Malayalam
ആ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കിൽ താഴ്ത്തി; വൈറലായി ആലപ്പി അഷ്റഫിന്റെ വാക്കുകൾ
ആ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കിൽ താഴ്ത്തി; വൈറലായി ആലപ്പി അഷ്റഫിന്റെ വാക്കുകൾ
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ താരങ്ങളുടെ ജീവിതവും അറിയാക്കഥകളും അറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
പഴയകാല സിനിമകളിൽ നായികമാർക്ക് ആയാലും നായകൻമാർക്ക് ആയാലും കൂടുതലും ഡബ്ബ് ചെയ്‌തിരുന്നത് മറ്റുള്ളവർ ആയിരുന്നു. സ്വയം ഡബ്ബ് ചെയ്‌തിരുന്ന നടീനടൻമാർ വളരെ കുറവായിരുന്നു. തൊണ്ണൂറുകളിലും, രണ്ടായിരത്തിലും ഒക്കെ സിനിമയിൽ ഏറെക്കുറെ അങ്ങനെ ആയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ അധികമാരും ഓർക്കാത്ത മൺമറഞ്ഞുപോയ താരങ്ങളും ഒട്ടനവധിയാണ്.
ആ കാലത്ത് എല്ലാവരുടെയും ജനപ്രീതി പിടിച്ചുപറ്റിയ അതിലൊരാൾ ആയിരുന്നു ആനന്ദവല്ലി. മലയാളത്തിലെ ഏറ്റവും മികച്ച ശബ്‌ദകലാകാരിമാരിൽ ഒരാളായിരുന്നു ആനന്ദവല്ലിയുടെ വ്യക്തിജീവിതം പക്ഷേ അത്ര നല്ലതായിരുന്നില്ല. ഒട്ടേറെ ബുദ്ധിമുട്ടുകളും അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആനന്ദവല്ലിയെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
‘ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ഞാൻ ആനന്ദവല്ലിയെ ആദ്യമായി കാണുന്നത് ദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയിൽ നടക്കുമ്പോഴാണ്. അന്നത്തെ മെരിലാന്റ് സ്റ്റുഡിയോ മാനേജർ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവർ. പിന്നീട് ആ ബന്ധത്തിൽ എന്തോ താളപ്പിഴകളുണ്ടായി അവർ പിരിഞ്ഞു.പിന്നീട് സംവിധായകൻ കെ എസ് ഗോപാലകൃഷ്ണനുമായി അവർ ജീവിതം ആരംഭിച്ചു.
മദ്രാസിൽ ഡബ്ബിംഗിന് ചെല്ലുമ്പോഴാണ് ചന്ദ്രമോഹനെ ഞാൻ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രിയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവർക്ക് വേണ്ടി ശബ്ദം നൽകിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോൾ പരസ്പരം പ്രണയത്തിലായി.
രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി. വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഇവരുടെ ഒത്തുചേരൽ. ഞാൻ സംവിധാനം ചെയ്ത ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ നായികയ്ക്ക് ശബ്ദം നൽകിയിരുന്നത് ആനന്ദവല്ലിയായിരുന്നു. രാത്രി ഏഴ് മണിക്ക് ഡബ്ബിംഗ് തുടങ്ങിയാൽ രാവിലെയായിരിക്കും തീരുക.
അന്ന് എന്റെ കൂടെ അസിസ്റ്റന്റിനെ പോലെ നടക്കുന്ന ഒരു കോമഡി നടനുണ്ടായിരുന്നു. കാവറ ശശാങ്കൻ. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. നായികയുടെ ഡബ്ബിംഗ് തുടങ്ങാൻ സമയമായിരിക്കെ അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ അപ്പി രാധാകൃഷ്ണൻ എന്നോട് വന്ന് പറയുന്നു ‘അണ്ണാ ഇന്ന് രാത്രി കാറിൽ ഞാനൊന്ന് അർഞ്ചന്റായി പോകുകയാണെന്ന്.
എന്താണിത്ര അർജന്റെന്ന് ചോദിച്ചപ്പോൾ, എന്നോടൊപ്പം കാവറ ശശാങ്കൻ നിൽക്കുന്നതുകൊണ്ട് അൽപം മടിച്ച് അദ്ദേഹം കാര്യം പറഞ്ഞു. ഇന്നിവിടെ ആനന്ദവല്ലി ഡബ്ബ് ചെയ്യുമ്പോൾ ചന്ദ്രമോഹൻ അവന്റെ സാധനങ്ങളൊക്കെയെടുത്ത് ആനന്ദവല്ലിയിൽ നിന്ന് രക്ഷപ്പെടുകയാണെന്ന്. അവർ തമ്മിൽ ഭയങ്കര പ്രശ്നമാണെന്നും, വഴക്കിട്ടാൽ ആനന്ദവല്ലി ലോക്കൽ റൗഡിയെ വിളിച്ചുവരുത്തി ചന്ദ്രമോഹനെ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞു.
പിന്നീട് കുറച്ചുകാലത്തിന് ശേഷം ചന്ദ്രമോഹൻ ഡബ്ബിംഗ് ആർട്ടിസ്റ്റായ അമ്പിളിയെ വിവാഹം കഴിച്ചു. ആനന്ദവല്ലിയുടെ ആദ്യ വിവാഹത്തിലെ ഏകമകനായിരുന്നു ദീപൻ എന്ന സംവിധായകൻ. പൃഥ്വിരാജിനെവച്ച് പുതിയ മുഖം എന്ന ചിത്രം സംവിധാനം ചെയ്തത് ദീപനായിരുന്നു. ദീപന്റെ ജീവിതത്തിലും ഒരു ദുരന്ത കഥയുണ്ട്. ഭാര്യയും ഭാര്യയുടെ അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് കേബിൾ ടിവി കണക്ഷൻ കൊടുക്കാൻ വന്ന രണ്ട് ക്രിമിനലുകൾ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കിൽ താഴ്ത്തി. അത് പത്രങ്ങളിലെല്ലാം കോളിളക്കം സൃഷ്ടിച്ചുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
