ഗോവിന്ദയ്ക്ക് ഇതെന്ത് പറ്റി? പറയുന്നതെല്ലാം തള്ളാണെന്ന് സുഹൃത്തുക്കൾ
ഇന്നും അത്ഭുതമാണ് അവതാർ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് . ആ പേര് തന്നെ ഒരത്ഭുതമാകുമ്പോൾ കഴിഞ്ഞ ദിവസം അവതാർ എന്ന പേര് നിർദേശിച്ചത് താനാണെന്ന് വെളിപ്പെടുത്തി കൊണ്ട് ബോളിവുഡിന്റെ കൂൾ ആക്ടർ ഗോവിന്ദ രംഗത്ത് വന്നത് . ചിത്രത്തിൽ തനിക്കൊരു കഥാപാത്രമുണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നതായും ഗോവിന്ദ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഒരു പ്രമുഖ ടിവി ചാനലിലെ ടോക് ഷോയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണിനോട് ‘അവതാര്‍’ എന്ന സിനിമാപ്പേര് താനാണ് പറഞ്ഞു കൊടുത്തതെന്നും സിനിമ പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നും കാമറൂണിനോട് താന്‍ പറഞ്ഞതായി ഗോവിന്ദ അവകാശപ്പെട്ടിരുന്നു. മാത്രമല്ല 410 ദിവസം നീല പെയിന്റ് അടിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട്അദ്ദേഹം തനിക്കായി വെച്ചുനീട്ടിയ വേഷം താന്‍ തള്ളിയെന്നും നടൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ കളിയാക്കി ഗോവിന്ദയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ അടപടലം പൊടിപ്പൊടിക്കുകയാണ്.
സിനിമയില്‍ അവസരം കുറഞ്ഞ ഗോവിന്ദ വാര്‍ത്തകളിലിടം പിടിക്കാനാണ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകൾ . അതേ സമയം അദ്ദേഹത്തിന് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൗണ്‍സിലിങ് അത്യാവശ്യമാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗോവിന്ദയെ കളിയാക്കി വരുന്ന ട്രോളുകള്‍ എല്ലാം തന്നെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഒരാളെ തല്ലിയത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അത് ഒഴിവാക്കിയെന്നും അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. ഗോവിന്ദ അവസാനമായി പ്രധാനവേഷത്തിലെത്തിയ രംഗീല രാജ എന്ന സിനിമ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ സമ്മതിച്ചില്ല. ഗോവിന്ദയെ ചതിച്ചുവെന്ന് ആരോപിച്ച് ഞാനുമായുള്ള ബന്ധം ഈയിടെ അദ്ദേഹം അവസാനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിനെ സഹായിക്കാന്‍ സിനിമയില്‍ സുഹൃത്തുക്കള്‍ ആരും തന്നെയില്ല. ഞങ്ങള്‍ ആശങ്കയിലാണ്- ഗോവിന്ദയുമായി വര്‍ഷങ്ങള്‍ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
govinda- mental illness- report says