Connect with us

ചിലപ്പോ ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുത് എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു, എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നതെന്ന് ഇടവേള ബാബു

News

ചിലപ്പോ ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുത് എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു, എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നതെന്ന് ഇടവേള ബാബു

ചിലപ്പോ ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുത് എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു, എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നതെന്ന് ഇടവേള ബാബു

വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.

എഴുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്.
ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നസെന്റ് വിടവാങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയാത്തവരോ എഴുതാത്തവരോ വിരളമായിരിക്കും.

ഇപ്പോഴിതാ, നടനും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതാണ് ഇരുവരും കൂടാതെ ഒരു സമയത്ത് അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൊക്കെ ഇന്നസെന്റിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇടവേള ബാബു.

ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോഴെല്ലാം നിത്യ സന്ദര്‍ശകനായി ഇടവേള ബാബു ഉണ്ടായിരുന്നു. മരണശേഷം എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്തതും ഇടവേള ബാബു തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ മരണം രണ്ടുദിവസം മുന്‍പേ തന്നെ താന്‍ വിഷ്വലൈസ് ചെയ്തിരുന്നു എന്നാണ് ഇടവേള ബാബു പറഞ്ഞത്. എങ്ങനെ കൊണ്ടുപോകണം എങ്ങനെ ചെയ്യണം എന്നെല്ലാം ചിന്തിച്ചു വെച്ചിരുന്നു. ചിലര്‍ പറയില്ലേ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പേ സഞ്ചരിക്കണം എന്ന് അതുപോലെ.

അവസാന നിമിഷം വരെ പുള്ളി തിരികെ വരാന്‍ വേണ്ടി എല്ലാം ചെയ്തിരുന്നു. അവിടെ സാമ്പത്തികമൊന്നും ഒരു വിഷയം ആയിരുന്നില്ല. സമീപകാലത്ത് ഒരു അമേരിക്കന്‍ യാത്ര ചേട്ടന്‍ നടത്തി ആര്‍ക്കും അത് ഇഷ്ടം ഉണ്ടായിരുന്നില്ല. പോകണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് ദേഷ്യപ്പെട്ടു. എന്നാല്‍ അവിടെ ചെന്ന് അദ്ദേഹം ഒന്ന് വീണു, അതോടെ പെട്ടെന്ന് തിരികെ വരണമെന്നായി അദ്ദേഹത്തിന്.

ഇന്നസെന്റ് ചേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അവസാന നിമിഷം വരെ എല്ലാം ചെയ്തു.അവിടെ സാമ്പത്തികം ഒരു വിഷയം ആയിരുന്നില്ല. ചിലപ്പോ ഞാന്‍ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുത് എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു.അമ്മയുടെ ഇന്ഷുറന്‌സ് ഒക്കെ ചേട്ടന്‍ എടുത്തിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് എനിക്കും ഇന്നസെന്റ് ചേട്ടന്റെ മകന്‍ സോണറ്റിനും ഉണ്ടായിരുന്നു.

ആരുടേയും കൈയ്യില്‍ നിന്നും ചികിത്സയ്ക്കായി കാശ് വാങ്ങരുതെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു അദ്ദേഹത്തിനെന്നും ഇടവേള ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളാണ് ഇന്ന് കാണുന്ന ഇന്നസെന്റാക്കി അദ്ദേഹത്തെ മാറ്റിയതെന്നും ഇടവേള ബാബു പറഞ്ഞു. ആദ്യ സമയങ്ങളില്‍ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. ഒടുവില്‍ ഒരിക്കല്‍ എന്നോട് വരാന്‍ പറഞ്ഞപ്പോള്‍ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നാണ് പറഞ്ഞത്.

ടൗണില്‍ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടില്‍, ഇരിക്കാന്‍ ഒരു കസേരപോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയില്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നായിരുന്നു ചേട്ടന്റെ വളര്‍ച്ച. അവസാനം പുതിയ വീട് പണിതപ്പോള്‍ എന്തിനാണ് ഇതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് ചേട്ടന് നിര്‍ബന്ധമായിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.

എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്‌നേഹിക്കുന്നവര്‍ക്ക് നഷ്ടം തന്നെയാണ് പക്ഷെ എല്ലാം നേടിയ ആളാണ് ചേട്ടനെന്നും ഇടവേള ബാബു പറഞ്ഞു. എന്നെ മാന്യമായി പറഞ്ഞയക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മരിച്ചു കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് വരെ ചേട്ടന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ആളുകള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു അദ്ദേഹത്തിനെ കാണാന്‍ ആളുകള്‍ എത്തിയത്. ഗംഗാധരന്‍ ഡോക്ടര്‍ അദ്ദേഹത്തിന് ദൈവമായിരുന്നു. കോവിഡ് വന്ന് ലങ്‌സ് വല പോലെയായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരിക്കലും അദ്ദേഹം മരിച്ചത് ക്യാന്‍സര്‍ കൊണ്ട് ആയിരുന്നില്ല.

എന്റെ അവസ്ഥ ഇപ്പോള്‍ നിര്‍ജീവമായ മനസ്സാണ്. സങ്കടം ഒക്കെ പോയി, അതിനു അപ്പുറത്താണ്. മരണം നമ്മള്‍ പ്രതീക്ഷിച്ചതാണ്. അദ്ദേഹം വിട്ടുപോകുന്നു എന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ചില കാര്യങ്ങള്‍ പറയണം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിക്കുന്നത്. താന്‍ ഒരു രോഗിയാണെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More in News

Trending

Recent

To Top