Connect with us

എന്റെ ഉള്ളിലെ അഭിനയമോഹത്തിനു കല്ലിട്ടതും അടിസ്ഥാനം കെട്ടിയുറപ്പിച്ചതും ഇവിടെ നിന്നാണ്; കുറിപ്പുമായി അശ്വത്

Movies

എന്റെ ഉള്ളിലെ അഭിനയമോഹത്തിനു കല്ലിട്ടതും അടിസ്ഥാനം കെട്ടിയുറപ്പിച്ചതും ഇവിടെ നിന്നാണ്; കുറിപ്പുമായി അശ്വത്

എന്റെ ഉള്ളിലെ അഭിനയമോഹത്തിനു കല്ലിട്ടതും അടിസ്ഥാനം കെട്ടിയുറപ്പിച്ചതും ഇവിടെ നിന്നാണ്; കുറിപ്പുമായി അശ്വത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്, നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ അശ്വത് അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. അരുണ്‍ നീലകണ്ഠന്റെ ആത്മസുഹൃത്തായിട്ടാണ് അശ്വത് എത്തിയിരുന്നത്. താന്‍ സ്വപ്നം കണ്ടതുപോലെ ഒരു കഥാപാത്രം തനിക്ക് കിട്ടിയതിന്റെ സന്തോഷവും അശ്വത് പങ്കുവെച്ചിരുന്നു.

വെഞ്ഞാറമൂടിന്റെ സാമൂഹികവും കലാസാംസ്കാരികവുമായ പാരമ്പര്യം ഏറെ ഇഴകലർന്നു കിടക്കുന്നത് നാടകങ്ങളിലൂടെയാണ്. പല തട്ടകങ്ങളിലൂടെയും അവിടെ നിന്നും പിന്നീട് അവയേറ്റെടുക്കപ്പെട്ട ക്ലബ്ബുകളിൽ നിന്നും പിറവി കൊണ്ട മഹത്തായ നാടകോത്സവം ഈ നാടിന്റെ ഏറ്റവും വലിയ ഉത്സവമായി എന്നോ മാറിയിരുന്നു. അഭിനയകലയിലേക്ക് എത്തപ്പെടാൻ ആഗ്രഹിച്ചിരുന്ന, ഇന്ന് എത്തിച്ചേർന്ന ഒരുപാട് പ്രഗത്ഭരുടെ ജീവിതം ഇവിടെ പടുത്തുയർത്തിയിട്ടുണ്ട്. അന്നൊക്കെ കൗതുകത്തോടെയും ആവേശത്തോടെയും സദസ്സിന്റെ ഒരു മൂലയിലിരുന്നു ഞാനും ആക്ഷനും കട്ടും പറയാത്ത, ടേക്കുകളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾക്ക് മുന്നിൽ അമ്പരപ്പോടെ ഇരുന്നിട്ടുണ്ട്. എന്റെ ഉള്ളിലെ അഭിനയമോഹത്തിനു കല്ലിട്ടതും അടിസ്ഥാനം കെട്ടിയുറപ്പിച്ചതും ഇവിടെ നിന്നാണ്.

എന്നെങ്കിലുമൊരിക്കൽ ആ പ്രതിഭകളോടൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്, സ്വപ്നം കണ്ടിട്ടുണ്ട്.ആഘോഷത്തിന്റെ പത്താം ദിവസം ക്ലബ്ബിന്റെ മുൻകാല ഭാരവാഹികളിൽ ഒരാളും നാടിൻറെ അഭിമാനവുമായ സുരാജേട്ടൻ കൊണ്ട് വരുന്ന അറിയപ്പെടുന്ന കലാകാരന്മാരും , സിനിമാ താരങ്ങളും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളോടെ നാടകോത്സവം സമാപിക്കുമ്പോൾ ഒരു നല്ല കലാകാരൻ, സിനിമ പ്രവർത്തകൻ/നടൻ അങ്ങനെ എന്തെല്ലാമൊക്കയോ ആകണമെന്ന അതിയായ മോഹം ഉള്ളിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കും. എന്നെങ്കിലും സ്വന്തം നാടിന്റെ മഹനീയ കലാപാരമ്പര്യം പേറുന്ന ഈ വേദിയിൽ പേര് വിളിച്ചു കയറാൻ കഴിയുമോ എന്ന് സ്വപ്നം കണ്ടിരുന്നു.

നാടകം കണ്ട അന്നു തന്നെ ഓഡിഷനിൽ പങ്കെടുക്കാൻ വണ്ടി കേറിയിട്ടുണ്ട്. എന്റെ മൂന്നാമത്തെ ചിത്രമായ ‘ആഹാ’യുടെ ഷൂട്ടിനായി രാത്രി ഞാൻ പുറപ്പെടുമ്പോൾ എനിക്ക് പിന്നിൽ ഇതേ നാടകോത്സവത്തിലെ ഒരു നാടകം തിരശീല വീണിരുന്നു. ഒടുവിൽ എന്റെ സ്വപ്നങ്ങളിലേക്ക് എന്നെ നടന്നടുപ്പിച്ച ഈ കലാമേളയിൽ മന്ത്രി കെഎൻ ബാലഗോപാൽ സാറിനൊപ്പവും , ജേഷ്ഠതുല്യനായ എംപി റഹീം ഇക്കയുടേയും, എംഎൽഎ മുരളി സഖാവിന്റെയും സാനിധ്യത്തിൽ ഞാനുമിതാ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സ്വപ്നം പോലെ തോന്നുന്ന നിമിഷം എന്നെ തലോടി കടന്നു പോയിരിക്കുന്നു. നാടിന്റെ പ്രിയപ്പെട്ടവർക്കൊപ്പം എന്റെ പേരും ചേർക്കപ്പെട്ടു എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ചാരിതാർഥ്യം വിട്ടു മറാത്താ മനസുമായി അത്യധികം ആഹ്ലാദത്തോടെ ഞാനിതാ ഇവിടെ. സ്വപ്നം കാണുക. അത് യാഥാർഥ്യം ആകും വരെ എന്നുമായിരുന്നു അശ്വത് കുറിച്ചത്.

More in Movies

Trending

Recent

To Top