Connect with us

അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; കഴുത്തിൽ കണ്ടത് നിർണായക തെളിവ് ; ജീവിക്കാൻ ഏറെ കൊതിച്ച അനന്യയ്ക്ക് നീതി നിഷേധിക്കരുത് ; ഒരു വർഷത്തോളം പ്രതീക്ഷയോടെ എല്ലാം സഹിച്ചിട്ടും തോറ്റുപോയവളാണ് ; അനന്യക്ക് നീതി കിട്ടണം !

Malayalam

അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; കഴുത്തിൽ കണ്ടത് നിർണായക തെളിവ് ; ജീവിക്കാൻ ഏറെ കൊതിച്ച അനന്യയ്ക്ക് നീതി നിഷേധിക്കരുത് ; ഒരു വർഷത്തോളം പ്രതീക്ഷയോടെ എല്ലാം സഹിച്ചിട്ടും തോറ്റുപോയവളാണ് ; അനന്യക്ക് നീതി കിട്ടണം !

അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; കഴുത്തിൽ കണ്ടത് നിർണായക തെളിവ് ; ജീവിക്കാൻ ഏറെ കൊതിച്ച അനന്യയ്ക്ക് നീതി നിഷേധിക്കരുത് ; ഒരു വർഷത്തോളം പ്രതീക്ഷയോടെ എല്ലാം സഹിച്ചിട്ടും തോറ്റുപോയവളാണ് ; അനന്യക്ക് നീതി കിട്ടണം !

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ മൃതദേഹ പരിശോധന പൂർത്തിയായി. വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇതിനു ശേഷമേ കേസിൽ തുടർ നടപടികൾ ഉണ്ടാകൂ എന്നുമാണ് പോലീസ് നൽകുന്ന വിവരം. തൂങ്ങിമരണമെന്നു തന്നെയാണ് ഇൻക്വസ്റ്റ് നടത്തിയതുവഴി പോലീസിന് തിരിച്ചറിയാനായിട്ടുള്ളത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കാൻ എറണാകുളം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ യോഗം കൂടിയ ശേഷം റിപ്പോർട്ട് പൂർത്തിയാക്കി പോലീസിന് കൈമാറും. ഇതിനുശേഷമാകും ഡോക്ടറുടെ മൊഴി എടുക്കുക.

കഴിഞ്ഞ വർഷം ജൂണിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി അനന്യ പറഞ്ഞിരുന്നു. തുടർന്നാണ് ഇവർ ചൊവ്വാഴ്ച ഇടപ്പള്ളിയിലെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. ശസ്ത്രക്രിയയിലെ ഡോക്ടറുടെ പിഴവാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ്‌ അനന്യ വെളിപ്പെടുത്തിയിരുന്നത്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ആലുവ പറവൂർ കവലയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ശവസംസ്കാര നടപടികൾക്കായി മൃതദേഹം അനന്യയുടെ നാടായ കൊല്ലം പെരുമണ്ണിലേക്ക് കൊണ്ടുപോയി.

സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ.

വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.” മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.

റെനേ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്.

വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.

പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല.

കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.

സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു.

ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ്’. അനന്യയുടെ ഹൃദയഭേദകമായ ഈ വാക്കുകൾ ഇപ്പോൾ ഉറച്ച ശബ്ദത്തിലാണ് കേട്ടുകൊണ്ടിരിക്കുന്നത്. അനന്യയ്ക്ക് നീതി വേണം ….

about anannyah

More in Malayalam

Trending

Recent

To Top