Connect with us

ചമയമഴിച്ച് ഓർമകളുടെ അമരത്തിലേക്ക് മുരളി യാത്രയായിട്ടു പത്ത് വർഷം!

Malayalam

ചമയമഴിച്ച് ഓർമകളുടെ അമരത്തിലേക്ക് മുരളി യാത്രയായിട്ടു പത്ത് വർഷം!

ചമയമഴിച്ച് ഓർമകളുടെ അമരത്തിലേക്ക് മുരളി യാത്രയായിട്ടു പത്ത് വർഷം!

മലയാള സിനിമ ലോകത്തിനു ,നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും എന്നും അഹങ്കാര സ്വത്താണ് നടന്‍ മുരളി. .മലയാളികൾക്ക് സിനിമ ലോകത്തിനു നഷ്ട്ടപെട്ട് പോയ വസന്തൽക്കാലമാണ് . മുരളിയുടെ യാത്രയിൽ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിന്നും മണ്മറഞ്ഞു പോയിട്ടില്ല .ആകാശദൂതിലെ ജോണിയെയും , അമരത്തിലെ കൊച്ചുരാമനെയും,ആധാരത്തിലെ ബാപ്പുട്ടിയെയും ,ചമയത്തിലെ എസ്തപ്പാനെയും ,വെങ്കലത്തോട്ടിലെ ഗോപാലനെയും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല . കഥാപാത്രങ്ങൾ എന്നും മുരളിയുടെ കയ്യിൽ ഭദ്രമായിരുന്നു .

കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷികകുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മുതിര്‍ന്ന മകനായി 1954 മേയ് 25- ന് അദ്ദേഹം ജനിച്ചു. കുടവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്‌.കെ.വി.എച്ച്‌.എസ്‌, ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയില്‍ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു.

കുടവട്ടൂര്‍ എല്‍.പി. സ്കൂളില്‍ വെച്ചാണ് മുരളിയുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് . തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്‌.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്കൂള്‍. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലാണ് മുരളി പഠിച്ചത്. കോളജില്‍വച്ച്‌ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം . പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍.എല്‍.ബി. പാസായി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ളാര്‍ക്കായും പിന്നീട് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയ രംഗത്തേക്ക് കടന്നു .

കുടവട്ടൂര്‍ എല്‍.പി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഭരത് ഗോപി മുരളിയെ നായകനാക്കി ‘ഞാറ്റടി’ എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല . തുടര്‍ന്ന് അപ്രതീക്ഷിതമായി ‘അരവിന്ദന്റെ ചിദംബരം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ‘ഹരിഹരന്റെ പഞ്ചാഗ്നി’യാണ് ആദ്യം റിലീസായ ചിത്രം.

ജീവിതത്തിന്റെ അവസാന പത്തുവര്‍ഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, തന്റെ 55-ആം വയസ്സില്‍ 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ പി.ആര്‍.എസ്. ആശുപത്രിയില്‍ വെച്ച്‌ മരണമടഞ്ഞു . മൃതദേഹം തിരുവനന്തപുരത്തും കൊട്ടാരക്കരയിലും അരുവിക്കരയിലുമുള്ള വീടുകളിലും വി.ജെ.ടി. ഹാളിലും പൊതുദര്‍ശനത്തിനു വെചു .അതിനു ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അരുവിക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മാവന്റെ മകളായ മിനി എന്ന് വിളിക്കുന്ന ഷൈലജയാണ് ഭാര്യ. കാര്‍ത്തികയാണ് ഏക മകള്‍ .

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് (2002),മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാലു തവണ-ആധാരം(1992), കാണാക്കിനാവ് (1996), താലോലം(1998), നെയ്ത്തുകാരന്‍‍(2002).മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് -അമരം(1990),വീരാളിപ്പട്ട്,പ്രണയകാലം (2008)മരിക്കുമ്ബോള്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു അദ്ദേഹം .

actor Murali’s 10th death anniversary

More in Malayalam

Trending

Recent

To Top