Movies
ബോക്സ് ഓഫീസില്‍ തീ പാറി, ധനുഷിന്‍റെ ‘തിരുച്ചിദ്രമ്പലം’ ആകെ നേടിയത്, കണക്കുകൾ ഇതാ
ബോക്സ് ഓഫീസില്‍ തീ പാറി, ധനുഷിന്‍റെ ‘തിരുച്ചിദ്രമ്പലം’ ആകെ നേടിയത്, കണക്കുകൾ ഇതാ
ഓഗസ്റ്റ് 18 നായിരുന്നു ധനുഷിന്റെ തിരുച്ചിദ്രമ്പലം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ബോക്സ് ഓഫീസില്‍ ആകെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 101 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. ഇതില്‍ കളക്ഷന്‍റെ സിംഗഭാഗവും വന്നിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നും വിദേശ മാര്‍ക്കറ്റുകളിലും നിന്നാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രം 64.5 കോടിയാണ് ചിത്രം നേടിയത്. വിദേശ വിപണികളില്‍ നിന്ന് 25.75 കോടിയും. തെലുങ്ക് സംസ്ഥാനങ്ങള്‍ 3.2 കോടി, കര്‍ണാടക 5.5 കോടി, കേരളം 1.3 കോടി, ഉത്തരേന്ത്യ 75 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 46.5 കോടിയുമാണെന്ന് സിനിട്രാക്ക് പറയുന്നു.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ വിതരണം റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം ചിത്രം നേടിയത് 31 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്ന് 35.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 14.65 കോടിയും. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം.
നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ്‌രാജ്, ഭാരതി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ പിന്നീട് പ്രണയത്തിലാകുന്നതാണ് തിരുച്ചിദ്രമ്പലത്തിന്റെ പ്രമേയം.
മിത്രൻ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഓം പ്രകാശാണ്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിച്ച ചിത്രമാണ് തിരുച്ചിദ്രമ്പലം. പ്രസന്ന ജി.കെ ആണ് ചിത്രത്തിന്റെ എഡിറ്റർ.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. റെഡ് ജയന്‍റ് മൂവീസാണ് വിതരണം.
ഒരു വര്‍ഷത്തിനിപ്പുറം ധനുഷിന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു തിരുച്ചിദ്രമ്പലം. തുടരെയെത്തിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കു ശേഷം അയല്‍പക്കത്തെ പയ്യന്‍ ഇമേജിലേക്ക് ധനുഷ് തിരികെയെത്തിയ ചിത്രത്തെ പ്രേക്ഷകര്‍, വിശേഷിച്ചും തമിഴ്നാട്ടില്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
