Malayalam
വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുന്നു
വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുന്നു
അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് നീങ്ങുമായിരുന്ന താനും അമ്മയും പുതിയൊരു ജീവിതത്തിനു തുടക്കമിടുകയാണെന്ന് നടി അമലപോള്‍. ഇൻസ്റ്റാഗ്രാമിൽ അമ്മയെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ച് ഒരു കുറിപ്പോടെയാണ് അമല എത്തിയത്
അമലയുടെ കുറിപ്പ്…..
‘മാതാപിതാക്കളില്‍ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. ക്യാന്‍സര്‍ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.
നമ്മള്‍ വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള്‍ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ ലോക് ആക്കപ്പെടുകയാണ്. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്നേഹബന്ധങ്ങളും. ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള്‍ ചെല്ലുന്നു. മുന്‍പത്തേതില്‍ മിസ് ചെയ്ത ആ പകുതി തിരഞ്ഞ് നമ്മള്‍ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള്‍ നമ്മളെ സ്നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്നേഹിക്കുന്നത്..
അതെ ഞാന്‍ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ധൈര്യത്തോടെ അധികമാരും ചലിക്കാത്ത പാതയിലൂടെ തന്നെ..ഒരു ഒളിച്ചോട്ടമില്ലാതെ. സ്വന്തം ഭര്‍ത്താവ്, മക്കള്‍ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടുന്ന നമ്മുടെ അമ്മമാരെ നമ്മള്‍ ചേര്‍ത്തു പിടിക്കണം. വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ സഹോദരനും നന്ദിയുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്നേഹം മാത്രം.’ അമല കുറിച്ചു.
amala paul