Connect with us

മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ അതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്, ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

News

മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ അതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്, ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ അതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്, ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി.

ഒരു കാലത്ത് മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. ഇരുവരുടെ പ്രണയവും വിവാഹം എല്ലാം തന്നെ വാര്‍ത്തയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജുവും ദിലീപും വിവാഹിതരാവുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് മഞ്ജു വിട്ട് നിന്നു. ശേഷം ഇവരുടെ ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും വലിയ വാര്‍ത്തയായിരുന്നു. മഞ്ജുവാര്യറുമായുള്ള വിവാഹ മോചനവും കാവ്യാമാധവുമായിട്ടുള്ള ദിലീപിന്റെ വിവാഹവും നടിയെ ആക്രമിച്ച കേസിലെ പങ്കും എല്ലാം തന്നെ ദിലീപിനെ വേട്ടയാടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ആയിരുന്ന ഒന്നായിരുന്നു ഇരുവരുടെയും വിവാഹ മോചനം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വര്‍ഷങ്ങള്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ വെച്ച് ദിലീപ് കാവ്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. കാവ്യ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ഇരുവരെയും കുറിച്ച് നിരവധി മോഷം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ രണ്ട് പേര്‍ക്കും വിഷമമുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെയൊന്നും തന്നെ തങ്ങള്‍ക്ക് യാതൊരു മോശമായ ബന്ധവും ഇല്ലെന്നും താരം തന്നെ പറഞ്ഞിരുന്നു.

കാവ്യയുടെ പേരില്‍ എന്റെ പേര് വച്ചിട്ടാണ് ആക്ഷേപം പോകുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം ഉണ്ട്. കാരണം ഞങ്ങള്‍ 10, 18 സിനിമകളില്‍ ഒരുമിച്ചഭിനയിച്ചവര്‍ ആണ്. കുറെ വര്ഷക്കാലമായിട്ട് സ്‌ക്രീനില്‍ കാണുന്നവര്‍ ആണ്. കാവ്യ, മീര, നയന്‍താര ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കള്‍ ആണ്. ഇതില്‍ നല്ല അടുപ്പമുള്ള എന്റെ സുഹൃത്താണ് കാവ്യ. എന്റെ ഒരു സുഹൃത്തിനു പ്രോബ്ലം വരുമ്പോള്‍ എന്റെ ഇമേജ്, എന്റെ മറ്റുള്ള കാര്യം എന്ന് പറഞ്ഞു മാറി നില്കുന്നത് ശരിയല്ല എന്നും ദിലീപ് പറഞ്ഞു തുടങ്ങുന്നു.

ഞാന്‍ വളരെ സമ്പന്നന്‍ ആണ്. പൈസകൊണ്ടല്ല സുഹൃത്തുക്കളെ കൊണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അവര്‍ക്ക് ഒരു വിഷയം വരുമ്പോള്‍ ഞാന്‍ കൂടെ നില്കും. ദിലീപ് ഇങ്ങനെ പറയുമ്പോള്‍ അവതാരകന്‍ ചോദിക്കുന്നത് ഇത് മഞ്ജുവിന് പ്രശ്‌നം ആകില്ലേ എന്നാണ്. ഉറപ്പായും തോന്നും കാരണം മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ ഇതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്. ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു.

മഞ്ജു എന്നത് എന്റെ ഭാര്യ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. ഈ ഭാര്യ ഭര്‍ത്താവ് എന്ന് പറയുമ്പോള്‍, കല്യാണം കഴിഞ്ഞ സമയത്ത് ഒരു പോസീസീവ്‌നെസ്സിന്റെ ഒരു വലിയ സംഭവം ഉണ്ട്. അത് കുഴപ്പം ആകുന്നു, അത് നമ്മള്‍ രണ്ടുപേരെയും കൂടുതല്‍ ഭരിക്കുന്നു എന്ന് തോന്നുമ്പോള്‍ അത് കുഴപ്പങ്ങളിലെ കലാശിക്കൂ. അപ്പോള്‍ നമ്മള്‍ ലിബറല്‍ ആവുകയാണ് നല്ലത്. പോസീസീവ്‌നെസ്സ് മാറ്റി വച്ച് സുഹൃത്തുക്കള്‍ ആകുമ്പോള്‍ അതൊരു വിഷയം ആകില്ല എന്നും ദിലീപ് പറയുന്നു.

എന്റെ പിറകില്‍ ആക്കി വച്ചിട്ടില്ല. എനിക്ക് ഒപ്പം തുല്യത ഉള്ള ഒരാള്‍ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഞാന്‍ വീണ്ടും നൃത്തം പഠിച്ചാലോ, കുച്ചിപ്പുടി പഠിച്ചിട്ടില്ല എന്ന് മഞ്ജു പറഞ്ഞപ്പോള്‍ നിന്റെ ഇഷ്ടം എന്നാണ് ഞാന്‍ പറഞ്ഞത്. സ്‌കൂള്‍ കഴിഞ്ഞസമയത്താണ് സിനിമയിലേക്ക് മഞ്ജു വരുന്നത്. അപ്പോള്‍ പഠിക്കണം എങ്കില്‍ പഠിക്കാം എന്നും ഞാന്‍ പറഞ്ഞു. പിന്നെ അരങ്ങേറ്റം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും ഞാന്‍ എതിര്‍ത്തില്ല. നിനക്ക് എന്ത് തോന്നുന്നു എങ്കിലും ചെയ്യാം എന്നാണ് പറഞ്ഞത്.

ഇനി നാളെ എന്റെ അടുത്ത് വന്നിട്ട് സിനിമ ചെയ്യണം എന്ന് പറഞ്ഞാലും ഞാന്‍ തിരിച്ചൊന്നും പറയില്ല. എല്ലാ ഫ്രീഡവും ഞാന്‍ കക്ഷിക്ക് കൊടുത്തിട്ടുണ്ട് എന്ന് ദിലീപ് പറയുന്നു. തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ വിഷമം ഉണ്ട്. നമ്മള്‍ ഒരു നന്മ കാണുമ്പൊള്‍ അതില്‍ കുറ്റം കണ്ടുപിടിക്കുന്നത് ഒരു ദുഖമാണ്. ഞാന്‍ ദൈവത്തെ മറന്നു ഒന്നും ചെയ്യാറില്ല. എന്ത് ചെയ്യുമ്പോഴും അത് ദൈവത്തോട് പറഞ്ഞിട്ടാണ് ചെയ്യുക ആരെയും വേദനിപ്പിക്കണം എന്ന് എനിക്കില്ല എന്നാണ് ദിലീപ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

More in News

Trending

Recent

To Top