Connect with us

ദിലീപേട്ടനെ വെച്ചെങ്കിലും സിനിമ ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ എന്നെ വിളിക്ക്. ഞാന്‍ വരാം എന്നും പറഞ്ഞിരുന്നു.. അങ്ങനെയാണ് ആ ചിത്രങ്ങള്‍ ഉണ്ടായത്

Malayalam

ദിലീപേട്ടനെ വെച്ചെങ്കിലും സിനിമ ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ എന്നെ വിളിക്ക്. ഞാന്‍ വരാം എന്നും പറഞ്ഞിരുന്നു.. അങ്ങനെയാണ് ആ ചിത്രങ്ങള്‍ ഉണ്ടായത്

ദിലീപേട്ടനെ വെച്ചെങ്കിലും സിനിമ ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ എന്നെ വിളിക്ക്. ഞാന്‍ വരാം എന്നും പറഞ്ഞിരുന്നു.. അങ്ങനെയാണ് ആ ചിത്രങ്ങള്‍ ഉണ്ടായത്

നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ മനസിലിടം നേടിയ താരമാണ് നാദിര്‍ഷ. മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി നടനായും സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് ശേഷം നാദിര്‍ഷായുടെ സംവിധാനത്തില്‍ വീണ്ടും നടനായി ജയസൂര്യ എത്തുന്ന ചിത്രമാണ് ഈശോ. വന്‍ വിവാദങ്ങളിലൂടെയാണ് സിനിമ കടന്നു വന്നത്. ചിത്രം പ്രദര്‍ശനത്തിന് എത്തവെ നാദിര്‍ഷയെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നാദിര്‍ഷിക്ക ഒരു സംവിധായകന്‍ ആകണമെന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു എന്നാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്. അന്നും ഇന്നും അദ്ദേഹത്തെ കാണുമ്പോള്‍ എല്ലാം സിനിമകളെ കുറിച്ചും സംവിധാനത്തെ കുറിച്ചും നാദിര്‍ഷിക്ക വാതോരാതെ സംസാരിക്കും.. അപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്..

പെട്ടെന്ന് തന്നെ ഒരു സിനിമ സംവിധാനം ചെയ്യൂ എന്ന്.. ദിലീപേട്ടനെ വെച്ചെങ്കിലും ഒരു സിനിമ ചെയ്യാന്‍ അന്ന് മുതല്‍ തന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ് എന്നും ജയസൂര്യ പറയുന്നു.. നാദിര്‍ഷിക്കയുടെ സിനിമയില്‍ വീണ്ടും ഭാഗമാകുന്നത് എനിക്ക് വലിയ സന്തോഷവും അഭിമാനവും ആണ്. എന്നും ഇക്കയ്ക്ക് നമ്മളെ കാണുമ്പോള്‍ വലിയ സ്‌നേഹമാണ്.. ആ സ്‌നേഹത്തിന് ഇതുവരെ ഒരു മാറ്റവും സംഭവിച്ചിച്ചില്ല..

ആ സ്‌നേഹം തന്നെയാണ് ഇപ്പോള്‍ ഈശോ എന്ന സിനിമ വരെ എത്തിനില്‍ക്കുന്നത്. സിനിമ സംവിധാനം അദ്ദേഹത്തിന് വലിയ ആഗ്രഹമായ സമയത്ത് തന്നെ താന്‍ ഒരുപാട് പിന്തുണച്ചിരുന്നു.. ദിലീപേട്ടനെ വെച്ചെങ്കിലും സിനിമ ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു… ഇല്ലെങ്കില്‍ എന്നെ വിളിക്ക്. ഞാന്‍ വരാം എന്നും പറഞ്ഞിരുന്നു.. അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണി.. കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ ഉണ്ടായത്..

ദിലീപും നാദിര്‍ഷയും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലാണ് ഒരു സംവിധായകനും നടനുമായി ഇരുവരും എത്തിയിരുന്നത്. ഇപ്പോള്‍ ജയസൂര്യയെ നായകനാക്കി ഈശോ എന്ന ചിത്രമാണ് നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇശോ. സുനീഷ് വാരനാട് കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണനാണ്. നമിതാ പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുമ്പ് സിനിമയുടെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

ഈശോയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നാദിര്‍ഷ. സിനിമയില്‍ തമാശകള്‍ കൊണ്ടു വരാന്‍ പേടിയാണെന്നും എല്ലാത്തിനെയും വര്‍ഗീയമായി ആളുകള്‍ കാണുകയാണെന്നും നാദിര്‍ഷ പറഞ്ഞു.

പണ്ടത്തെ പോലെ പെട്ടെന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ പാട്ടുകള്‍ എഴുതാനോ ഇന്ന് കഴിയില്ല. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ കണ്ണുകള്‍ തുറന്നിരിക്കുകയാണ്. ഇപ്പോള്‍ വര്‍ഗീയത പ്രകടമാണ്. അതിന് ഉദാഹരണമാണ് ഈശോ എന്ന എന്റെ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങള്‍. പണ്ട് നമ്മള്‍ സ്‌കിറ്റ് കളിക്കാന്‍ പോകുമ്പോള്‍ അതില്‍ പള്ളീലച്ചന്‍ ഉണ്ടാകും. പൂജാരിയുണ്ടാകും മൊല്ലാക്കയുണ്ടാകും. ഇവരെയോക്കെ നമുക്ക് കളിയാക്കാം. ഇന്ന് ഇവരെയാരെയെങ്കിലും കളിയാക്കി സ്‌ക്രിപ്റ്റ് ചെയ്യാന്‍ പേടിയാണ്. ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ തമാശ പറയാന്‍ പാടില്ല.

ടിനി ടോം നിവര്‍ന്ന് നില്‍ക്കുമ്പോള്‍ പക്രു കാലിന്റെ വിടവിലൂടെ ഓടിപ്പോകുന്നത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ്. ആളുകളെ ചിരിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. അത് കണ്ടിട്ട് അതിനെ ക്രിട്ടിസൈസ് ചെയ്ത് ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും ഒരു തമാശയും ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയാണ് ഇപ്പോള്‍ തമാശ ഉണ്ടാക്കാന്‍. എന്നിട്ട് പലരും പറയും തമാശ സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന്. എങ്ങനെയുണ്ടാകാനാണ് കണ്ടന്റ് ചെയ്ത് കഴിയുമ്പോള്‍ എവിടെയെങ്കിലും ടച്ച് ചെയ്യില്ലെ. സത്യമായിട്ടും സ്വാതന്ത്യം പോയി. ക്രിയേറ്റിവിറ്റിയെ പേടിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. ഒരു സാധനം വരയ്ക്കാനോ എഴുതാനോ പേടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top