Connect with us

ആ വേര്‍പിരിയലും ആരോഗ്യ പ്രശ്‌നങ്ങളും വല്ലാതെ തളര്‍ത്തി;വെളിപ്പെടുത്തലുമായി നടി!

Hollywood

ആ വേര്‍പിരിയലും ആരോഗ്യ പ്രശ്‌നങ്ങളും വല്ലാതെ തളര്‍ത്തി;വെളിപ്പെടുത്തലുമായി നടി!

ആ വേര്‍പിരിയലും ആരോഗ്യ പ്രശ്‌നങ്ങളും വല്ലാതെ തളര്‍ത്തി;വെളിപ്പെടുത്തലുമായി നടി!

2016ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന ഹർജി സമർപ്പിക്കുന്നത്. അതിനു ശേഷം ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും ആറു കുട്ടികളുമുണ്ട്. കുട്ടികളെല്ലാം ആഞ്ജലീനയ്ക്ക് ഒപ്പമാണ് താമസം. കുട്ടികളുടെ സംരക്ഷണം ബ്രാഡ് പിറ്റുമായി ഒപ്പം ആഞ്ജലീനയും എത്താറുണ്ട്.

ഹോളിവുഡില്‍ ഒരുകാലത്ത് ഹോട്ട് സ്റ്റാര്‍ കപ്പിള്‍സായി തിളങ്ങിയവരാണ് ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും ഇവര്‍ ഒരുമിച്ചപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു. സന്തോഷകരമായി മുന്നേറുന്നതിനിടയിലാണ് വിവാഹമോചനത്തെക്കുറിച്ച്‌ വ്യക്തമാക്കി ഇരുവരും എത്തിയത്. 9 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. മക്കളുടെ കാര്യങ്ങള്‍ക്കായി ഇവര്‍ ഒരുമിച്ചെത്താറുണ്ട്. 2016ലായിരുന്നു ഇരുവരും വിവാഹമോചനത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.

ജീവിതത്തില്‍ ഏറെ വേദനിച്ച കാര്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ആഞ്ജലീന ജോളി ഇപ്പോള്‍. ഫ്രഞ്ച് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനം നടക്കുന്ന സമയത്ത് ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തെക്കുറിച്ച്‌ തനിക്ക് ധാരണയില്ലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. മാറ്റത്തിന്‍രെ പാതയിലാണ് താനെന്ന കാര്യത്തെക്കുറിച്ച്‌ മാത്രമേ അന്ന് അറിയുമായിരുന്നുള്ളൂ. തനിക്ക് തന്നെത്തന്നെ നഷ്ടമായ നാളുകളായിരുന്നു അന്നത്തേതെന്നും താരം ഓര്‍ത്തെടുക്കുന്നു.

വല്ലാത്തൊരു അവസ്ഥയായിരുന്നു . തന്നെക്കുറിച്ച്‌ സ്വയം തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറമേ അത് പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആകെ വല്ലാതായിരുന്നു ആ സമയത്ത്. ആ സമയത്ത് ചില ആരോഗ്യപ്രശ്‌നങ്ങളും തന്നെ അലട്ടിയിരുന്നുവെന്നും ആഞ്ജലീന പറയുന്നു. താരത്തിന്റെ അസുഖവും ബ്രാഡ് പിറ്റിന്റെ അമിത മദ്യപാനവുമാണ് ഇവരുടെ ജീവിതത്തിന് വിള്ളല്‍ വീഴ്ത്തിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്നത്.

വേർപിരിയാൻ തീരുമാനിച്ചതിനു ശേഷവും വിവാദങ്ങളൊഴിയാതെ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ആഞ്ജലീന മനഃപൂർവം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയിതുന്നുണ്ടാരുന്നു എന്നൊക്കെ വാർത്തയായിരുന്നു,കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. എല്ലാ കുട്ടികളുടെയും പരിപൂർണ സംരക്ഷണം തനിക്കു വേണമെന്ന ആഞ്ജലീനയുടെ നിലപാടാണ് വിവാഹമോചനം വൈകിപ്പിപ്പിച്ചിരുന്നത്.. അതേസമയം, വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ബ്രാഡ് പിറ്റും വ്യക്തമാക്കിരുന്നു.

വിവാഹമോചനത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് കുട്ടികളെ മാറ്റി നിറുത്തണമെന്നാണ് ആഞ്ജലീനയുടെ പക്ഷം. വേർപിരിയാനുള്ള തീരുമാനം മൂലം തന്നിലും കുട്ടികളിലും ഉണ്ടായിട്ടുള്ള മാനസികമായ മുറിവുകൾ മായണം. കുട്ടികളുടെ ഭാവി സുരക്ഷിതമാകണം. ഇവയൊക്കെയാണ് ആഞ്ജലീനയുടെ പരിഗണനകളെന്ന് അഭിഭാഷകർ പറയുന്നു. അതിന് സമയമെടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിനായി ഏറ്റവും മികച്ച അഭിഭാഷക സംഘത്തെയാണ് ആഞ്ജലീന നിയോഗിച്ചിരിക്കുന്നത്.

അതേസമയം, കുട്ടികൾക്ക് തിരിച്ചറിവുള്ള പ്രായമായെന്നും മാതാപിതാക്കളെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ അവരെ ബാധിക്കുമെന്നും ബ്രാഡ് പിറ്റ് പറഞ്ഞിട്ടുണ്ടാരുന്നു. സമവായത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കുട്ടികളുടെ സംരക്ഷണം രണ്ടുപേർക്കും ലഭിക്കാവുന്ന തരത്തിൽ കേസിന് പരിസമാപ്തി ഉണ്ടാകുമെന്നും ബ്രാഡ് പിറ്റിന്റെ അഭിഭാഷകർ വ്യക്തമാക്കി. ഡിസംബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങുന്നത്.

ഇനിയൊരു വിവാഹത്തെക്കുറിച്ച് ബ്രാഡ് ചിന്തിക്കുന്നുപോലുമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആഞ്ജലീനയെക്കൊണ്ട് തന്നെ മതിയായെന്നും ഇനിയൊരു വിവാഹം ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് സുഹൃത്തുക്കളോട് താരം വ്യക്തമാക്കിയതായും റിപ്പോർട്ട് ഉണ്ട്.

angelina jolie talk about her life

More in Hollywood

Trending

Recent

To Top