Malayalam
കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ. ..എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി; പോസ്റ്റുമായി ദാസേട്ടൻ കോഴിക്കോട്
കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ. ..എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി; പോസ്റ്റുമായി ദാസേട്ടൻ കോഴിക്കോട്
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
രേണഉവിന് മാത്രമല്ല, ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയ്ക്കും സമാനമായ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോൾ ദാസേട്ടൻ കോഴിക്കോട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ഫേക്കോളികൾ, നെഗറ്റീവോളികൾ, കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ എന്നു എന്നെ ഇഷ്ടപെടുന്ന, തന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീൽസ് എടുത്താൽ അത് വക മാറ്റിക്കാണുന്നവരുണ്ടെന്നും ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.
ഗുഡ് മോണിംഗ് ഡിയേഴ്സ്. ഫേക്കോളികൾ, നെഗറ്റീവോളികൾ, കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ. ..എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി…. ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീൽസ് എടുത്താൽ അത് വക മാറ്റിക്കാണുന്ന സമൂഹമേ.
സിനിമയിൽ ആരു എന്ത് ചെയ്താലും അത് സിനിമ അല്ലെ എന്ന്. ..റീൽ ചെയ്താൽ അത് പ്രശ്നം. ..ഒരു കാര്യം പറയട്ടെ. ..സിനിമയിൽ ഉപയോഗിക്കുന്ന അതെ ക്യാമറ തന്നെയാ ഞാൻ റീൽസ് ചെയ്യാനും ഉപയോഗിക്കുന്നത് … പിന്നെ ഞാൻ പോസ്റ്റ് ചെയ്യുന്നത് എന്റെ സ്വന്തം എഫ് ബി പേജിൽ ആണ് ഇഷ്ടം ഉള്ളവർ കാണാം ഇഷ്ടം ഇല്ലാത്തവർ സ്കിപ് ചെയ്തു പോകാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല ഗയ്സ്, എല്ലാവർക്കും നല്ലത് വരട്ടെ. അപ്പോൾ പൊളിക്ക പൊളിക്ക പൊളിച്ചടുക്കാ, എന്നാണ് ദാസേട്ടൻ കോഴിക്കോടിന്റെ കുറിപ്പ്.
നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. രേണുവിനൊപ്പം റീൽ ചെയ്തതിന് പിന്നാലെ വിമർശനം ഉയർന്നുവന്നപ്പോൾ ദാസേട്ടൻ കോഴിക്കോട് പ്രതികരണം നടത്തിയിരുന്നു. രേണു എന്നല്ല ഏത് നല്ല അഭിനേത്രി വിളിച്ചാവും താൻ അഭിനയിക്കാൻ പോകുമെന്നും രേണു തനിക്ക് സഹോദരിയെ പോലെയാണെന്നും ആണ് ദാസേട്ടൻ കോഴിക്കോട് പറഞ്ഞത്. ഈ വീഡിയോ ചെയ്യുന്നതിനൊക്കുറിച്ചും രേണുവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാര്യയോട് നേരത്തെ പറഞ്ഞിരുന്നുവെന്നും ദാസേട്ടൻ വ്യക്തമാക്കിയിരുന്നു.
” ഈ വീഡിയോ ഇത്രമാത്രം വിവാദങ്ങൾക്ക് വഴി തെളിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് എന്നും എനിക്കറിയില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഭർത്താവ് മരിച്ചാവ്‍ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. എന്ത് വിവവരക്കേടാണ് ഈ വിമർശിക്കുന്നവരൊക്കെ പറയുന്നത്. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് എന്താ ജീവിക്കേണ്ടേ. ജോലി ചെയ്ത് ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്, ദാസേട്ടൻ കോഴിക്കോട് ചോദിച്ചു.
ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മലയാള സിനിമയിൽ തുടർന്നും അഭിനയിച്ചിട്ടുണ്ട്. ഭരതേട്ടൻ മരിച്ചതിന് ശേഷവും കെ പി സി ലളിത ചേച്ചി അഭിനയിച്ചില്ലേ, മല്ലിക ചേച്ചി ഇപ്പോഴും അഭിനയിക്കുന്നില്ലേ. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളല്ലേ, ദാസേട്ടൻ പറഞ്ഞു.
ചാന്ത് പൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടാണ് രേണുവും ദാസേട്ടനും റിക്രിയേറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്ന്. സുധി മരിച്ചത് കൊണ്ടല്ലേ രേണു ഇങ്ങന ചെയ്യുന്നത് എന്നൊക്കെയായിരുന്നു വിമർശനം. വിമർശനം രൂക്ഷമായതിന് പിന്നാലെ രേണു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലി ആണെന്നുമാണ് രേണു പറഞ്ഞത്. അഭിനയം തുടരുമെന്നും പറഞ്ഞിരുന്നു.
എനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാൻ കംഫർട്ടഫിൾ ആയത് കൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക എന്നും രേണു പറഞ്ഞിരുന്നു.
എന്നാൽ രേണുവിന്റെ എല്ലാ വീഡിയോകൾക്ക് താഴെയും വീണ്ടും വിമർശനം ഉയർന്നു. ബോഡി ഷെയ്മിംഗ് കമന്റുകളും ഉയർന്നു. ബോഡി ഷെയ്മിംഗ് പരിധി കടന്നപ്പോൾ രേണു തന്നെ പ്രതികരിച്ചിരുന്നു. തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയ്മിംഗ്, നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും… ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല എന്നെ നേരിൽ കണ്ടറിയാവുന്നവർ പറയും, ഞാൻ ഇങ്ങനെയൊക്കെ തന്നെ ആണോ എന്ന്, എന്നാണ് രേണു കുറിച്ചത്.
അടുത്തിടെ, ഇത്തരം ആരോപണങ്ങളോട് രേണു പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല. മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.
അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എൽക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടൻ പോയത് ജൂൺ അഞ്ചാം തിയതിയാണ്. അതിൽ കൂടുതൽ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നത്.
ഞാനും ദാസേട്ടനും കൂടി പാത്തും പതുങ്ങിയും പോയി ചെയ്തതല്ല റീൽ. അന്ന് ആ കടപ്പുറം മുഴുവൻ ആളുകളായിരുന്നു. അശ്ലീല ചുവയുള്ള കമന്റുകൾ ഇടുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇനിയും പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. കാരണം അതൊന്നും എന്റെ ശരീരത്തിൽ സ്പർശിക്കുന്നില്ലല്ലോ. എന്നെ ഇനി ആർക്കും കുത്തി വേദനിപ്പിക്കാൻ പറ്റില്ല. കാരണം എന്റെ മനസ് അത്രത്തോളം കല്ലായിപോയി. ഏറ്റവും വലിയ സംഭവം ആ ജൂണിൽ ചേട്ടൻ പോയപ്പോൾ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല. എന്റെ തല പോയാലും എനിക്ക് വിഷയമല്ല. പിന്നെ എന്തിന് ഞാൻ ഇതിലൊക്കെ ടെൻഷൻ അടിക്കണം എന്നാണ് രേണു ചോദിച്ചത്.
റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
