Connect with us

ഇതൊരു തരം മാനസിക പ്രശ്നമാണ് ഒരു തരം സാഡിസം, ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്!

Malayalam

ഇതൊരു തരം മാനസിക പ്രശ്നമാണ് ഒരു തരം സാഡിസം, ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്!

ഇതൊരു തരം മാനസിക പ്രശ്നമാണ് ഒരു തരം സാഡിസം, ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്!

നടി അഹാന കൃഷ്ണകുമാർ സൈബർ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ചത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. ഇതിനെതിരെ തുറന്നു പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ടിവി അവതാരകയുമായ ആര്യ. അടുത്തിടെ തന്റെ ഓൺലൈൻ ദുരനുഭവങ്ങളെ പ്പറ്റി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആര്യ മനസ് തുറന്നിരുന്നു. ഇന്റർവ്യൂവിൻ്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം.

ഞാൻ ആദ്യമായി സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുന്നത് എന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തു വരുമ്പോഴാണ്. വളരെ പേഴ്സണലായി ഒരു തമിഴ് സിനിമയുടെ പരസ്യത്തിനായി ചെയ്ത ഫോട്ടോകൾ ടീം എന്റെ സമ്മതമില്ലാതെ റിലീസ് ചെയ്യുകയായിരുന്നു. എനിക്കറിയാമായിരുന്നു അത് കേരളത്തിൽ കോളിളക്കം സൃഷ്ടിക്കാൻ കഴിയുന്നത്ര ബോൾഡ് ആയ കുറച്ചു ചിത്രങ്ങൾ ആയിരുന്നുവെന്നു. പക്ഷെ, അതിത്ര ക്രൂരമായിരിക്കും എന്ന് ഞാൻ കരുതിയില്ല. അന്ന് ഞാൻ ബഡായി ബംഗ്ലാവ് ചെയ്യുകയായിരുന്നു. പിഷാരടിയുടെ പൊട്ടിയായ ഭാര്യയായി അഭിനയിച്ചു കൊണ്ടിരുന്ന എന്നെ, ആ രൂപത്തിൽ ഇവിടുത്തെ ആരാധകർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതിനു പിന്നിലെ ലോജിക് എനിക്കിതു വരെ മനസിലായില്ല, ആരാധകർ നമുക്കൊരു രൂപം കൽപ്പിച്ചു തന്നിട്ടുണ്ട് , അതിനു വിപരീതമായി നമ്മൾ എന്തെങ്കിലും ചെയ്താൽ, അവർ നമ്മളെ ചീത്തവിളിക്കും എന്നാണോ ?

സാധാരാണ നമുക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ, നമ്മൾ എന്ത് ചെയ്യും? നമ്മൾ അവരെ പരമാവധി അവോയ്ഡ് ചെയ്യും. പക്ഷെ,സൈബർ ബുള്ളികൾ അങ്ങനെ അല്ല, അവർക്കു നമ്മളെ ഇഷ്ടമല്ലെങ്കിൽ, അവർ നമ്മുടെ പുറകെ ഉണ്ടാകും, നമ്മളെയും കുടുംബത്തെയും അധിക്ഷേപിക്കും. ഇതൊരു തരം മാനസിക പ്രശ്നം തന്നെയാണ്, ഒരു തരം സാഡിസം. ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നു വെച്ചാൽ, ഇത് ചെയ്യുന്നവർ സമൂഹത്തിന്റെ എല്ലാ തട്ടിലും ഉണ്ട്. പത്താം ക്ലാസുകാരൻ മുതൽ വയസായവർ വരെയുണ്ട്. മറ്റുള്ളവരെ സങ്കടപ്പെടുത്തി,നെഗറ്റിവിറ്റി പരത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ.

സങ്കടപ്പെടുത്തുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ, സൈബർ ബുള്ളിയിങ്ങിനു എതിരെ നമുക്കൊരു ശക്തമായ നിയമം ഇല്ല എന്നതാണ്. ഒരു സൈബർ കേസ് നിലനിൽക്കണമെങ്കിൽ അതിനോട് ഒരു ഐപിസി സെക്ഷൻ കൂടെ ചേർക്കണം, ഇത് മിക്കപ്പോഴും ജാമ്യം ലഭിക്കുന്ന വകുപ്പുമാണ്, അതുകൊണ്ട് ആരും അത് കാര്യമായി എടുക്കാറില്ല. പിന്നെ നിയമപോരാട്ടം അത്ര എളുപ്പവുമല്ല. നീതികിട്ടാൻ കുറഞ്ഞത് മാസങ്ങൾ അതിന്റെ പുറകെ നടക്കണം. എല്ലാ തെളിവുകളും നൽകണം. എന്നോട് ഒരു കേസിന്റെ ഭാഗമായി മൊബൈൽ ഫോൺ സറണ്ടർ ചെയ്യാൻ പറഞ്ഞു. എന്റെ ജോലി മുഴുവൻ ഈ ഫോണുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്, എനിക്കെങ്ങനെ അത് സറണ്ടർ ചെയ്യാൻ കഴിയും. ഇതെല്ലം കൊണ്ട് തന്നെ, കേസ് ഫയൽ ചെയ്താലും ഈ നടപടിക്രമങ്ങൾ ആലോചിച്ചു നമ്മൾ തന്നെ പിന്മാറും ചിലപ്പോൾ.

സൈബർ ബുള്ളിയിങ് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. എന്നും ഉണ്ടാകും എന്തെങ്കിലും. എങ്കിലും ഈ ഒരു കമന്റ് ഞാൻ ഒരിക്കലും മറക്കില്ല, ക്ഷമിക്കുകയുമില്ല. ബിഗ് ബോസ് കഴിഞ്ഞു വന്ന സമയം, ഞാൻ എന്റെ മോളുമായുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു, അതിനു ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെ .’ഇതാണല്ലേ നീ സത്യം ചെയ്ത കൊച്ചു. ആ കൊച്ചിന് കൊറോണ വന്നോന്നു നോക്ക്, വന്നിട്ടുണ്ടാകും’. ഞാൻ ഒരു ആർട്ടിസ്റ്റാണ്, സമ്മതിക്കുന്നു, പക്ഷെ എനിക്കും ഒരു പേർസണൽ ലൈഫ് ഉണ്ട്. നിങ്ങൾക്കെന്നെ വെറുക്കാം, പക്ഷെ എന്റെ കുടുംബത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ല.

More in Malayalam

Trending

Recent

To Top