Malayalam Breaking News
കലാഭവൻ മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ് – ജാഫർ ഇടുക്കി
കലാഭവൻ മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ് – ജാഫർ ഇടുക്കി
By
കലാഭവൻ മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ് – ജാഫർ ഇടുക്കി
കലാഭവൻ മണിയുടെ അപ്രതീക്ഷിത മരണം വലിയ കോളിളക്കങ്ങളാണ് മലയാള സിനിമ ലോകത്ത് സൃഷ്ടിച്ചത്. 2 വര്ഷം കഴിഞ്ഞിട്ടും മരണത്തിൽ കാര്യമായ കണ്ടെത്തലുകൾ കിട്ടാത്ത സാഹചര്യത്തിൽ ആരോപണത്തിൽ കുടുങ്ങി കിടക്കുന്നത് സുഹൃത്തുക്കളാണ്. അതിലൊരാളാണ് നടൻ ജാഫർ ഇടുക്കി.
മണിയുടെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മൂലം തന്റെ സ്വസ്ഥ്ത നശിച്ചെന്നും ഒടുവില്‍ സിനിമയില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ ജാഫര്‍ ഇടുക്കി പറയുന്നു .മണിയുമായുള്ള സൗഹൃദത്തത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീതിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ജാഫര്‍ പറയുന്നു.
ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസ്സനുവദിച്ചില്ല. മേക്കപ്പ് ഇട്ടതിന് ശേഷമാണ് തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത് ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചുകൊണ്ടുവരുന്നത്. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. ജാഫര്‍ പറഞ്ഞു.
jafar idukki about kalabhavan manis death
