലാണ് പലയിടത്തും കൃഷ്ണന് പോയി വന്നിരുന്നത്. എന്നാല്‍ അയല്‍വാസികളുമായും ബന്ധുകളുമായും കൃഷ്ണല്‍ അകല്‍ച്ച സൂക്ഷിച്ചിരുന്നതിനാല്‍ അനീഷിന്റെ പേരോ മറ്റു വിവരങ്ങളോ ആര്‍ക്കുമറിയുമായിരുന്നില്ല.
കൊലപ്പെട്ട കൃഷ്ണന്റേയും കുടുംബത്തിന്റേയും ശവ സംസ്കാരചടങ്ങുകള്‍ക്ക് അനീഷ് എത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുകളാണ് അനീഷിനെപ്പറ്റി ആദ്യം പൊലിസിനോട് പറയുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരന് യജ്ഞേശന്‍ ബൈക്കില്‍ കൃഷ്ണനെകൊണ്ടുപോകാറുള്ള മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളിനെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതും പൊലീസിന്റെ അന്വേഷണത്തിന് സഹായകമായി. തങ്ങളുടെ വീട്ടിലെത്തിയ മന്ത്രി എം.എം.മണിയോടും ബന്ധുകള്‍ ബൈക്കുകാരനെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരുന്നു. എന്നാല്‍ പേര് ഇവര്‍ക്കറിയാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ തുടക്കത്തില്‍ പൊലീസിന് കഴിഞ്ഞില്ല. താടി വെച്ച, ആര്.എക്സ് 100 ബൈക്കില്‍ വരുന്നയാളാണ് കൃഷണനെ കൂട്ടിക്കൊണ്ടുപോയിരുന്നത് എന്ന വിവരം മാത്രമാണ് സഹോദരനില്‍ നിന്നും നാട്ടികാരില്‍ ചിലരില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നുള്ളു. പിന്നീട് കൃഷ്ണന്റെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളുമായി ബന്ധം പുലര്‍ത്തിയ തിരുവനന്തപുരം സ്വദേശികളെ പിടികൂടി. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനീഷിനെ തിരിച്ചറിയുന്നത്. ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇവരെ ചോദ്യം ചെയ്തു. രാവിലെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണത്തിന്റെ വിശാദംശങ്ങള്‍ വെളിപ്പെടുത്താന്‍ എറണാകുളം റേഞ്ച് ഐജി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ ഫോണ്‍വിളികളുടെ വിവരങ്ങളില്‍ നിന്നാണ് പൊലീസ് പ്രിതികളിലേയ്ക്കെത്തിയത്.
Kambakanam murder case
