Connect with us

അലൻസിയറിൽ നിന്നും ഏഴു തവണ മോശം അനുഭവമുണ്ടായ പെൺകുട്ടി ഞാനാണ് – പേര് വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

Malayalam Breaking News

അലൻസിയറിൽ നിന്നും ഏഴു തവണ മോശം അനുഭവമുണ്ടായ പെൺകുട്ടി ഞാനാണ് – പേര് വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

അലൻസിയറിൽ നിന്നും ഏഴു തവണ മോശം അനുഭവമുണ്ടായ പെൺകുട്ടി ഞാനാണ് – പേര് വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

അലൻസിയറിൽ നിന്നും ഏഴു തവണ മോശം അനുഭവമുണ്ടായ പെൺകുട്ടി ഞാനാണ് – പേര് വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മി ടൂ കാമ്പയിനിൽ എത്തിയ പേരില്ലാത്ത പെൺകുട്ടി താനാണെന്ന് നടി ദിവ്യ ഗോപിനാഥ്‌. ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവ്യ ഗോപിനാഥ്‌ പങ്കു വച്ചത്. ഫേസ്ബുക്കിൽ ലൈവ് എത്തിയാണ് താനാണ് ആ പെൺകുട്ടി എന്ന് വെളിപ്പെടുത്തിയത്.

ദിവ്യയുടെ വാക്കുകൾ

അലൻസിയർ ലേ ലോപ്പസിനെക്കുറിച്ചാണ് ഞാൻ പേര് പറയാതെ എഴുതിയത്. ഇപ്പോൾ എഴുതാൻ കാരണമുണ്ട്.

ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റിൽ പോയി പെൺകുട്ടികളെയെല്ലാം അയാൾ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേൾക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെൺകുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് അറിഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്ത പറഞ്ഞു.

എന്നോട് അയാൾ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. അയാളെ അപ്പോൾ ഞാൻ വിശ്വസിച്ചു. പ്രായത്തിന് ബഹുമാനം തോന്നി. പക്ഷേ ഇയാളെക്കുറിച്ച് സംഘടനയിൽ പരാതി പറഞ്ഞാൽ അവർ അത് കേൾക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാൻ അമ്മ സംഘടനയിലുമില്ല.

എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഇത് ഡബ്ലുസിസിയുടെ പ്രതികാരമോ ഒന്നുമല്ല, കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ലുസിസിയിൽ ഇക്കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞത് അലൻസിയറിനെ നേരിട്ട് കണ്ട് കാര്യങ്ങൾ തീർപ്പാക്കിയാൽ മതിയോ എന്നാണ്.

എനിക്ക് അത് മതിയായിരുന്നു. എന്നാൽ മറ്റുള്ളവരെ ഇനിയും അയാൾ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.

ദിവ്യ ഗോപിനാഥ് വെബ്സൈറ്റിൽ എഴുതിയത്–

ഒരു പുതുമുഖ സംവിധായകന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അലൻസറിൽ നിന്നു ദുരനുഭവം ഉണ്ടായതെന്നു യുവതി പറയുന്നു. “അതെന്റെ നാലമാത്തേതും അലൻസിയറിനൊപ്പമുള്ള ആദ്യ ചിത്രവുമായിരുന്നു. അലൻസിയറിനൊപ്പമുള്ള എന്റെ അവസാന ചിത്രവും അത് തന്നെയായിരിക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അലൻസിയറെ കാണുന്നതു വരെ അയാളെക്കുറിച്ചു ആദരവ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ, നേരിട്ട് പരിചയപ്പെട്ടപ്പോൾ തന്റെ ലൈംഗിക വൈകൃതങ്ങളെ മറച്ചു പിടിക്കുന്നതിനുള്ള മുഖംമൂടിയാണ് അയാളുടെ പുരോഗമന ചിന്തകളെന്നു മനസിലായി.”

സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴു തവണ അലൻസിയറിൽ നിന്നു ദുരനുഭവം ഉണ്ടായെന്നു യുവനടി അക്കമിട്ടു പറയുന്നുണ്ട്. ഒരിക്കൽ നടിയുടെ മുറിയിലേക്കു അനുവാദമില്ലാതെ കയറി ബെഡിൽ കിടക്കാൻ ശ്രമിച്ചെന്ന് യുവനടി ആരോപിക്കുന്നു. “രാത്രി മുഴുവൻ ഷൂട്ടിങ് ഉണ്ടായിരുന്നതിനാൽ പുലർച്ചെയാണ് മുറിയിൽ വന്നു കിടന്നത്. എന്റെ സഹപ്രവർത്തകയും മുറിയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ വാതിലിൽ തട്ടി വിളിച്ചു. എന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയാണ് വാതിൽ തുറന്നത്. അത് അലൻസിയറായിരുന്നു. അവർ എന്തോ സംസാരിച്ചു. ഉറക്കം പോയെന്നു പറഞ്ഞ് ആ പെൺകുട്ടി ഫ്രഷ് ആകുന്നതിന് ബാത്ത്റൂമിലേക്കു കയറി. ഇതിനിടയിൽ ആ പെൺകുട്ടി വാതിൽ അടയ്ക്കാൻ മറന്നു പോയിരുന്നു. അവർ ബാത്ത്റൂമിൽ പോയ നേരത്ത് അലൻസിയർ അകത്തു കയറി എന്റെ കിടക്കയിൽ കിടന്നു. അസ്വാഭാവികത തോന്നി കണ്ണു തുറന്ന ഞാൻ അയാളെ കണ്ടു ഞെട്ടി ബഹളം വച്ചു. വെറുതെ തമാശയാണെന്നു പറഞ്ഞ് അലൻസിയർ ഇറങ്ങിപ്പോയി,” യുവനടി വെളിപ്പെടുത്തി.

ഒരിക്കൽ സഹതാരത്തിനൊപ്പം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ, മറ്റൊരു പ്രമുഖ താരം സ്ത്രീകളോട് പെരുമാറുന്നത് വിവരിച്ചുകൊണ്ട് തന്റെ മാറിലേക്ക് ചൂഴ്ന്നു നോക്കിയെന്നും യുവതി ആരോപിക്കുന്നു. മറ്റൊരിക്കൽ തന്റെ മുറിയിലേക്കു കടന്നു വന്ന് ഒരു അഭിനേതാവിന് സ്വന്തം ശരീരം അറിയുന്നതിന്റെ പ്രധാന്യത്തെപ്പറ്റിയും അഭിനേതാവിന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും ക്ലാസ് എടുത്തെന്നും യുവതി പറയുന്നു.

അലൻസിയറിൽ നിന്നുണ്ടായ മറ്റൊരു ദുരനുഭവവും യുവനടി തുറന്നു പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു ദിവസം നടി മുറിയിൽ വിശ്രമിക്കുമ്പോൾ അലൻസിയർ അകാരണമായി വാതിലിൽ നിന്നു മുട്ടി. അലൻസിയറിൽ നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നതിനാൽ വാതിൽ ആദ്യം തുറന്നില്ലെന്നു യുവതി പറയുന്നു. വീണ്ടും വാതിൽ മുട്ടി വിളിയ്ക്കുന്നതു തുടർന്നപ്പോൾ യുവതി സംവിധായകനെ ഫോണിൽ വിളിച്ചു. ആ കോൾ കട്ട് ചെയ്യാതെ തന്നെ വാതിൽ തുറക്കുകയും ചെയ്തു. വാതിൽ തുറന്നതും അലൻസിയർ മുറിയിൽ കയറി വാതിലടച്ചു. കിടക്കയിലിരുന്ന് തന്റെ തിയറ്റർ തിയറികൾ ആവർത്തിക്കാൻ തുടങ്ങി. അപ്പോഴേക്കും സഹസംവിധായകൻ വന്നു അലൻസിയറിന്റെ ഷോട്ട് ആയെന്ന് അറിയിച്ചു. അങ്ങെയാണ് ആ സാഹചര്യത്തിൽ നിന്നു രക്ഷപ്പെട്ടതെന്ന് യുവനടി വിവരിക്കുന്നു.

ഷൂട്ടിങ്ങിനിടയിൽ പല തവണ അലൻസിയർ ലൈംഗികചുവയോടെ സംസാരിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും യുവനടി ആരോപിക്കുന്നു. താനൊരു പുതുമുഖമാണെന്നും നിരവധി മാനസിക സമ്മർദ്ദങ്ങൾക്കിടയിലാണ് ഇങ്ങനെയൊരു തുറന്നു പറച്ചിൽ നടത്താനുള്ള ധൈര്യം ഉണ്ടായതെന്നും യുവതി വ്യക്തമാക്കി. സമാനമായ അനുഭവങ്ങൾ നേരിട്ടവരും മുന്നോട്ടു വരുമെന്ന പ്രതീക്ഷയും യുവനടി പങ്കു വച്ചു.

divya gopinath against alancier in me too campaign

More in Malayalam Breaking News

Trending

Recent

To Top