Connect with us

അദ്ദേഹം മരിച്ചു കിടന്നപ്പോള്‍, എന്നെ കണ്ടില്ല, ഞാന്‍ കരയുന്നത് കണ്ടില്ല, എന്നോക്കെയായിരുന്നു ചില വാര്‍ത്തകള്‍; എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത്; വേദനയോടെ നിമ്മി പറയുന്നു

News

അദ്ദേഹം മരിച്ചു കിടന്നപ്പോള്‍, എന്നെ കണ്ടില്ല, ഞാന്‍ കരയുന്നത് കണ്ടില്ല, എന്നോക്കെയായിരുന്നു ചില വാര്‍ത്തകള്‍; എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത്; വേദനയോടെ നിമ്മി പറയുന്നു

അദ്ദേഹം മരിച്ചു കിടന്നപ്പോള്‍, എന്നെ കണ്ടില്ല, ഞാന്‍ കരയുന്നത് കണ്ടില്ല, എന്നോക്കെയായിരുന്നു ചില വാര്‍ത്തകള്‍; എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത്; വേദനയോടെ നിമ്മി പറയുന്നു

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്.

മണിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ അന്ന് പുറത്ത് വന്നിരുന്നു. ഇപ്പോഴും ചില ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് പലരും പറയുന്നത് തന്നെ. എന്നാല്‍ മണിയുടെ വേര്‍പാടില്‍ എല്ലാം നഷ്ടമായ രണ്ടു ജീവിതങ്ങള്‍ ആ വീട്ടില്‍ ഇന്നും ആ ഓര്‍മകളില്‍ കഴിയുന്നുണ്ട്. മാണിയുടെ ജീവനും ജീവിതവുമായിരുന്ന ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും.

നിമ്മി ഒരിക്കല്‍ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടുമായി ബന്ധപെട്ട എല്ലാ ദുരൂഹതകളൂം പുറത്തുവരണം എന്ന് തന്നെയാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നു അദ്ദേഹം, ആര്‍ക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്.

അദ്ദേഹം എന്ത് തന്നെ ചെയ്താലും അതുതന്നെയാണ് എന്റെയും ശെരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും അരുത് എന്ന് പറഞ്ഞിട്ടില്ല. കാരണം ഞാനും വളരെ സാധാരണ ഒരു വീട്ടില്‍ നിന്നുമാണ് വന്നത്. കഷ്ടപാട് നന്നായി അറിയാം, മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അദ്ദേഹം ഒരുപാട് സന്തുഷ്ടനാവുന്നു. അത് കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെപോലെയാണ് സ്‌നേഹിച്ചത്, ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നിട്ടേ അദ്ദേഹം കഴിക്കാറുള്ളു.

പിന്നെ ചേട്ടന്റെ വിയോഗ ശേഷം ഒരുപാട് പേര് പറഞ്ഞതായി അറിഞ്ഞു, ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അതൊരു തകര്‍ച്ച ആയിരുന്നു എന്നൊക്കെ. അതൊന്നും ഒരിക്കലും സത്യമായിരുന്നില്ല. പറയുന്നവര്‍ക്ക് എന്തും പറയാം, സത്യം എന്താണെന്ന് ഞങ്ങള്‍ക്കും ദൈവത്തിനുമറിയാം. അദ്ദേഹം മരിച്ചു കിടന്നപ്പോള്‍, എന്നെ കണ്ടില്ല, ഞാന്‍ കരയുന്നത് കണ്ടില്ല, എന്നോക്കെയായിരുന്നു ചില വാര്‍ത്തകള്‍.. നിങ്ങള്‍ പറയു.. നമ്മുടെ എല്ലാമായിരുന്ന ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ഏത് ഭാര്യക്കാണ് ക്യാമറ നോക്കി പോസ് ചെയ്യാന്‍ കഴിയുന്നത്.

എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത് അല്ലെ. പിന്നെ കൂട്ടുകാര്‍.. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. പക്ഷെ ആരെയും വീട്ടില്‍ കൊണ്ടുവരാറില്ലായിരുന്നു. ആ സൗഹൃദയത്തിന്റയെ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ലായിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു ചില കൂട്ടുകെട്ടുകള്‍ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. ഇത്രയും മാരകമായ കരള്‍ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നില്ല.

ഒരു രോഗി എന്ന നിലയില്‍ അറിയപ്പെടാന്‍ ഒട്ടും ഇഷ്ടപെടാത്ത ആളായിരുന്നു അദ്ദേഹം. ചേട്ടന്‍ പോയ ശേഷം പുറത്തുവന്ന പല തെറ്റായ വാര്‍ത്തകളും എന്നെ വിഷമിപ്പിച്ചിരുന്നു. ഈ വാര്‍ത്തകള്‍ കേട്ടാല്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാന്‍ അറിയില്ല എന്നും നിമ്മി പറയുന്നു. എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളു ദയവ് ചെയ്ത് മണിച്ചേട്ടനെ വീണ്ടും വീണ്ടും കൊല്ലരുത് എന്ന് മാത്രമാണ് എന്നും ഏറെ വേദനയോടെ നിമ്മി പറയുന്നു.

More in News

Trending

Recent

To Top