Connect with us

‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’, മരുമകളുടെ മുഖത്തടിച്ച് തറയില്‍ തള്ളിയിട്ടു; സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീ ഡനക്കേസില്‍ ഗുരുതര ആരോപണം; എഫ്‌ഐആര്‍ ഇട്ട് പോലീസ്

Malayalam

‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’, മരുമകളുടെ മുഖത്തടിച്ച് തറയില്‍ തള്ളിയിട്ടു; സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീ ഡനക്കേസില്‍ ഗുരുതര ആരോപണം; എഫ്‌ഐആര്‍ ഇട്ട് പോലീസ്

‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’, മരുമകളുടെ മുഖത്തടിച്ച് തറയില്‍ തള്ളിയിട്ടു; സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീ ഡനക്കേസില്‍ ഗുരുതര ആരോപണം; എഫ്‌ഐആര്‍ ഇട്ട് പോലീസ്

നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെതിരെ അധിക്ഷേപം നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.

ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’ എന്നാണ് സത്യഭാമ പറഞ്ഞത്.

പിന്നാലെ, ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു തന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നാണ് രാമകൃഷ്ണന്‍ പറഞ്ഞത്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ചിഡി നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ പറഞ്ഞു. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

മാത്രമല്ല, ചാലക്കുടിയില്‍ ഇയൊരാള്‍ മാത്രമേ ഉള്ളൂ നൃത്തം ചെയ്യാനെന്നും ചോദിച്ചു. കലാഭവന്‍ മണി എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാം, സിനിമ നടനായിരുന്നു, വേറൊരു കലാഭവന്‍ മണി അവിടെ സിനിമയില്‍ അഭിനയിക്കുന്ന ആളില്ല. അതേപോലെയാണോ ഇയാളുടെ പേര്. ഇയാള്‍ മാത്രമേ ഉള്ളൂ അവിടെ നൃത്തം ചെയ്യുന്നത്. ചെറിയ ആണ്‍കുട്ടികള്‍ ആണ് കളിക്കുന്നതെങ്കില്‍ കുഴപ്പമില്ല. 35 വയസ്സ്, 40 വയസ്സ് റേഞ്ചുള്ളവര്‍ മോഹിനിയാട്ടം കളിക്കുമ്പോള്‍ സാമാന്യം കുറച്ച് സൗന്ദര്യമൊക്കെ വേണം. കേസ് വന്നാല്‍ താന്‍ അത് നേരിട്ടോളുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഈ കേസിന് പിന്നാലെ സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസില്‍ ഗുരുതര ആരോപണവും ഉയര്‍ന്ന് വരികയാണ്. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പോലീസ് എഫ്‌ഐആറും ഇട്ടിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2022 ലാണ് കേസിനാസ്പദമായ സംഭവം. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങികൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു.

വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്തടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുള്ളതായി പറയുന്നു.

More in Malayalam

Trending