Connect with us

ഡാ പ്രേമ എന്ന് വിളിക്കും,അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്… ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു; ഹരിശ്രീ അശോകന്‍

News

ഡാ പ്രേമ എന്ന് വിളിക്കും,അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്… ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു; ഹരിശ്രീ അശോകന്‍

ഡാ പ്രേമ എന്ന് വിളിക്കും,അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്… ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു; ഹരിശ്രീ അശോകന്‍

നടന്‍ കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് ഹരിശ്രീ അശോകന്‍. കൊച്ചു പ്രേമന്‍ ഒരു ഹാസ്യനടന്‍ മാത്രമല്ല. അദ്ദേഹം ഒന്നിനേക്കുറിച്ചും പരാതി പറഞ്ഞിരുന്നില്ലെന്നും ഹരിശ്രീ അശോകന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കലയോടുള്ള സ്‌നേഹം തന്നെയാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിളക്കത്തില്‍ അദ്ദേഹം ചെയ്ത വേഷം ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ശരിക്കും എനിക്ക് ആ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. അന്ന് വേറൊരു വേഷമുണ്ട് അത് ചെയ്യാമോ എന്ന ചോദിച്ചു. അങ്ങനെയാണ് വെളിച്ചപ്പാടിന്റ വേഷമുണ്ട് എന്ന് പറഞ്ഞു. വെളിച്ചപ്പാട് ഞാന്‍ ചെയ്യില്ല, എന്ന് പറഞ്ഞപ്പോള്‍ കൊച്ചു പ്രേമന്‍ ചേട്ടനെ വിളിക്കുകയായിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ വന്നാലും ലൊക്കേഷനില്‍ വന്നാലും ഷൂട്ടില്ലാത്ത സമയത്തും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രേമാ എന്നാണ് വിളിക്കുന്നത്. ഡാ പ്രേമ എന്ന് വിളിക്കും. അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഞങ്ങള്‍ അത്ര കമ്പനിയായിരുന്നു. പ്രേമേട്ടനെ സംബന്ധിച്ച് അദ്ദേഹത്തിന് മേലെ മാറി ചിന്തിക്കാന്‍ ആ കാറ്റഗറിയില്‍ വേറെ നടന്മാരാരുമില്ല. ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞു.

68 വയസായിരുന്നു കൊച്ചു പ്രേമന്. ഇന്നലെ ഉച്ചയ്ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം കടുവയിലാണ് ഒടുവില്‍ അഭിനയിച്ചത്.

More in News

Trending

Recent

To Top